Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറഫറിയിങ്...

റഫറിയിങ് പിഴവുകളും കായികരംഗത്തെ വിവേചനങ്ങളും

text_fields
bookmark_border
റഫറിയിങ് പിഴവുകളും കായികരംഗത്തെ വിവേചനങ്ങളും
cancel
camera_alt

ഫിറോസ്

കൊയിലാണ്ടി, ജിദ്ദ

ഈ ലോകകപ്പിലെ അർജൻറീന - ഈജിപ്ത് മത്സരം ആവേശകരമായിരുന്നെങ്കിലും, റഫറിയുടെ മോശം തീരുമാനങ്ങൾ മത്സരഫലത്തെ നിർണയിച്ചത് കായികപ്രേമികളെ നിരാശരാക്കി. കളിയിലുടനീളം റഫറിയുടെ പക്ഷപാതപരമായ നിലപാടുകൾ കടുത്ത ആക്ഷേപങ്ങൾക്ക് കാരണമായി. ഈജിപ്ത് അർഹതയോടെ നേടിയ മൂന്നാമത്തെ ഗോൾ റദ്ദാക്കിയ റഫറി, അതിനായി ചൂണ്ടിക്കാണിച്ച അതേ തരത്തിലുള്ള ഫൗളുകൾ അർജന്റീനയുടെ ഭാഗത്തുനിന്നുണ്ടായപ്പോൾ പൂർണമായും കണ്ണടച്ചു.

അന്താരാഷ്ട്ര മത്സരങ്ങളിൽ ഇത്തരം ഇരട്ടത്താപ്പുകൾ അംഗീകരിക്കാനാവില്ല; കായികരംഗത്ത് നിയമങ്ങൾ എല്ലാവർക്കും ഒന്നായിരിക്കണം. തോൽവിയും വിജയവും കളിക്കളത്തിലെ മികവിെൻറ അടിസ്ഥാനത്തിലായിരിക്കണം, അല്ലാതെ റഫറിയുടെ ഏകപക്ഷീയമായ തീരുമാനങ്ങൾ കൊണ്ടാവരുത്.

ഈജിപ്ത് പോലെ കഠിനാധ്വാനം ചെയ്യുന്ന ടീമിനെതിരെയുണ്ടായ ഈ നീതിനിഷേധം കേവലമൊരു 'മനുഷ്യസഹജമായ പിഴവ്' അല്ല. അമേരിക്കൻ കളിക്കാരന് ലഭിച്ച ചുവപ്പ് കാർഡ് ഡൊണാൾഡ് ട്രംപിെൻറ രാഷ്ട്രീയ സ്വാധീനത്താൽ പിൻവലിക്കപ്പെട്ട വാർത്ത ഈ ലോകകപ്പിൽ കണ്ടതുപോലെ, കളിക്കളത്തിലെ അച്ചടക്കനടപടികൾ പോലും ആഗോള രാഷ്ട്രീയ ശക്തികളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നു എന്നതിെൻറ തെളിവാണിത്. ഇതിെൻറ തുടർച്ചയാണ് വലിയ പാരമ്പര്യമുള്ള ടീമുകൾക്ക് അനുകൂലമായി നിയമങ്ങൾ വളച്ചൊടിക്കപ്പെടുന്നതും, ഈജിപ്ത് പോലുള്ള ആഫ്രിക്കൻ രാജ്യങ്ങൾക്ക് അർഹിച്ച വിജയങ്ങൾ നിഷേധിക്കപ്പെടുന്നതും.

ആഗോള രാഷ്ട്രീയത്തിൽ ദുർബലർക്ക് നേരെയുണ്ടാകുന്ന നീതിനിഷേധങ്ങളാണ് ലോകത്തെ വലിയ യുദ്ധങ്ങളിലേക്കും അരാജകത്വങ്ങളിലേക്കും നയിക്കുന്നത്. അധികാരം കയ്യിലുള്ളവൻ നിയമങ്ങൾ കാറ്റിൽപ്പറത്തുമ്പോൾ തകരുന്നത് മാനവികതയാണ്; ഇതിെൻറ ചെറിയൊരു പതിപ്പാണ് കായികരംഗത്തും കാണുന്നത്. കളിമൺ മൈതാനങ്ങളിലായാലും അന്താരാഷ്ട്ര അതിരുകളിലായാലും നീതിനിഷേധം അംഗീകരിക്കാനാകില്ല. രാഷ്ട്രീയ-വംശീയ മുൻവിധികൾ കളിയെ സ്വാധീനിക്കുന്നതിനെതിരെ കായികലോകം ശബ്ദമുയർത്തണം. ഫുട്ബോൾ മൈതാനങ്ങൾ വിവേചനങ്ങളില്ലാത്ത, യഥാർത്ഥ കളിമികവും നീതിയും മാത്രം വിലയിരുത്തപ്പെടുന്ന വേദികളായി തുടരേണ്ടത് മനുഷ്യത്വത്തിെൻറ നിലനിൽപ്പിന് അത്യാവശ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportscriticismPenaltiesRefereeing team
News Summary - Refereeing penalties and criticism in sports
Next Story