നിരവധി അറബ് കുടുംബങ്ങൾ കേരള യാത്ര റദ്ദാക്കി
text_fieldsറിയാദ്: ശബരിമലയുടെ പേരിൽ തെരുവുകൾ കലുഷിതമായത് കേരള വിനോദ സഞ്ചാര മേഖലക്ക് തിരിച്ചടിയാകുന്നു. കലാപത്തെ കു റിച്ച് അറിഞ്ഞ് കുടുംബങ്ങളുൾപ്പെടെ നിരവധി അറബ് വിനോദസഞ്ചാരികൾ യാത്ര റദ്ദാക്കി. ടൂർ ഒപറേറ്റിങ് രംഗത്ത് പ ്രവർത്തിക്കുന്നവർ നൽകുന്ന സൂചന ഇൗ സാഹചര്യം കേരള ടൂറിസത്തിന് വൻതോതിൽ തിരിച്ചടിയാവുമെന്നാണ്. ലോക മാധ്യമങ ്ങളിൽ വാർത്തകൾ വന്നതും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അക്രമ വീഡിയോകളുമാണ് അറബ് സഞ്ചാരികളെ ഭയപ്പെടുത്തുന ്നത്.
കേരളം ഒട്ടും സുരക്ഷിതമല്ലാതായി എന്നാണ് ബുക്കിങ് റദ്ദാക്കാൻ സൗദി കുടുംബങ്ങൾ കാരണമായി പറഞ്ഞതെന്ന് ട്രാവൽ ഏജൻസി വൃത്തങ്ങൾ പറഞ്ഞു. കലുഷിത സാഹചര്യത്തില്‍ കൊച്ചിയിലും കേരളത്തിെൻറ ഇതര പ്രദേശങ്ങളിലുമുള്ള സൗദി പൗരന്മാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുംബൈയിലെ സൗദി കോണ്‍സുലേറ്റ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയതും ഇൗ പശ്ചാത്തലത്തിലാണ്. അക്രമവും പ്രതിഷേധവും നടക്കുന്ന പ്രദേശങ്ങളിലേക്ക് പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും എന്തെങ്കിലും അടിയന്തിര സഹായം ആവശ്യമുള്ളവർ 00919892019444 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും കോണ്‍സുലേറ്റ് അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുകയായിരുന്നു. ഇതു കൂടിയായതോടെ ആശങ്ക പെരുകി. കേരളത്തിലേക്ക് പോകാൻ ബുക്കിങ്ങ് നടത്തിയ നിരവധി സൗദി കുടുംബങ്ങൾ യാത്ര റദ്ദാക്കി. പകരം തെരഞ്ഞെടുത്ത് ശ്രീലങ്കയും ഇന്തോനേഷ്യയുമാണ്.
15 ദിവസത്തെ ഇടക്കാല അവധി സൗദി സ്കൂളുകളിൽ ഇൗയാഴ്ചയാണ് ആരംഭിച്ചത്. സീസൺ നോക്കിയാണ് പല കുടുംബങ്ങളും കേരളത്തിലേക്ക് വിനോദ സഞ്ചാരം ഏർപ്പാടാക്കുന്ന ഏജൻസികളിൽ മുൻകൂട്ടി ബുക്ക് ചെയ്തിരുന്നത്. ഇൗ ദിവസങ്ങളിൽ കേരളത്തിൽ പോകാൻ ബുക്ക് ചെയ്ത 23 സൗദി കുടുംബങ്ങളിൽ 18 പേരും പിന്മാറിയെന്നും ശ്രീലങ്കയിലേക്ക് ടിക്കറ്റ് മാറ്റിയെന്നും റിയാദിലെ സിന്ദ് ബാദ് ട്രാവൽ ഏജൻസി ടൂർ കോ ഒാർഡിനേറ്റർ റാഫി പാങ്ങോട് പറഞ്ഞു. ഇതേ അവസ്ഥയാണ് തങ്ങളും നേരിടുന്നതെന്ന് റിയാദിലെ മറ്റൊരു ഏജൻസിയായ അൽഅർഖാൻ ട്രാവൽസിലെ ഉദ്യോഗസ്ഥൻ ഷെബിൻ പറഞ്ഞു. കൊച്ചി, തിരുവനന്തപുരം, മൂന്നാർ, തേക്കടി തുടങ്ങിയ പാക്കേജുകളാണ് ഇവരെല്ലാം തെരഞ്ഞെടുത്തിരുന്നത്. അറബികൾക്ക് ഏറെ പ്രിയങ്കരമാണ് ഇൗ സ്ഥലങ്ങൾ. കേരളത്തിെൻറ കാലാവസ്ഥയും പ്രകൃതി രമണീയതയും സമാധാനാന്തരീക്ഷവുമെല്ലാമാണ് ഇഷ്ടത്തിന് കാരണം. അതെല്ലാം പഴങ്കഥയാകുമോ എന്ന ആശങ്ക കനക്കുകയാണ്.
കഴിഞ്ഞ കുറെ വർഷങ്ങളായി അറബ് വിനോദ സഞ്ചാരികൾക്ക് കേരളം ഏറ്റവും പ്രിയപ്പെട്ട ടൂറിസം ഡെസ്റ്റിനേഷനുകളിലൊന്നാണ് കേരളം. അവധിക്കാലം ചെലവഴിക്കാൻ കേരളം തെരഞ്ഞെടുക്കുന്ന സൗദി കുടുംബങ്ങളുടെ എണ്ണം വൻതോതിൽ വർധിച്ചിരുന്നു. ഇൗ കാലയളവിൽ തന്നെ കേരളത്തിൽ ഹെൽത്ത് ടൂറിസം വികസിച്ചതും ഒഴുക്ക് വർധിക്കാനുള്ള കാരണമായി. എന്നാൽ കഴിഞ്ഞ വർഷത്തെ നിപ്പ വൈറസ് ബാധയും പിന്നീടുണ്ടായ വെള്ളപ്പൊക്ക ദുരന്തവും പിന്നോട്ടടിക്ക് കാരണമായി. കേരളത്തെ ലക്ഷ്യമാക്കിയ ഗൾഫ് രാജ്യങ്ങളിലെ ടൂർ കമ്പനികളെല്ലാം ഇതിെൻറ പ്രത്യാഘാതം നേരിട്ടു. അതിൽ നിന്ന് ഒന്ന് കരകയറി വരുേമ്പാഴേക്കും ശബരിമല വിധിയുടെ പേരിലെ കലാപാന്തരീക്ഷം രൂപപ്പെട്ടു. അടിക്കടിയുണ്ടാകുന്ന ഹർത്താലുകളും തെരുവിലെ കാലുഷ്യങ്ങളും കേരളം സുരക്ഷിതമല്ലെന്നും യാത്രക്ക് അനുയോജ്യമല്ലെന്നുമുള്ള ധാരണയാണുണ്ടാക്കുന്നത്. ഇൗ അവസ്ഥ തുടർന്നാൽ എല്ലാ നിലക്കും കേരളം പിന്നോട്ടടിക്കപ്പെടും എന്ന വികാരം പങ്കുവെക്കുകയാണ് പ്രവാസി മലയാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.