Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2020 4:03 AM IST Updated On
date_range 3 May 2020 4:03 AM ISTരാജ്യം നേരിടുന്നത് ചരിത്രത്തിലില്ലാത്ത സാമ്പത്തിക പ്രതിസന്ധി -സൗദി ധനമന്ത്രി
text_fieldsbookmark_border
camera_alt???? ????????? ????????? ????????
ജിദ്ദ: രാജ്യം വളരെ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും ചിലപ്പോഴത് വേദനാജനകമായേക്കുമെന്നും സൗദി ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. അൽഅറബിയ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ധനമന്ത്രി രാജ്യം ചരിത്രത്തിലില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് മനസ് തുറന്നത്. ബജറ്റ് ചെലവുകൾ കുത്തനെ കുറക്കേണ്ടിവരും.
നിലവിലെ പ്രതിസന്ധി വരുമാനത്തെ സാരമായി ബാധിച്ചു. കോവിഡിനെ നേരിടാൻ രാജ്യം സ്വീകരിച്ച സംരംഭങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് സ്വകാര്യ മേഖലകളിലെ സ്വദേശികളുടെ ജോലികൾ സംരക്ഷിക്കുക എന്നതായിരുന്നു. സ്വകാര്യമേഖലയെ പിന്തുണയ്ക്കുന്നതിെൻറ ഭാഗവും അടിസ്ഥാന സേവനങ്ങളുടെ തുടർച്ചയുമാണിത്. കോവിഡ് കാരണം വരുമാനത്തിൽ വലിയ കുറവ് വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ കടുത്ത നടപടി കൈക്കൊള്ളേണ്ടത് പ്രധാനമാണ്. ചിലപ്പോൾ അത് വേദനാജനമാകും.
പ്രതിസന്ധിയെ നേരിടാൻ എല്ലാ ഒാപ്ഷനുകളും തുറന്നിരിക്കുന്നു. ചില പദ്ധതികൾ നീട്ടി വെക്കുക, യാത്രാചെലവുകൾ, അസൈൻമെൻറുകൾ കുറയ്ക്കുക തുടങ്ങിയവ ചെലവ് ചുരുക്കൽ നടപടികളിലുൾപ്പെടും. ചെലവുകൾ കുത്തനെ കുറയ്ക്കണം. കാരണം വരുമാനത്തിെൻറ വലിയൊരു ഭാഗം ആരോഗ്യ സംരക്ഷണ ആവശ്യത്തിലേക്ക് നീക്കിവെക്കേണ്ടതുമുണ്ട്.
സൗദി അറേബ്യ പതിറ്റാണ്ടുകൾക്കിടയിൽ ഇതുപോലൊരു പ്രതിസന്ധിയിലൂടെ കടന്നുപോയിട്ടില്ല. സാമ്പത്തികമോ, ആരോഗ്യപരമോ ആണെങ്കിലും അതിെൻറ പ്രത്യാഘാതം വലുതാണ്. കമ്മി നികത്താൻ സൗദി അറേബ്യ കരുതൽ ധനം ഉപയോഗിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. നേരത്തെ ഷെഡ്യൂൾ ചെയ്ത പദ്ധതികളിൽ ചിലത് ബജറ്റിൽ നിന്ന് വെട്ടിചുരുക്കും.
വലിയ പദ്ധതികൾക്ക് 2019ൽ സ്വകാര്യ മേഖല പണം മുടക്കിയപ്പോൾ അതിെൻറ ഫലങ്ങൾ കണ്ടിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ചെലവ് കുറയ്ക്കാൻ കഴിയുന്ന മേഖലകളെക്കുറിച്ച ആലോചിക്കും. ഡിജിറ്റൽ ഇൻഫ്രാസ്ട്രെക്ചർ മേഖലയിൽ സർക്കാർ വൻ തുക നിക്ഷേപിച്ചിരുന്നു. ഇൗ പ്രതിസന്ധിഘട്ടത്തിൽ വിദൂര സംവിധാനത്തിൽ ഗവൺമെൻറ് സ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അത് പ്രാപ്തമാക്കിയെന്നും ധനമന്ത്രി പറഞ്ഞു.
നിലവിലെ പ്രതിസന്ധി വരുമാനത്തെ സാരമായി ബാധിച്ചു. കോവിഡിനെ നേരിടാൻ രാജ്യം സ്വീകരിച്ച സംരംഭങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് സ്വകാര്യ മേഖലകളിലെ സ്വദേശികളുടെ ജോലികൾ സംരക്ഷിക്കുക എന്നതായിരുന്നു. സ്വകാര്യമേഖലയെ പിന്തുണയ്ക്കുന്നതിെൻറ ഭാഗവും അടിസ്ഥാന സേവനങ്ങളുടെ തുടർച്ചയുമാണിത്. കോവിഡ് കാരണം വരുമാനത്തിൽ വലിയ കുറവ് വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ കടുത്ത നടപടി കൈക്കൊള്ളേണ്ടത് പ്രധാനമാണ്. ചിലപ്പോൾ അത് വേദനാജനമാകും.
പ്രതിസന്ധിയെ നേരിടാൻ എല്ലാ ഒാപ്ഷനുകളും തുറന്നിരിക്കുന്നു. ചില പദ്ധതികൾ നീട്ടി വെക്കുക, യാത്രാചെലവുകൾ, അസൈൻമെൻറുകൾ കുറയ്ക്കുക തുടങ്ങിയവ ചെലവ് ചുരുക്കൽ നടപടികളിലുൾപ്പെടും. ചെലവുകൾ കുത്തനെ കുറയ്ക്കണം. കാരണം വരുമാനത്തിെൻറ വലിയൊരു ഭാഗം ആരോഗ്യ സംരക്ഷണ ആവശ്യത്തിലേക്ക് നീക്കിവെക്കേണ്ടതുമുണ്ട്.
സൗദി അറേബ്യ പതിറ്റാണ്ടുകൾക്കിടയിൽ ഇതുപോലൊരു പ്രതിസന്ധിയിലൂടെ കടന്നുപോയിട്ടില്ല. സാമ്പത്തികമോ, ആരോഗ്യപരമോ ആണെങ്കിലും അതിെൻറ പ്രത്യാഘാതം വലുതാണ്. കമ്മി നികത്താൻ സൗദി അറേബ്യ കരുതൽ ധനം ഉപയോഗിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. നേരത്തെ ഷെഡ്യൂൾ ചെയ്ത പദ്ധതികളിൽ ചിലത് ബജറ്റിൽ നിന്ന് വെട്ടിചുരുക്കും.
വലിയ പദ്ധതികൾക്ക് 2019ൽ സ്വകാര്യ മേഖല പണം മുടക്കിയപ്പോൾ അതിെൻറ ഫലങ്ങൾ കണ്ടിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ചെലവ് കുറയ്ക്കാൻ കഴിയുന്ന മേഖലകളെക്കുറിച്ച ആലോചിക്കും. ഡിജിറ്റൽ ഇൻഫ്രാസ്ട്രെക്ചർ മേഖലയിൽ സർക്കാർ വൻ തുക നിക്ഷേപിച്ചിരുന്നു. ഇൗ പ്രതിസന്ധിഘട്ടത്തിൽ വിദൂര സംവിധാനത്തിൽ ഗവൺമെൻറ് സ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അത് പ്രാപ്തമാക്കിയെന്നും ധനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
