110 ബില്യന്‍ ഡോളറിെൻറ ആയുധ കരാര്‍ ഒപ്പുവെച്ചു
text_fieldsറിയാദ്: അമേരിക്കന്‍ പ്രസിഡൻറിെൻറ സൗദി സന്ദർശനത്തിെൻറ ഭാഗമായി സൗദിയുമായി 110 ബില്യന്‍ ഡോളറിന്‍െറ ആയുധ കരാര്‍ ഒപ്പുവെച്ചു.
സൗദി രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനാണ് സൗദിക്ക് വേണ്ടി കരാറില്‍ ഒപ്പുവെച്ചത്.
ആയുധ കരാര്‍ ഒപ്പുവെച്ച വാര്‍ത്ത വൈറ്റ് ഹൗസ് വൃത്തങ്ങളും ശരിവെച്ചിട്ടുണ്ട്.
യുദ്ധോപകരണങ്ങള്‍ക്ക് പുറമെ യുദ്ധ വിമാനങ്ങള്‍, കവചിത വാഹനങ്ങള്‍, യുദ്ധക്കപ്പലുകള്‍, മിസൈലുകള്‍ എന്നിവ കരാറിെൻറ ഭാഗമായി സൗദി അമേരിക്കയില്‍ നിന്ന് സ്വന്തമാക്കും. ബളാക് ഹോക്ക് വിമാനങ്ങള്‍ സൗദിയില്‍ നിര്‍മിക്കാനും ഇരു രാഷ്ട്രങ്ങളും ധാരണയായിട്ടുണ്ട്. മിലിട്ടറി ഇന്‍ഡസ്ട്രി മേഖലയിലെ നാല് കരാറുകളും ഇതിെൻറ ഭാഗമാണ്.
സൈനിക മേഖലയിലെ വികസനം, സാങ്കേതികവിദ്യ എന്നിവക്കും സൗദിയും അമേരിക്കയും ധാരണയായിലിട്ടുണ്ട്. സൗദിയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാന കരാറുകള്‍ എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ സൈനിക കരാറുകളെ വിശേഷിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
