Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right24 തവണ തിരിച്ചയച്ചു;...

24 തവണ തിരിച്ചയച്ചു; ഒടുവിൽ ജോൺ നാടണഞ്ഞു

text_fields
bookmark_border
24 തവണ തിരിച്ചയച്ചു; ഒടുവിൽ ജോൺ നാടണഞ്ഞു
cancel
camera_alt

ജോൺ സാമൂഹിക പ്രവർത്തകൻ മണിക്കുട്ടനൊപ്പം 

ദമ്മാം: 24 തവണ വിമാനത്താവളത്തിൽനിന്ന് തിരിച്ചയക്കപ്പെട്ട തമിഴ്നാട് സ്വദേശി 15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സൗദിയിൽനിന്ന് നാട്ടിലേക്ക് മടങ്ങി. തമിഴ്നാട് മാർത്താണ്ഡം സ്വദേശി ജോണാണ് (36) മലയാളി സാമൂഹിക പ്രവർത്തകരുടെ അക്ഷീണ പ്രയത്നത്തിലൂടെ ദുരിതം നിറഞ്ഞ അനിശ്ചിതത്വത്തിൽനിന്ന് മോചനം നേടിയത്. നാട്ടിൽ പോകാൻ എയർപോർട്ടിലെത്തി തിരിച്ചയക്കപ്പെടുന്ന ജോണി‍െൻറ ദുരിതകഥ 2020ൽ 'ഗൾഫ് മാധ്യമം' പ്രസിദ്ധീകരിച്ചിരുന്നു. എക്സിറ്റ് വിസയുമായി വിമാനത്താവളത്തിൽ ചെല്ലുമ്പോൾ അവിടത്തെ രേഖകളിൽ ഇങ്ങനെ ഒരാളെ കണ്ടെത്താൻ കഴിയാതെ തിരിച്ചയക്കപ്പെടുകയാണ് ചെയ്തിരുന്നത്. വീണ്ടും സാമൂഹിക പ്രവർത്തകരുടെ സഹായത്താൽ വിവിധയിടങ്ങൾ കയറിയിറങ്ങി രേഖകൾ പൂർത്തിയാക്കി യാത്രക്കായി തയാറാകും. അങ്ങനെ 24 തവണ ഇത്തരത്തിൽ തിരിച്ചയക്കപ്പെട്ടു. അതി വിചിത്രമായ കേസിൽ ജോണിനെ സഹായിക്കാൻ ദമ്മാമിലെ ഏതാണ്ടെല്ലാ സാമൂഹിക പ്രവർത്തകരും ഇടപെട്ടിരുന്നു. ഒടുവിൽ നവയുഗം സംസ്കാരിക വേദിയുടെ ജീവകാരുണ്യ പ്രവർത്തകൻ മണിക്കുട്ട‍െൻറ ഇടപെടലാണ് ജോണിന് സഹായകമായത്.

ദമ്മാം ഗവർണറുടെ ഇടപെടൽ പ്രശ്നപരിഹാരത്തിന് സഹായമാകുകയായിരുന്നു. ആദ്യ രണ്ട് തവണ ഗവർണറേറ്റിനെ സമീപിച്ചപ്പോഴും ബന്ധപ്പെട്ട ഓഫിസുകളിലേക്ക് ഫയൽ അയച്ച് പരിഹാരം നിർദേശിക്കുകയായിരുന്നു. എന്നിട്ടും ഫലമുണ്ടായില്ലെന്നും തന്നെ എങ്ങനെയും നാട്ടിലെത്താൻ സഹായിക്കണമെന്നുമുള്ള ജോണി‍െൻറ മൂന്നാമത്തെ അപേക്ഷ ഏറെ ഗൗരവത്തോടെയാണ് ഗവർണറുടെ കാര്യാലയം പരിഗണിച്ചത്. അടിയന്തരമായി നാടുകടത്തൽ കേന്ദ്രത്തിൽ ബന്ധപ്പെട്ട അവർ ജോണി‍ൻറ പ്രശ്നങ്ങൾ കൃത്യമായി പഠിച്ച് പരിഹാരമുണ്ടാക്കി നാട്ടിലയച്ചതിന് ശേഷം റിപ്പോർട്ട് നൽകാൻ നിർദേശിക്കുകയായിരുന്നു.

