Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫലസ്തീൻ വിഷയമാണ്...

ഫലസ്തീൻ വിഷയമാണ് സൗദി അറേബ്യക്ക് പ്രധാനം –വിദേശമന്ത്രി

text_fields
bookmark_border
ഫലസ്തീൻ വിഷയമാണ് സൗദി അറേബ്യക്ക് പ്രധാനം –വിദേശമന്ത്രി
cancel

ജിദ്ദ: ഫലസ്തീൻ പ്രശ്നം ഒരു അറബ് അടിസ്ഥാന പ്രശ്നമാണെന്നും അബ്ദുൽ അസീസ് രാജാവിെൻറ കാലം മുതൽ സൗദി അറേബ്യ ഫലസ്തീൻ വിഷയത്തിൽ ഇടപെടാൻ മടിച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ. ഫലസ്തീൻ ജനതക്കായുള്ള അന്താരാഷ്ട്ര െഎക്യദാർഢ്യ ദിനത്തിൽ പുറപ്പെടുവിച്ച പ്രസ്താവനയിലാണ് സൗദി നിലപാട് ആവർത്തിച്ച് വ്യക്തമാക്കിയത്.

ഫലസ്തീൻ അവകാശ സംരക്ഷണ സമിതിക്ക് ഇത് വ്യക്തമാക്കി സന്ദേശം അയച്ചു. വിദേശനയത്തിൽ രാജ്യം പിന്തുണക്കുന്ന വിവിധ പ്രശ്നങ്ങളുടെ മുന്നിലാണ് ഫലസ്തീൻ പ്രശ്നം. ഫലസ്തീൻ പ്രശ്നത്തിലും ഫലസ്തീനികളുടെ നിയമാനുസൃത അവകാശങ്ങൾ സംരക്ഷിക്കുന്നതിലും സൗദി അറേബ്യയുടെ നിലപാട് ഉറച്ചതാണ്. 2002ലെ ബൈറൂത് ഉച്ചകോടിയിൽ സൗദി അറേബ്യ തയാറാക്കിയ അറബ് സമാധാന പദ്ധതി അറബ് രാജ്യങ്ങൾ അംഗീകരിച്ചതാണ്. 1967ലെ അതിർത്തി നിലനിർത്തി, ജറൂസലം തലസ്ഥാനമാക്കി ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിനായുള്ള ആ ജനതയുടെ അവകാശത്തെ സ്ഥിരീകരിക്കുന്ന നിലപാടാണ് അത്.

അന്താരാഷ്ട്ര പ്രമേയങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായി സമാധാനത്തിനുള്ള തന്ത്രപരമായ തെരഞ്ഞെടുപ്പിനെ പിന്തുണക്കാൻ സൗദി അറേബ്യ വീണ്ടും പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ഫലസ്തീൻ പ്രദേശങ്ങളിൽ ജനവാസ കേന്ദ്രങ്ങൾ നിർമിച്ച് ഇസ്രായേൽ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കേണ്ടതിെൻറ പ്രാധാന്യം ഉൗന്നിപ്പറഞ്ഞിട്ടുണ്ട്. സെക്യൂരിറ്റി കൗൺസിൽ പ്രമേയം അവതരിപ്പിക്കുന്ന വിഷയങ്ങളെ പിന്തുണക്കുന്നു.

ഫലസ്തീൻ പ്രദേശങ്ങളിൽ ജനവാസ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള ഇസ്രായേൽ ശ്രമം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും സ്ഥിരവും സമഗ്രവുമായ സമാധാനം കൈവരിക്കുന്നതിന് തടസ്സമാണെന്നും സെക്യൂരിറ്റി കൗൺസിൽ പ്രമേയം സ്ഥിരീകരിച്ചതാണ്. ഫലസ്തീൻ ജനതക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയ രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ.

ഏറ്റവും ഒടുവിലായി കോവിഡിനെ പ്രതിരോധിക്കാനും ഫലസ്തീൻ ആരോഗ്യകാര്യാലയത്തെ സഹായിക്കാനും 10 ദശലക്ഷത്തിലധികം റിയാൽ സഹായം നൽകുകയുണ്ടായി.

ഫലസ്തീൻ പ്രശ്നത്തിൽ അന്താരാഷ്ട്ര സമൂഹം ശ്രദ്ധ കൊടുക്കേണ്ടതിെൻറയും സംഘർഷം അവസാനിപ്പിക്കാനും മേഖലയുടെ സ്ഥിരത വർധിപ്പിക്കാനും ശ്രമങ്ങൾ ശക്തിപ്പെടുത്തേണ്ടതിെൻറയും പ്രാധാന്യം വിദേശകാര്യ മന്ത്രി ഊന്നിപ്പറഞ്ഞു. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ അവകാശ സംരക്ഷണ സമിതി നടത്തുന്ന ശ്രമങ്ങളുടെ മഹത്വം മന്ത്രി പ്രത്യേകം എടുത്തുപറഞ്ഞു. ബന്ധപ്പെട്ട സമിതിയിലെ അംഗങ്ങൾക്ക് നന്ദി രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story