Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലയാളി ഡ്രൈവർമാരുടെ...

മലയാളി ഡ്രൈവർമാരുടെ പരാതി: 15 ദിവസത്തിനകം അന്വേഷണസമിതി  തീർപ്പുണ്ടാക്കണം

text_fields
bookmark_border
മലയാളി ഡ്രൈവർമാരുടെ പരാതി: 15 ദിവസത്തിനകം അന്വേഷണസമിതി  തീർപ്പുണ്ടാക്കണം
cancel

ജിദ്ദ: ജിദ്ദയിെല സ്വകാര്യ ട്രാൻസ്‌പോർട്ടിങ് കമ്പനിയിൽ ദുരിതത്തിൽ അകപ്പെട്ട 12 മലയാളി തൊഴിലാളികളുടെ പരാതിയിന്മേൽ ലേബർ കോടതി അന്വേഷണ കമീഷനെ നിയമിച്ചു. മുടങ്ങിയ ശമ്പളവും ആനുകൂല്യങ്ങളും ചോദിക്കുമ്പോൾ തൊഴിലുടമ പീഡിപ്പിക്കുന്നുവെന്നായിരുന്നു പരാതി. ഇതു സംബന്ധിച്ച് ‘ഗൾഫ് മാധ്യമം’ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കോൺസുലേറ്റിെൻറ സഹായത്തോടെയാണ് തൊഴിലാളികൾ ലേബർ ഓഫീസിൽ പരാതി നൽകിയിരുന്നത്. ജിദ്ദ അൽഖുംറയിലെ സ്വകാര്യ ട്രാൻസ്‌പോർട്ടിങ് കമ്പനിയിൽ   മൂന്നര മാസത്തിലേറെയായി ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലാതെ കഴിയുകയാണിവർ. ട്രെയിലർ ഡ്രൈവർമാരായ ഇവർ ശമ്പളം ചോദിക്കുമ്പോൾ കമ്പനി നൽകാൻ തയാറാകുന്നില്ലെന്നു മാത്രമല്ല ശാരീരിക ഉപദ്രവവും നേരിടേണ്ടി വന്നിരുന്നു. ഇതോടെ കോൺസുലേറ്റിെൻറ സഹായത്തോടെ തൊഴിലാളികൾ നൽകിയ പരാതിയിലാണ് ലേബർ കോടതിയിൽ നിന്ന് നടപടി ഉണ്ടായിരിക്കുന്നത്. പരാതിയിന്മേൽ അന്വേഷണ കമീഷനെ നിയമിച്ചിരിക്കുകയാണ് ലേബർ കോടതി. 15 ദിവസത്തിനകം അന്വേഷണം നടത്തി പരാതിയിൽ തീർപ്പുണ്ടാക്കണം എന്നാണ് തീരുമാനം. 
കോടതിയുടെ ഇടപെടലിനെ തുടർന്ന് പ്രശ്‌നം ഒത്തുതീർപ്പിലെത്തിക്കുന്നതിനുള്ള ചർച്ചകളും നടക്കുന്നുണ്ടെന്ന് കോൺസുലേറ്റ് അധികൃതർ  പറഞ്ഞു. പ്രശ്‌നം രമ്യമായി പരിഹരിച്ചു തൊഴിലാളികളെ നാട്ടിലയക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ലഭിക്കാത്ത പക്ഷം കോടതി നടപടികളുമായി മുന്നോട്ടു പോകുമെന്നും കോൺസുലേറ്റ് അധികൃതർ അറിയിച്ചു. 

ചെയ്ത ജോലിക്ക് ശമ്പളം ചോദിക്കുേമ്പാൾ തൊഴിലുടമ അക്രമിക്കുന്നു എന്ന പരാതിയുമായി 12 മലയാളികൾ ലേബർ ക്യാമ്പിൽ ഭീതിയോടെ കഴിയുകയയിരുന്നു.  ദുരിതത്തിൽ നിന്നും ഭീതിയിൽ നിന്നും മോചനം തേടിയാണ് ഇവർ  കോൺസുലേറ്റിനെ സമീപിച്ചത്.    ശമ്പളം പതിവായി മുടങ്ങുന്നു. ആനുകൂല്യങ്ങളൊന്നും ലഭിച്ചില്ലെങ്കിലും മുടങ്ങിയ ശമ്പളവും അലവൻസും ലഭിച്ച ശേഷം എങ്ങിനെയെങ്കിലും നാട്ടിലെത്തിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ഇവരെ തൊഴിലുടമ അക്രമിക്കുന്നതിെൻറയും ഭീഷണിെപ്പടുത്തുന്നതിെൻറയും ദൃശ്യങ്ങൾ വാട്സ് ആപിൽ പ്രചരിച്ചിരുന്നു.

ക്യാമ്പിൽ നാല് ദിവസത്തോളം വൈദ്യുതി മുടങ്ങിയതും ഇവരുടെ പ്രശ്നം കുടുതൽ ശ്രദ്ധിക്കപ്പെടാൻ കാരണമായി.   ഒരു ലക്ഷത്തോളം രൂപ കൊടുത്താണ് ഇവരിൽ ആറ് പേർ അടുത്ത കാലത്ത് സൗദിയിലെത്തിയത്. 45000 രൂപ ശമ്പളം കിട്ടുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ 25000 പോലും തികച്ചു കിട്ടുന്നില്ല. കൊണ്ടോട്ടി വട്ടപ്പറമ്പ് സ്വദേശിയാണ് ഇവർക്ക് വിസ നൽകിയത്. എന്നാൽ ഇത് വെറുതെ കിട്ടിയ വിസയാണെന്ന് ഇരകൾ അറിഞ്ഞത് ഇവിടെ എത്തിയപ്പോഴാണ്.  മറ്റൊരു കമ്പനിക്ക് വേണ്ടി അഞ്ച് വിസകളുമായി നാട്ടിൽ പോയിരിക്കയാണിയാൾ. നിരവധി പേരാണ് ഇത്തരം ഇടനിലക്കാരുടെ കെണിയിൽ പെട്ട് സൗദിയിലെത്തി ദുരിതമനുഭവിക്കുന്നത്. കാക്കഞ്ചേരി സ്വദേശികളായ ഫവാസ്,ജിസോൺ,വിമീഷ്, കെ.അനൂപ്, കൊണ്ടോട്ടി സ്വദേശി നിമീഷ്, പാലക്കാട് സ്വദേശികളായ ഉനാസ്, അബ്ദുൽ ഖാദർ, കണ്ണൂർ സ്വദേശികളായ ഹസീബ്, മുഹമ്മദ് ശാഫി, ഇബ്രാഹീം ഗൂഡലൂർ  തുടങ്ങിയവരാണ് നീതി ലഭ്യമാകുമെന്ന പ്രതീക്ഷയിൽ ജിദ്ദയിൽ കഴിയുന്നത്്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newspravasi drivers
News Summary - pravasi drivers-saudi-gulf news
Next Story