വേനലവധിയുടെ മാറ്റം വിപണിയിൽ പ്രതിഫലിക്കും
text_fieldsറിയാദ്: സൗദി അറേബ്യയില്‍ ഈവര്‍ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനല വധിയിലുണ്ടായ മാറ്റം വാണിജ്യരംഗത്ത് അനുകൂലവും പ്രതികൂലവുമായ പ ്രതിഫലനങ്ങളുണ്ടാക്കുമെന്ന് വിലയിരുത്തൽ.
രണ്ടാം ടേമിലെ പരീക ്ഷ നേരത്തേ പൂര്‍ത്തിയാക്കി റമദാന് 21ന് സ്കൂളുകള്‍ അടക്കുംവിധമാണ് പുതിയ ക്രമീകരണം. വേനലവധി കഴിഞ്ഞ് മുഹറം 11ന് പുതിയ അധ്യയനവര്‍ഷം ആരംഭിക്കും. അതോടെ, വേനലവധി ഇത്തവണ 110 ദിവസമുണ്ടാകും. ഇത് വാണിജ്യരംഗത്ത് മാറ്റം സൃഷ്ടിക്കും. ദീർഘമായ വേനലവധി കുട്ടികളുമൊന്നിച്ചുള്ള ഉല്ലാസയാത്രകൾക്ക് കുടുംബങ്ങളെ പ്രേരിപ്പിക്കും. അങ്ങനെ പുറത്തിറങ്ങുന്ന കുടുംബങ്ങൾ വലിയ ഷോപ്പിങ്ങുകൾ നടത്തും. മിക്കവാറും പുറത്തായിരിക്കുമെന്നതിനാൽ ഭക്ഷണശാലകൾക്കും അത് ഗുണകരമാവും.
റമദാനില്‍ സ്കൂളുകള്‍ക്ക് അവധി നല്കി ചെറിയ പെരുന്നാളിന് ശേഷം രണ്ടാം ടേം പരീക്ഷ നടത്തുന്നതായിരുന്നു മുൻകാലങ്ങളിലെ പതിവ്. അതിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. നേരത്തേ തന്നെ അവധിക്കാലം വരുകയാണ്. രണ്ടുമാസം എന്നത് മൂന്നര മാസത്തിൽ കൂടുതലായി അവധിക്കാലം ദീർഘിക്കുകയുമാണ്. പരീക്ഷ നേരത്തേയാക്കുന്നതിെൻറ നേട്ടങ്ങൾ ഇതേ കുറിച്ച് പഠനം നടത്തിയ വിദ്യാഭ്യാസ മന്ത്രാലയം മനസ്സിലാക്കുകയും ആ റിപ്പോർട്ട് സൽമാൻ രാജാവിന് സമർപ്പിക്കുകയുമായിരുന്നു. അതിെൻറ അടിസ്ഥാനത്തിലാണ് പരീക്ഷയും വേനലവധിയും നേരേത്തയാക്കാൻ രാജാവ് ഉത്തരവിട്ടത്. ഇതനുസരിച്ച് റമദാൻ പകുതിയോടെ ആരംഭിക്കുന്ന വേനലവധി പുതിയ ഹിജ്റ വർഷം മുഹറം 11വരെ തുടരും.
110 ദിവസത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ലഭിക്കും. ഇത് വാണിജ്യ മേഖലകളിൽ പുത്തനുണർവ് സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മൂന്നര മാസത്തിലേറെ നീളുന്ന അവധി വിദേശികൾക്കും സ്വദേശികൾക്കും ഒരുപോലെ നേട്ടമാകും. അതേസമയം ഇത്രയും നീണ്ട അവധിക്കാലം ഉപയോഗപ്പെടുത്താൻ വിദേശി കുടുംബങ്ങൾ കൂട്ടത്തോടെ നാട്ടിലേക്ക് പോകാനുള്ള സാധ്യതയുള്ളതും സ്വദേശികൾ മറ്റു രാജ്യങ്ങളിലേക്ക് അവധിക്കാലം ചെലവഴിക്കാൻ പോകുമെന്നുള്ളതും ചില വ്യാപാര മേഖലകളെ ദോഷകരമായി ബാധിക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.