ഇസ്‌ലാമാബാദ് ചർച്ചകൾക്ക് പിന്നാലെ സൗദി-ഇറാൻ വിദേശകാര്യ മന്ത്രിമാർ ടെലിഫോണിൽ സംസാരിച്ചു
text_fieldsസൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുള്ള, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി
റിയാദ്: ഇറാനും അമേരിക്കയും തമ്മിൽ പാകിസ്താൻ തലസ്ഥാനമായ ഇസ്‌ലാമാബാദിൽ വെച്ച് നടന്ന സമാധാന ചർച്ചകളുടെ പശ്ചാത്തലത്തിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുള്ളയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിൽ ചർച്ച നടത്തി.
തിങ്കളാഴ്ച നടന്ന ടെലിഫോൺ സംഭാഷണത്തിൽ ഇസ്‌ലാമാബാദ് ചർച്ചകൾക്ക് ശേഷമുള്ള പുതിയ സാഹചര്യങ്ങളെക്കുറിച്ചും പ്രാദേശിക സുരക്ഷയെക്കുറിച്ചും ഇരുനേതാക്കളും ആശയവിനിമയം നടത്തി.
ഇറാനും അമേരിക്കയും തമ്മിൽ 21 മണിക്കൂർ നീണ്ടുനിന്ന മാരത്തൺ ചർച്ചകൾ ഇസ്‌ലാമാബാദിൽ കരാറിലെത്താതെയാണ് അവസാനിച്ചത്. ഇറാൻ വാഷിങ്ടണിെൻറ നിബന്ധനകൾ നിരസിച്ചതായി അമേരിക്കൻ വൈസ് പ്രസിഡൻറ് ജെ.ഡി. വാൻസ് വ്യക്തമാക്കിയപ്പോൾ, അമേരിക്ക അപ്രായോഗികമായ ആവശ്യങ്ങളാണ് മുന്നോട്ടുവെക്കുന്നതെന്ന് ഇറാൻ ആരോപിച്ചു. സമാധാന ചർച്ചകളിലെ ഈ അനിശ്ചിതത്വങ്ങൾക്കിടയിലാണ് ഇരു വിദേശകാര്യ മന്ത്രിമാരും കൂടിക്കാഴ്ച നടത്തി നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

