അമീർ മുഹമ്മദ് റഷ്യയിൽ; എണ്ണയും സിറിയയും മുഖ്യവിഷയം
text_fieldsറിയാദ്: നിർണായകമായ നയതന്ത്ര ചർച്ചകൾക്കായി സൗദി പ്രതിരോധമന്ത്രിയും രണ്ടാം കിരീടാവകാശിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ റഷ്യയിലെത്തി. പ്രസിഡൻറ് വ്ലാദിമിർ പുടിനുമായി മോസ്കോയിൽ അമീർ മുഹമ്മദ് കൂടിക്കാഴ്ച നടത്തി. സൗദിയും റഷ്യയും സഹകരിച്ച് വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും ഇനിയുമേറെ നേടാനുണ്ടെന്നും ചർച്ചകൾക്ക് ശേഷം അമീർ മുഹമ്മദ് വ്യക്തമാക്കി. റിയാദും മോസ്കോയും തമ്മിൽ എണ്ണ വിപണിയുമായി ബന്ധെപ്പട്ട് യാെതാരു ഭിന്നതയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൽമാൻ രാജാവിെൻറ സന്ദർശനത്തിനായി റഷ്യ കാത്തിരിക്കുകയാണെന്ന് പുടിൻ പറഞ്ഞു. ഇരുരാജ്യങ്ങളുമായുള്ള ബന്ധം ഏറെ പ്രധാനപ്പെട്ടതാണ്. ഉഭയകക്ഷി ഉൗർജ കരാറുകളുടെ കാര്യവും അങ്ങനെ തന്നെ. ഒപെകും മറ്റ് എണ്ണ ഉൽപാദക രാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണത്തിൽ സൗദി അറേബ്യ വഹിക്കുന്ന പങ്കിൽ അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
ചൊവ്വാഴ്ച രാവിലെയോടെയാണ് അമീർ മുഹമ്മദ് റഷ്യയിലേക്ക് തിരിച്ചത്. എണ്ണ ഉൽപാദന നിയന്ത്രണം, സിറിയൻ പ്രശ്നം എന്നിവയാണ് ചർച്ചകളിൽ നിർണായകം. നാലു സഹകരണ കരാറുകൾ ഇരുപക്ഷവും ഇൗ സന്ദർശനത്തിൽ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിപണി സ്ഥിരത കൈവരിക്കാനായി എണ്ണ ഉൽപാദനം നിയന്ത്രിക്കാമെന്ന് കഴിഞ്ഞ ആഴ്ചയിൽ റഷ്യയും സൗദിയും തമ്മിൽ ധാരണയിലെത്തിയിരുന്നു. അതിെൻറ കൂടുതൽ സാധ്യതകൾ ഇൗ ചർച്ചകളിൽ ആരായപ്പെടും. സൗദി ഉൗർജ മന്ത്രി ഖാലിദ് അൽ ഫാലിഹും റഷ്യൻ മന്ത്രി അലക്സാണ്ടർ നോവാകും ചൊവ്വാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.