Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘അറേബ്യൻ സഫാരി’...

‘അറേബ്യൻ സഫാരി’ പ്രകാശനം ഇന്ന്

text_fields
bookmark_border
‘അറേബ്യൻ സഫാരി’ പ്രകാശനം ഇന്ന്
cancel

ജിദ്ദ:  ‘ഗൾഫ് മാധ്യമം’ കുടുംബത്തിൽ നിന്ന് പുതിയൊരു സംരംഭം കൂടി. ലോകത്തിെൻറ വിശാലതയെ വായനക്കാരിലെത്തിക്കുന്ന ‘അറേബ്യൻ സഫാരി’ ട്രാവൽ മാഗസിന് ഇന്ന് പ്രകാശനം ചെയ്യും. ജിദ്ദയിലെ എജുകഫേ വേദിയിൽ നടക്കുന്ന ചടങ്ങിൽ ഇന്ന് രാവിലെയാണ് പ്രകാശനം.
സഞ്ചരിക്കുന്ന പുതുതലമുറയുടെ താൽപര്യങ്ങൾക്ക് അനുസരിച്ച്, അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിലുള്ള സമ്പൂർണ യാത്ര മാഗസിനാണ് ‘അറേബ്യൻ സഫാരി’.

ഒമ്പതു രാജ്യങ്ങളും 12 വൻ നഗരങ്ങളും നൂറിലേറെ ലക്ഷ്യസ്ഥാനങ്ങളും വായനക്കാരിലെത്തിക്കുന്ന പ്രഥമലക്കത്തിൽ അറേബ്യയാണ് ഫോക്കസ്. 13 പ്രവിശ്യകളിൽ പരന്നുകിടക്കുന്ന സൗദി അറേബ്യയുടെ യാത്ര സാധ്യതകളാണ് മാഗസിൻ പ്രധാനമായും അേന്വഷിക്കുന്നത്. ജോർഡൻ, ഇൗജിപ്ത്, തുർക്കി എന്നിവക്ക് പുറമേ, കുവൈത്ത്, ബഹ്റൈൻ, യു.എ.ഇ, ഖത്തർ, ഒമാൻ എന്നീ ജി.സി.സി രാഷ്ട്രങ്ങളുടെയും പ്രാഥമിക യാത്ര വിവരങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിരുക്കുന്നു. ഒരു ഇന്ത്യക്കാരന് ഇത്തരം രാജ്യങ്ങളിൽ വിസ ലഭിക്കുന്നതിന് വേണ്ട നടപടിക്രമങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വിവിധ കേന്ദ്രങ്ങളിലേക്കുള്ള ഫീസ് എന്നിവ നൽകിയിട്ടുണ്ട്. 

മലയാളത്തിെൻറ ഒന്നാംനിര എഴുത്തുകാരനും സഞ്ചാര സാഹിത്യകാരനുമായ സക്കറിയ, ‘ദൈവത്തിെൻറ പുസ്തകം’ എന്ന ഇതിഹാസ മാനമുള്ള ഒടുവിലത്തെ നോവലിലൂെട പ്രവാസി വായനക്കാരുടെ ഇഷ്ടക്കാരനായ കെ.പി രാമനുണ്ണി, മരുഭൂമിയുടെ ജീവചരിത്രകാരനായ വി. മുസഫർ അഹമ്മദ് എന്നിവരുടെ സാന്നിധ്യമാണ് ഇൗ മാഗസിനെ ശ്രദ്ധേയമാക്കുന്നത്. സൗദി അറേബ്യയെ കുറിച്ചുള്ള ‘പ്രവാചകെൻറ നാട്ടിൽ’ എന്ന യാത്ര വിവരണ ഗ്രന്ഥത്തിെൻറ തുടർച്ചയാണ് സക്കറിയയുടെ ‘മദായിൻ സ്വാലിഹിൽ നിന്ന് പെട്രയിലേക്ക്’ എന്ന ലേഖനം. സൗദിയിലെ മദായിൽ സ്വാലിഹും ജോർഡനിലെ പെട്രയും തമ്മിലുള്ള അസാമാന്യമായ െഎക്യത്തെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നു. 

