പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സൗദി; യു.എ.ഇക്ക് ഐക്യദാർഢ്യം
text_fieldsസൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ
റിയാദ്: പശ്ചിമേഷ്യൻ മേഖലയിൽ സൈനിക സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സൗദി അറേബ്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും നയതന്ത്ര പരിഹാരങ്ങൾ അനിവാര്യമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഇതിനായി നടക്കുന്ന അന്താരാഷ്ട്ര ശ്രമങ്ങൾക്കും, പ്രത്യേകിച്ച് പാകിസ്താൻ നടത്തുന്ന മധ്യസ്ഥ നീക്കങ്ങൾക്കും സൗദി പൂർണ പിന്തുണ അറിയിച്ചു.
ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യം പുനഃസ്ഥാപിക്കേണ്ടതിെൻറ ആവശ്യകത മന്ത്രാലയം എടുത്തുപറഞ്ഞു. അന്താരാഷ്ട്ര വ്യാപാരത്തിെൻറയും ഊർജ്ജ സുരക്ഷയുടെയും സുസ്ഥിരതയ്ക്ക് കപ്പലുകളുടെ തടസ്സമില്ലാത്ത സഞ്ചാരം ഉറപ്പാക്കേണ്ടതുണ്ട്. ഫെബ്രുവരി 28ന് മുമ്പുണ്ടായിരുന്നതുപോലെ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ സാധിക്കുന്ന സാധാരണ നിലയിലേക്ക് കാര്യങ്ങൾ മടങ്ങണമെന്ന് സൗദി ആവശ്യപ്പെട്ടു. യു.എ.ഇയിലെ സിവിലിയൻ കേന്ദ്രങ്ങൾക്കും സാമ്പത്തിക സൗകര്യങ്ങൾക്കും നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിച്ചു.
യു.എ.ഇ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടാങ്കറിനെ ലക്ഷ്യമിട്ടുണ്ടായ നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
യു.എ.ഇയുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും സൗദി പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മേഖലയിൽ പ്രകോപനപരമായ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇറാൻ തയാറാകണമെന്ന് സൗദി ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര നിയമങ്ങളും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളും പാലിക്കാനും അയൽരാജ്യങ്ങൾ തമ്മിലുള്ള സൗഹൃദപരമായ തത്ത്വങ്ങളെ മാനിക്കാനും ഇറാൻ പ്രതിജ്ഞാബദ്ധമാകണമെന്ന് വിദേശകാര്യ മന്ത്രാലയം ഓർമിപ്പിച്ചു.
ഇറാൻ ആക്രമണത്തെ സൗദി കിരീടാവകാശി
ശക്തമായി അപലപിച്ചു
യു.എ.ഇയുടെ സുരക്ഷക്ക്
പൂർണ പിന്തുണ
റിയാദ്: യു.എ.ഇയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായുള്ള എല്ലാ ശ്രമങ്ങളിലും സൗദി അറേബ്യയുടെ പൂർണ പിന്തുണയും ഐക്യദാർഢ്യവും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ഉറപ്പുനൽകി. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാൻ ആക്രമണത്തെ സൗദി കിരീടാവകാശി
ശക്തമായി അപലപിച്ചു
യു.എ.ഇയുടെ സുരക്ഷക്ക് പൂർണ പിന്തുണ
യു.എ.ഇയുടെ സുരക്ഷക്ക്
പൂർണ പിന്തുണ
റിയാദ്: യു.എ.ഇയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായുള്ള എല്ലാ ശ്രമങ്ങളിലും സൗദി അറേബ്യയുടെ പൂർണ പിന്തുണയും ഐക്യദാർഢ്യവും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ഉറപ്പുനൽകി. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
യു.എ.ഇയെ ലക്ഷ്യമിട്ട് നടന്ന അന്യായമായ ഇറാനിയൻ ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു. അയൽരാജ്യത്തിെൻറ സുരക്ഷ തകർക്കുന്ന നീക്കങ്ങൾക്കെതിരെ സൗദി അറേബ്യ യു.എ.ഇക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് കിരീടാവകാശി ആവർത്തിച്ചു.
മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും ആശങ്കകളും സംഭാഷണത്തിൽ ചർച്ചയായി. പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും വർധിപ്പിക്കുന്നതിനായി സ്വീകരിക്കേണ്ട നയതന്ത്രപരമായ വഴികളെക്കുറിച്ചും ഇരുനേതാക്കളും ആശയവിനിമയം നടത്തി. മേഖലയുടെ പൊതുവായ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കാനും ചർച്ചയിൽ തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

