കാറ്റിൽനിന്ന് വൈദ്യുതി: ആദ്യ കാറ്റാടിപ്പാടം പദ്ധതിക്ക് തുടക്കം
text_fieldsസൗദിയുടെ വടക്കു പടിഞ്ഞാറൻ മേഖലയായ അൽജൗഫിൽ ആരംഭിക്കുന്ന കാറ്റാടിപ്പാടം
ദമ്മാം: കാറ്റിൽനിന്ന് ൈവദ്യുതി ഉൽപാദിപ്പിക്കുന്ന ആദ്യ ടർബൈൻ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം. സൗദിയുടെ വടക്കു പടിഞ്ഞാറ് മേഖലയിലെ അൽജൗഫിലാണ് പദ്ധതി ആരംഭിക്കുന്നത്. വിഷൻ 2030െൻറ ഭാഗമായി സൗദിയിലെ 50 ശതമാനം വൈദ്യുതി പ്രകൃതിയുടെ ഉൗർജ സ്രോതസ്സുകളിൽനിന്ന് ഉൽപാദിപ്പിക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ കാറ്റാടിപ്പാടം നിർമിക്കുന്നത്. സൗദി ഊർജ മന്ത്രാലയമാണ് കഴിഞ്ഞദിവസം ഈ വിവരം പുറത്തുവിട്ടത്.
സൗദിയുടെ തലസ്ഥാന നഗരിയിൽനിന്ന് 900 കിലോമീറ്റർ അകലെ അൽജൗഫ് പ്രവിശ്യയിലെ ദൂമതുൽ ജൻദൽ പ്ലാൻറ് സൗദിയിലെ ആദ്യെത്ത കാറ്റിൽനിന്നുള്ള ഉൗർജ സ്രോതസ്സായി മാറും. 400 മെഗാവാട്ട് വൈദ്യുതി ഈ കാറ്റാടിപ്പാടത്തു നിന്ന് ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഊർജ മന്ത്രാലയത്തിെൻറ വികസന ഓഫിസിൻെറയും മസ്ദർ കമ്പനിയുടേയും സംയുക്ത സംരംഭമായ ഇത് മിഡിൽ ഇൗസ്റ്റിലെതന്നെ ഏറ്റവും വലിയ ഉൗർജ ഉൽപാദന പ്ലാൻറാകും.
രാജ്യത്തിെൻറ ആഭ്യന്തര ഉൽപാദനത്തിൽ പ്രതിവർഷം 150 ദശലക്ഷം ഡോളർ സംഭാവന ചെയ്യാൻ ഇൗ പ്ലാൻറിന് കഴിയും. 2022ൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ പ്ലാൻറ് പ്രതിവർഷം 400 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുകയും ഒരു ദശലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് പുറംതള്ളുകയും ചെയ്യും. സൗദി ഇലക്ട്രിസിറ്റി കമ്പനിയുടെ അനുബന്ധ സ്ഥാപനമായ സൗദി പവർ പ്രൊക്യുർമെൻറ് കമ്പനിയുമായി 20 വർഷത്തെ വൈദ്യുതി വാങ്ങൽ കരാറിൽ പ്ലാൻറ് ഒപ്പിട്ടുകഴിഞ്ഞു. ദൂമതുൽജൻദാൽ കാറ്റാടി വൈദ്യുതി നിലയത്തിെൻറ നിർമണചെലവ് 500 ദശലക്ഷം റിയാൽ ആണ്.
ഏതാണ്ട് 70,000 വീടുകൾക്ക് ആവശ്യമായ വൈദ്യുതി ഇവിടെനിന്ന് വിതരണം ചെയ്യാൻകഴിയും. ശക്തമായ കാറ്റ് വീശുന്ന മേഖലയായതിനാൽ ശരാശരി 1.4 വാട്ട് വൈദ്യുതി ഉൽപാദനം സാധ്യമാകും. പുനരുപയോഗ ഊർജ സ്രോതസ്സുകളിൽനിന്ന് ൈവദ്യുതി ഉൽപാദിപ്പിക്കാനുള്ള ശ്രമത്തിെൻറ ആദ്യ ചുവടുവെപ്പാണ് ഇത്.
തുടർന്ന് നിരവധി പദ്ധതികൾ പ്രാബല്യത്തിൽ വരുമെന്നും ഉൗർജ മന്ത്രാലയം വെളിപ്പെടുത്തി. സൂര്യപ്രകാശത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന സകാകയിലെ സോളാർ പ്രോജക്ടും ഇതിെൻറ ഭാഗമാണ്. 2030 ഓടെ എണ്ണേതര ഊർജ മേഖലകളിൽ സൗദി വലിയ കുതിച്ചുചാട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഭാവിയെ മുന്നിൽക്കണ്ട് ദീർഘ വീക്ഷണമുള്ള പദ്ധതികളിലൂടെ സൗദി അത്യന്താധുനിക വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