സൗദി അറേബ്യ കാണാതെ പ്രവാചകെൻറ അറേബ്യയെ കുറിച്ച് എഴുതിയതാണ് കെ.പി രാമനുണ്ണി. കാണാതെ എഴുതിയ നാടിനെ കണ്ടതിെൻറ അത്യാവേശകരമായ അനുഭവ വിവരണമാണ് അദ്ദേഹത്തിെൻറ ലേഖനം. ‘ദൈവത്തിെൻറ പുസ്തക’ത്തിന് അതി ബൃഹത്തായ ഒരു തുടർച്ചയുണ്ടാകുന്നതിെൻറ നാന്ദിയാണ് അറേബ്യൻ സഫാരിയിലെ അദ്ദേഹത്തിെൻറ എഴുത്ത്. 
മരുഭൂമിയെ കുറിച്ച് വായിക്കുന്നവർക്ക് മുഖവുര വേണ്ടാത്ത നാമമാണ് വി. മുസഫർ അഹമ്മദ്. മരുഭൂമിയെ കുറിച്ചും അതിലെ ജീവിതത്തെ കുറിച്ചും മലയാളി വായിച്ചുതുടങ്ങിയത് മുസഫറിെൻറ ലേഖനങ്ങൾ വഴിയാണ്.

ദീർഘകാലം സൗദിയിൽ ജീവിച്ച അദ്ദേഹത്തിെൻറ ഒാർകളിലേക്കുള്ള ഒരു മടക്കമാണ് ‘റിവേഴ്സ് നൊസ്റ്റാൾജിയയിൽ മരൂഭൂത്താരകൾ’ എന്ന ലേഖനം. ഇതിന് പുറമേ, സൗദി അറേബ്യയുടെ അയൽ രാഷ്ട്രവും ഇവിടെത്ത സഞ്ചാരികളുടെ ഇഷ്ടപ്രദേശവുമായ ജോർഡാനിലേക്കുള്ള യാത്രയും അതിെൻറ സാേങ്കതിക വിവരങ്ങളും വിശദമായി തന്നെ വായിക്കാം.  പെട്ര, അഖബ, കറാക്, ശോബക്, ചാവുകടൽ, ബാപ്റ്റിസം സൈറ്റ്, മാദബ, എന്നിവക്കൊപ്പം അമ്മാൻ നഗരത്തിെൻറ സമഗ്ര വിവരണവും.  

സംസ്കാരത്തിെൻറ കളിത്തൊട്ടിലായ ഇൗജിപ്തും അവിടത്തെ പിരമിഡുകളും ഏതുകാലത്തും ഏതുസഞ്ചാരിക്കും കൗതുകകാഴ്ചയാണ്. കൈറോ നഗരവും നൈലും മെഡിറ്ററേനിയൻ തീരത്തെ അലക്സാൻഡ്രിയ പട്ടണവുമൊക്കെ ഇൗ താളുകളിൽ നിറഞ്ഞുനിൽക്കുന്നു. 
ഒാേട്ടാമൻ തലസ്ഥാനമായിരുന്നു തുർക്കിയിലെ ഇസ്തംബൂൾ. ഏഷ്യ, യൂറോപ്പ് ഭൂഖണ്ഡങ്ങളുടെ സംഗസ്ഥാനമായ ഇവിടെ ഒാരോ മണൽത്തരിയിലും ചരിത്രത്തിെൻറ മാസ്മര ഗന്ധം നിറഞ്ഞു നിൽക്കുന്നു. അതിഗംഭീരമായ നിർമിതികൾ, വിപ്ലവങ്ങൾ നാമ്പിട്ട ചത്വരങ്ങൾ, നിറഞ്ഞുതൂവുന്ന ബോസ്ഫറസ് കടലിടുക്ക്. ഏതു സഞ്ചാരിയെയും വലിച്ചടുപ്പിക്കുന്ന എന്തൊക്കെയോ ഇൗ നഗരത്തിെൻറ ആത്മാവിലുണ്ട്. ഇതിനൊപ്പം മലയാളിക്ക് നിത്യപരിചിതമായ ജി.സി.സി രാഷ്ട്രങ്ങളുടെ വിശേഷങ്ങളും. ഇൗ കാഴ്ചകളിലേക്കാണ് ‘അറേബ്യൻ സഫാരി’യുടെ താളുകൾ ക്ഷണിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:safari
News Summary - safari
Next Story