അതാണ് കഴിഞ്ഞ ദിവസം ഫലം കണ്ടത്. ബുധനാഴ്ച രാവിലെ ദമ്മാമിൽനിന്ന് തിരുവനന്തപുരത്തേക്ക് പറന്ന വിമാനത്തിൽ ജോൺ കയറിയതോടെയാണ് ഇതി‍ൻറ പിന്നിൽ പ്രവർത്തിച്ചവർക്ക് ശ്വാസം നേരെ വീണത്. എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയ ജോണി‍െൻറ സന്തോഷം വാക്കുകളിൽ വിവരിക്കാനാകുന്നതല്ലെന്ന് മണിക്കുട്ടൻ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.

14 വർഷം മുമ്പാണ് ജോലി തേടി ഇയാൾ സൗദിയിലെത്തിയത്. എത്തിയതി‍െൻറ മൂന്നാം ദിവസം താമസസ്ഥലത്ത് കടന്നുകയറി കവർച്ചക്കാരുമായി ഉണ്ടായ അടിപിടി കേസിൽപെട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം.

പുറത്തുപോയി വരുമ്പോൾ താമസസ്ഥലത്തിനടുത്ത് ഒരു സ്വദേശി യുവാവ് കാലുമുറിഞ്ഞ് ചോരവാർന്ന് നിൽക്കുന്നത് ജോണി‍െൻറ ശ്രദ്ധയിൽപെട്ടു. അയാളുടെ അടുത്തെത്തി ചോര കഴുകിക്കളഞ്ഞ് കുടിക്കാൻ വെള്ളവും നൽകി. ശേഷം മുറിയിലേക്ക് പോയ ജോണിന് പിറകെ ഇയാളും എത്തുകയായിരുന്നു. അൽപം കഴിഞ്ഞപ്പോഴേക്കും മറ്റ് 11 പേർ കൂടി മുറിയിലേക്ക് ഇരച്ചുകയറി. മുറിയിലുള്ള സാധനങ്ങൾ കൊള്ള ചെയ്യുകയായിരുന്നു ഇവരുടെ ഉദ്ദേശ്യം. എന്നാൽ, മുറിയിലുണ്ടായിരുന്ന മറ്റ് അഞ്ചുപേർ ഇതിനെ ചെറുക്കുകയും വലിയ സംഘട്ടനം ഉണ്ടാവുകയും ചെയ്തു. ഈ സമയത്ത് തൊട്ടടുത്തെ ലഘുഭക്ഷണ ശാലയിലെ മലയാളി ജീവനക്കാരൻ പൊലീസിനെ വിളിച്ചുവരുത്തി. അന്ന് പൊലീസ് സ്റ്റേഷനിൽ മറ്റുള്ളവരോടൊപ്പം ഹാജരായ ജോണിന് ഒരു ദിവസം ജയിലിലും കിടക്കേണ്ടിവന്നു. കൂടെയുള്ള ഇഖാമയില്ലാതിരുന്ന മൂന്നുപേർ ആറുമാസ തടവിന് ശേഷം നാടുകടത്തപ്പെട്ടു. പിന്നെയും പല ജോലികൾ ചെയ്ത് ഏഴുവർഷം കഴിഞ്ഞപ്പോൾ ആദ്യമായി നാട്ടിൽ പോകാൻ ശ്രമിച്ചപ്പോഴാണ് പഴയ വാറന്റ് ഇപ്പോഴും നിലനിൽക്കുന്നുവെന്ന് ജോൺ അറിയുന്നത്. പിന്നീട് നാട്ടിൽ പോകാനുള്ള നിരന്തര ശ്രമങ്ങളായിരുന്നു. അതാണ് ഇപ്പോൾ വിജയം കണ്ടിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:returned home
News Summary - Returned 24 times; Eventually John returned home
Next Story