റഫാൽ ഇടപാടും യദ്യൂരപ്പയുടെ ഡയറിയും മോദിയുടെ വാട്ടർലൂ ആകും: അഡ്വ. പി.എം സാദിഖലി
text_fieldsറിയാദ്: റഫാൽ യുദ്ധവിമാന ഇടപാടിലെ അഴിമതിയും യദ്യൂരപ്പക്ക് കർണാടക മുഖ്യമന്ത്രിയാകാൻ ബി.ജെ.പി കേന്ദ്രനേതൃത്വ ത്തിന് കോടികൾ കോഴ നൽകിയ വിവരമുള്ള ഡയറിയും മോദി കാലത്തിെൻറ വാട്ടർലൂ ആകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സ െക്രട്ടറി അഡ്വ. പി.എം സാദിഖലി. ഹ്രസ്വസന്ദർശനത്തിന് സൗദിയിലെത്തിയ അദ്ദേഹം റിയാദിൽ ‘ഗൾഫ് മാധ്യമ’ത്തോട് സംസ ാരിക്കുകയായിരുന്നു. മോദി സർക്കാറിനെതിരെ നേരത്തെ തന്നെ വ്യാപകമായ അഴിമതി ആരോപണങ്ങളുണ്ടായിരുന്നു. റഫാൽ യുദ്ധ വിമാന ഇടപാട് സർക്കാർ നടത്തിയ സ്വന്തന്ത്ര ഇന്ത്യ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ അഴിമതി ആരോപണമായി മുഴച്ചുനിൽക ്കുകയാണ്. അഴിമതി രഹിത ഭരണം എന്ന മോദിയുടെ വാഗ്ദാനം ഇപ്പോൾ വലിയൊരു തമാശയായി മാറിയിരിക്കുകയാണ്.
അഴിമതിയിൽ മുങ്ങിയ ഭരണത്തിന് നെറ്റിപ്പട്ടം കെട്ടിയെന്ന് പറഞ്ഞപോലെയാണ് ഞെട്ടിക്കുന്ന കോടികളുടെ അഴിമതി വിവരം കർണാടകയിൽ നിന്ന് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്വന്തം പാർട്ടിയുടെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് പാർട്ടി നേതാക്കൾക്ക് കോഴ കൊടുക്കേണ്ടി വരുന്ന അവസ്ഥ വേറെ ഒരു പാർട്ടിയിലും ഇതുവരെ കേട്ടിട്ടില്ലാത്ത സംഭവമാണ്. അതും ചെറിയ തുകയൊന്നുമല്ല. ആയിരത്തെണ്ണൂറ് കോടിയുടെ കോഴ. ഒരു വശത്ത് തീവ്രവർഗീയ ആശയങ്ങൾ പ്രചരിപ്പിക്കുകയും മറുവശത്ത് വലതുപക്ഷ രാഷ്ട്രീയത്തിെൻറ പാതയിൽ രാജ്യത്തെ തന്നെ കൊള്ളയടിക്കുകയും ചെയ്യുന്ന മോദി ഭരണത്തിന് ഇൗ തെരഞ്ഞെടുപ്പോടെ ജനം അന്ത്യം കുറിക്കും. ജനഹിതം വോട്ടിങ് മെഷീനിൽ ശരിയായി രേഖപ്പെടുത്തപ്പെടും എന്ന് പ്രതീക്ഷയും വിശ്വാസവും അർപ്പിക്കുകയാണ്. എന്നാൽ ആശങ്ക പൂർണമായും ഒഴിഞ്ഞിട്ടില്ല. തൽക്കാലം തെരഞ്ഞെടുപ്പ് കമീഷനിൽ വിശ്വാസമർപ്പിക്കുകയല്ലാതെ മറ്റ് വഴിയില്ല. ബി.ജെ.പിയെ എതിർക്കുക എന്നതിൽ പ്രതിപക്ഷ പാർട്ടികൾക്കെല്ലാം ഒരേ നിലപാടാണ്. പല കാരണങ്ങളാൽ എല്ലായിടത്തൊന്നും വേണ്ടത്ര പ്രതിപക്ഷ സഖ്യങ്ങളുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നത് വാസ്തവവുമാണ്.
