സമരരംഗത്തെ വിദ്യാർഥി മുന്നേറ്റം പ്രതീക്ഷ നൽകുന്നു –റഹ്മത്തുന്നിസ
text_fieldsജുബൈൽ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കലാലയങ്ങളിൽനിന്ന് യുവത്വം സമരരംഗത്തേക ്ക് വരുന്നത് ശുഭ പ്രതീക്ഷ നൽകുന്നതായി ജമാഅത്തെ ഇസ്ലാമി ഹിന്ദ് വനിത വിഭാഗം ദേശീയ ജോ യൻറ് സെക്രട്ടറി എ. റഹ്മത്തുന്നിസ. ജുബൈൽ മദ്റസത്തുന്നൂർ വാർഷികാഘോഷങ്ങളുടെ ഭാ ഗമായി നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
കേന്ദ്രം ഭരിക്കുന്ന ഫാഷി സ്റ്റ് അധികാരികൾ രാജ്യത്തെ ഏകശില സംസ്കാരത്തിലേക്ക് നയിക്കുകയാണ്. ഒരേ ഭാഷ സംസാരിക്കുന്നവരും ഒരേ ഭക്ഷണം കഴിക്കുന്നവരുമായ ജനതയാക്കി ഇന്ത്യക്കാരെ മാറ്റുന്നതിനുവേണ്ടി വിദ്യാഭ്യാസ രംഗത്ത് കെ.ജി മുതൽ പി.ജി വരെ സമഗ്രമായ അഴിച്ചുപണി നടത്തുന്നു. യുവതലമുറയെ രാഷ്ട്രീയമോ സാമൂഹികബോധമോ ഇല്ലാത്തവരാക്കി മാറ്റാനുള്ള വിദ്യാഭ്യാസ സംഹിതയാണ് ഇവർ പടച്ചുകൊണ്ടിരിക്കുന്നത്. ദലിത് പിന്നാക്ക വിഭാഗങ്ങൾക്ക് എത്തിപ്പെടാൻ പറ്റാത്ത മരീചികയായി വിദ്യാഭ്യാസത്തെ പരിവർത്തിപ്പിക്കുന്നു.
ഇത്തരം നീക്കങ്ങൾ അധികാരികളുടെ ഭാഗത്തുനിന്ന് ശക്തമായി നടക്കുമ്പോഴാണ് വിഖ്യാത സർവകലാശാലകളിൽനിന്ന് പൗരത്വ നിയമത്തിനെതിരെ വിദ്യാർഥികൾ സമരരംഗത്തേക്ക് വരുന്നത്. ദേശീയ അന്തർ ദേശീയ മാധ്യമങ്ങൾക്ക് മുന്നിൽ പോലും നിർഭയത്തോടെ സംസാരിക്കുന്ന കുട്ടികൾ നാടിന് അഭിമാനമാകുകയാണ്. അധികാരികളെ ഉറക്കം കെടുത്തുന്ന ആ സമരങ്ങളെ ഭയന്നിട്ടാണ് പൊലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് അടിച്ചൊതുക്കാൻ ശ്രമിക്കുന്നത്. കൊടും തണുപ്പിനെ പോലും അവഗണിച്ച് സ്ത്രീകൾ വീട്ടിൽനിന്നിറങ്ങി ഒരു മാസത്തോളമായി തെരുവിലാണ്. ആഴ്ചകൾ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളും 90 കഴിഞ്ഞ വൃദ്ധകളും വരെയുള്ളവർ വീടും കുടുംബവും ഉപേക്ഷിച്ചു ‘ആസാദി’ എന്ന് വിളിച്ചുകൊണ്ടിരിക്കുന്നത് രാജ്യത്തിന് വേണ്ടിയാണ്.
ഇത് ചരിത്രത്തിെൻറ ആവർത്തനമാണ്. ഏകാധിപതികളിൽനിന്ന് ഇത്തരം അടിച്ചമർത്തലുകൾ എന്നും ഉണ്ടായിട്ടുണ്ട്. ഈ സ്വാതന്ത്ര്യ സമരം വിജയിക്കുകതന്നെ ചെയ്യും എന്നും അവർ കൂട്ടിച്ചേർത്തു. തനിമ സംസ്കാരിക വേദി കിഴക്കൻ പ്രവിശ്യ പ്രസിഡൻറ് ഫാറൂഖ് ഉമർ ഉദ്ഘാടനം ചെയ്തു. ജുബൈൽ ഘടകം പ്രസിഡൻറ് ഷാജഹാൻ മനക്കൽ അധ്യക്ഷത വഹിച്ചു. ഷബീർ സംസാരിച്ചു. എ.കെ. അസീസ്, നാസർ ഓച്ചിറ, റയ്യാൻ മൂസ, ഹംസ കണ്ണൻ, പവറുദ്ദീൻ, സുധീർ, ഫൗസിയ ഷാജഹാൻ എന്നിവർ പെങ്കടുത്തു. ഡോ. ജൗഷീദ് സ്വാഗതവും സുബൈർ നടുത്തൊടി മണ്ണിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.