റമദാൻ: തീർഥാടകരുടെ സേവനത്തിന് സുരക്ഷാവകുപ്പുകൾ സുസജ്ജം
text_fieldsജിദ്ദ: റമദാനിൽ മക്കയിലുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കുന്നതിനും ഹറമിലെത്തുന്ന തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിനും വിവിധ സുരക്ഷ വിഭാഗങ്ങൾക്ക് കീഴിലെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പൊലീസ്, ട്രാഫിക്ക്, ഹറം സുരക്ഷ സേന, ഹജ്ജ് ഉംറ സേന എന്നിവക്ക് കീഴിൽ, തീർഥാടകർക്ക് സുഗമമായും സമാധാനത്തോടെയും ഉംറ കർമങ്ങൾ ചെയ്യുന്നതിനും സഞ്ചാരത്തിനും വിപുലമായ സുരക്ഷ പദ്ധതികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. പെതുസുരക്ഷ മേധാവി ജനറൽ ഉസ്മാൻ ബിൻ നാസിർ അൽമുഹ്രിജ്, ഉംറ സുരക്ഷ മേധാവി കേണൽ സഉൗദ് ബിൻ അബ്ദുല്ല അൽ ഖുലൈവി തുടങ്ങിയവർ റമദാൻ സുരക്ഷ പദ്ധതിയുടെ അവസാനഘട്ട ഒരുക്കങ്ങൾ പരിശോധിച്ചു.
റമദാനിനോടനുബന്ധിച്ച സുരക്ഷ, ട്രാഫിക്ക് രംഗത്തെ പദ്ധതികൾ പൂർത്തിയായതായും ഒരോ വകുപ്പുകളും സജ്ജമായതായും വിവിധ സുരക്ഷ വകുപ്പ് മേധാവികൾ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. പൊലീസിന് കീഴിലെ പദ്ധതികൾ നേരത്തെ പൂർത്തിയാക്കിയതായി മക്ക മേഖല പൊലീസ് ദൗത്യ സേന മേധാവി കേണൽ സഇൗദ് സാലിം അൽഖർനി പറഞ്ഞു. മക്കയിലെ മുഴുവൻ ഡിസ്ട്രിക്റ്റുകളിലും മുഴുസമയം നിരീക്ഷണമുണ്ടാകും. മാനസികമായ അസുഖമുള്ളവരെ റോഡിലേക്ക് വിടരുതെന്ന് കുടുംബാംഗങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. ട്രാഫികിന് കീഴിൽ 119 ഒാഫീസർമാർക്ക് കീഴൽ 3000ത്തിലധികം പേർ സേവനത്തിനുണ്ടായിരിക്കുമെന്ന് മക്ക ട്രാഫിക് മേധാവി കേണൽ ബാസിം അൽബദ്രി പറഞ്ഞു. 588 ഉപകരണങ്ങളും 293 മോേട്ടാർ സൈക്കിളുകളും ഒരുക്കിയിട്ടുണ്ട്.
ഹറമിനടുത്തും മറ്റ് ഭാഗങ്ങളിലും ട്രാഫിക്ക് നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ 50 രഹസ്യ നിരീക്ഷണ സംഘങ്ങളുണ്ടാകും. മക്ക പൊലീസ്, ട്രാഫിക്ക്, ഹറം സുരക്ഷ സേന എന്നിവയെ സഹായിക്കാൻ മറ്റ് മേഖലയിൽ നിന്ന് കൂടുതൽ പേർ ഇത്തവണയുമുണ്ടാകും. ഹറമിനടുത്ത് തിരക്ക് കുറക്കാൻ വാഹനങ്ങൾ നിയന്ത്രിക്കും. മക്കയിലും പ്രവേശന കവാടങ്ങളിലുമായി ഒമ്പത്ത് പാർക്കിങ് കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവിടുന്ന് ഹറമിലേക്കും തിരിച്ചും ബസ് സർവീസ് നടത്താനും ട്രാഫിക്ക്, ഗതാഗത വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ വിവിധ റോഡുകളിൽ താത്കാലിക ചെക്ക് പോയിൻറുകളും സ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.