സൗദിയിൽ കോവിഡ് ചികിത്സക്ക് ‘ഡെക്സാമെത്താസോൺ’ ഉപയോഗിച്ചുതുടങ്ങി
text_fieldsജിദ്ദ: കോവിഡ് രോഗ ചികിത്സക്ക് ‘ഡെക്സാമെത്താസോൺ’ മരുന്നു ഉപയോഗിക്കാൻ സൗദി ആരോഗ്യ മന്ത്രാലയത്തിെൻറ അനുമതി. ബ്രിട്ടനിൽ ഗുരുതരാവസ്ഥയിലായ കോവിഡ് രോഗികളുടെ ചികിത്സക്ക് ‘ഡെക്സാമെത്താസോൺ’ മരുന്ന് ഉപയോഗിച്ചത് ഫലം കണ്ടുവെന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് സൗദി ആരോഗ്യ മന്ത്രാലയം നിലവിലെ കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകൾക്കായുള്ള പ്രോേട്ടാകോളുകളിൽ ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.
കൃത്രിമ ശ്വാസം നൽകേണ്ട കേസുമായി ആശുപത്രികളിലെത്തി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികൾക്ക് ‘ഡെക്സാമെത്താസോൺ’ മരുന്നു നൽകാൻ തുടങ്ങിയതായാണ് വിവരം. നിലവിൽ കോവിഡ് ചികിത്സ മരുന്നുകൾ സംബന്ധിച്ച് വ്യാപകമായ പഠനം നടന്നുവരികയാണ്. ചില പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ‘ഡെക്സാമെത്താസോൺ’ എന്ന മരുന്ന് തീവ്രപരിചരണത്തിൽ കഴിയുന്ന രോഗികളുടെ മരണം 35 ശതമാനം കുറക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.
കൃത്രിക ശ്വാസ സംവിധാനം വേണ്ടാത്ത രോഗികളുടെ മരണ നിരക്കും അത് കുറക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കോവിഡ് ചികിത്സാ പ്രൊേട്ടാകൾ ആരോഗ്യ മന്ത്രാലയം നിരന്തരം അപ്ഡേറ്റ് ചെയ്യുന്നുണ്ട്. ലോകമെമ്പാടുമുള്ള ഗവേഷണ കേന്ദ്രങ്ങൾ നൽകുന്ന വിവരങ്ങൾ മന്ത്രാലയത്തിെൻറ വിദഗ്ധർ പരിശോധിച്ചുവരുന്നുണ്ട്. കോവിഡിെൻറ തുടക്കം മുതൽ സൗദി അറേബ്യ ആരോഗ്യ വിദഗ്ധരുടെ മേൽനോട്ടത്തിൽ ചികിത്സ മാനദണ്ഡം നിശ്ചയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, കോവിഡ് എന്ന ഗുരുതരമായ അണുബാധ ചികിത്സിക്കുന്നതിന് ബ്രിട്ടീഷ് ഗവേഷകർ പരീക്ഷിച്ചു വിജയിച്ച ‘ഡെക്സാമെത്താസോൺ’ എന്ന മരുന്നു വില കുറഞ്ഞ മരുന്നാണെന്ന് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചു. കോവിഡ് മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് കൃത്രിമ ശ്വസനം ആവശ്യമുള്ള കോവിഡ് രോഗികളിൽ മരണം കുറക്കുന്നതിന് തെളിയിക്കപ്പെട്ട ആദ്യത്തെ മരുന്നാണിതെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ടെഡ്രോസ് അദാനോം പറഞ്ഞു.
ചികിത്സയെക്കുറിച്ച ധാരണ വർധിപ്പിക്കുന്നതിനും രോഗബാധിതകർക്ക് എങ്ങനെ മരുന്ന് ഉപയോഗിക്കാമെന്നതിനെക്കുറിച്ച മാർഗ നിർദേശം അപ്ഡേറ്റ് ചെയ്യുന്നതിനും വരുംദിവസങ്ങളിൽ പൂർണ വിശകലനം പ്രതിക്ഷിക്കുകയാണ്. ‘സ്റ്റിറോയിഡ് ’കുടുംബത്തിൽപ്പെട്ട മരുന്നാണിത്. വീക്കം കുറക്കുന്നതിനു ഉപയോഗപ്രദമാണ്. കഴിഞ്ഞ നൂറ്റാണ്ടിെൻറ അറുപതുകളിൽ ആസ്തമ, ആർത്രൈറ്റിസ് ചികിത്സയിൽ ഇതു ഉപയോഗിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.