Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅഡ്വ. പി.വി....

അഡ്വ. പി.വി. മനാഫിന് ഏറനാട് കെ.എം.സി.സി സ്വീകരണം

text_fields
bookmark_border
PV Manaf
cancel
camera_alt

ജിദ്ദ കെ.എം.സി.സി ഏറനാട് മണ്ഡലം സാമൂഹികസുരക്ഷ സ്‌കീം ഉദ്ഘാടനം എടവണ്ണ ഹബീബ് കാഞ്ഞിരാലക്ക് നൽകി അഡ്വ. പി.വി. മനാഫ് നിർവഹിക്കുന്നു

ജിദ്ദ: മുസ്‍ലിംലീഗ് നേതാവും മലപ്പുറം ജില്ല പഞ്ചായത്ത് അംഗവുമായ അഡ്വ. പി.വി. മനാഫിന് ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി കമ്മിറ്റി സ്വീകരണം നൽകി. ചരിത്രം ശരിയായരീതിയിൽ ആഴത്തിൽ പഠിക്കാനും ചരിത്രശേഷിപ്പുകൾ നശിക്കാതെ സൂക്ഷിക്കാനും സമൂഹം തയാറാകണമെന്ന് അഡ്വ. പി.വി. മനാഫ് പറഞ്ഞു. മലബാർ കലാപത്തോടനുബന്ധിച്ച് ബ്രിട്ടീഷ് ഭരണകൂടം നടത്തിയ ഏറ്റവും ക്രൂരമായ നരനായാട്ടാണ് 'വാഗൺ ട്രാജഡി'. യഥാർഥത്തിൽ അത് ട്രാജഡിയല്ല 'വാഗൺ കൂട്ടക്കൊല'യാണ്.

സ്മാരകങ്ങളിലെല്ലാം അത് അങ്ങനെ തന്നെ രേഖപ്പെടുത്തണം. പൂക്കോട്ടൂരിൽ മലബാർ കലാപവുമായി ബന്ധപ്പെട്ടോ, വാഗൺ കൂട്ടക്കൊലയുമായി ബന്ധപ്പെട്ടോ ചരിത്രശേഷിപ്പോ സ്മാരകങ്ങളോ ഇല്ല എന്നത് ഖേദകരമാണെന്നും ഇപ്പോൾ ജില്ല പഞ്ചായത്തിൽനിന്ന് അതിനായി ഒരുകോടി അനുവദിക്കാനായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.കെ. അഷ്‌റഫ് അധ്യക്ഷത വഹിച്ചു.

സാമൂഹിക സുരക്ഷ സ്‌കീം ഉദ്ഘാടനം എടവണ്ണ പഞ്ചായത്ത് കെ.എം.സി.സി ഭാരവാഹി ഹബീബ് കാഞ്ഞിരാലക്ക് നൽകി അഡ്വ. പി.വി. മനാഫ് നിർവഹിച്ചു. ഇസ്ഹാഖ് പൂണ്ടോളി, സീതി കൊളക്കാടൻ, ഇൽയാസ് കല്ലിങ്ങൽ, സുൽഫീക്കർ ഒതായി, മൊയ്‌ദീൻ കുട്ടി കാവനൂർ, അലി കീഴുപറമ്പ്, കെ.സി. അബൂബക്കർ പള്ളിമുക്ക്, അബ്ദുറഹ്മാൻ തങ്ങൾ, റഷീദ് എക്കാപറമ്പ് എന്നിവർ സംസാരിച്ചു. സൈതലവി കുഴിമണ്ണ സ്വാഗതവും മൻസൂർ അരീക്കോട് നന്ദിയും പറഞ്ഞു. സുനീർ എക്കാപറമ്പ് ഖിറാഅത്ത് നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudinews
News Summary - Reception given to PV Manaf
Next Story