എന്നാലും സഹിച്ചുമടുത്ത ജനത്തിന് മോദി ഭരണത്തിനെതിരെ വിധിയെഴുതാതിരിക്കാനാവില്ല. വടകരയിലെ മുരളിയുടെ സ്ഥാനാർഥിത്വം കേരളത്തിലാകെ സ്വാധീനിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കേരളത്തിെൻറ ജനാധിപത്യ ബോധത്തെ വെല്ലുവിളിക്കുന്ന സ്ഥാനാർഥി പട്ടികയായിരുന്നു സി.പി.എമ്മിേൻറത്. പി. ജയരാജെൻറ സ്ഥാനാർഥിത്വം വടകരയിൽ മാത്രമല്ല മറ്റ് ലോകസഭ മണ്ഡലങ്ങളിലും ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമാകും.
ഒരുകാലത്ത് മാധ്യമങ്ങൾ പോലും നരഭോജിയെന്ന് വിശേഷിപ്പിച്ച നരേന്ദ്ര മോദിയെ പിന്നീട് രാജ്യത്തിെൻറ രക്ഷകനായി അവതരിപ്പിക്കാൻ ബി.ജെ.പി നടത്തിയ ശ്രമം പോലൊന്നാണ് കൊലയാളിയായ പി. ജയരാജനെ വെള്ളരിപ്രാവായി പുനരവതരിപ്പിക്കാനുള്ള സി.പി.എമ്മിെൻറ ശ്രമം. ഇൗ വെല്ലുവിളി ഏറ്റെടുത്ത് കെ. മുരളീധരൻ സ്ഥാനാർഥിയായതോടെ 20 മണ്ഡലങ്ങളിലും അത് യു.ഡി.എഫിന് അനുകൂല തരംഗമുണ്ടാക്കും. വടകരയാണ് ഇക്കുറി കേരളത്തിെൻറ വിധി തീരുമാനിക്കുക. കെ. കരുണാകരൻ മുസ്ലീം ലീഗിെൻറ ഏറ്റവും നല്ല രാഷ്ട്രീയ സുഹൃത്തായിരുന്നു.
ആ കരുണാകരെൻറ മകനായ കെ. മുരളീധരൻ ലീഗിെൻറ ഏറ്റവും അടുത്ത സുഹൃത്താണ്. മലബാറിലേക്കുള്ള അദ്ദേഹത്തിെൻറ മടങ്ങിവരവിനെ മുസ്ലിം ലീഗ് വലിയ ആവേശത്തോടെയാണ് എതിരേൽക്കുന്നത്. പൊന്നാനിയിൽ ഇ.ടി മുഹമ്മദ് ബഷീർ വൻ ഭൂരിപക്ഷത്തിൽ ജയിക്കും. ഭൂരിപക്ഷം കുറഞ്ഞുവരികയായിരുന്നു. എന്നാൽ ഇത്തവണ പഴയ ഭൂരിപക്ഷത്തിലേക്ക് മടങ്ങിപ്പോകും. മുക്കാൽ ലക്ഷത്തിന് മുകളിലാവും അത്. അതിനുള്ള സാഹചര്യം നിലനിൽക്കുന്നുണ്ട്. മുസ്ലിം ലീഗ് യുവാക്കൾക്ക് മതിയായ പരിഗണന കൊടുക്കുന്നുണ്ട്. രണ്ട് ലോകസഭ മണ്ഡലങ്ങളിലും മുമ്പും വളരെ മുതിർന്ന, ദേശീയ പ്രാധാന്യമുള്ള നേതാക്കളാണ് നിന്നിട്ടുള്ളത്. എന്നാൽ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് വലിയ പരിഗണന തന്നെ ലീഗ് നേതൃത്വം നൽകും എന്നാണ് പ്രതീക്ഷ. ശബരിമലയിൽ വിശ്വാസികൾക്ക് വേണ്ടി ആദ്യം രംഗത്തുവന്നത് മുസ്ലിം ലീഗാണ്. ഹൈവന്ദവസമൂഹത്തിൽ ഇത് മുസ്ലിം ലീഗിെൻറ സ്വീകാര്യത വർധിപ്പിച്ചിട്ടുണ്ട്. ലീഗും യു.ഡി.എഫും എക്കാലത്തും എല്ലാ മതവിശ്വാസികൾക്കുമൊപ്പമാണ്. ശബരിമലയിൽ യു.ഡി.എഫിെൻറ നിലപാടാണ് ശരിയെന്ന് ഇൗ തെരഞ്ഞെടുപ്പ് തെളിയിക്കും. എന്നാൽ ഇൗ തെരഞ്ഞെടുപ്പിൽ ശബരിമലയല്ല മുഖ്യ വിഷയം. സ്വന്തന്ത്ര ഇന്ത്യയിലെ ഏറ്റവും നിർണായകമായ ഇൗ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടേണ്ടുന്ന വിഷയങ്ങൾ അനവധിയുണ്ട് എന്നും സാദിഖലി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.