എക്സിറ്റടിച്ച് നാട്ടിൽ പോകാനിരുന്ന യുവാവിന് സൗദിയിൽ ദാരുണാന്ത്യം
text_fieldsറിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. അടുത്തയാഴ്ച ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകാനി രുന്ന പാലക്കാട് മങ്കര മാങ്കുറുശ്ശി സ്വദേശി തോണി പറമ്പിൽ രാമൻ കുട്ടിയുടെ മകൻ വിനീതിനാണ് (31) ദാരുണാന്ത്യം.
റിയാദ് പ്രവിശ്യയിലെ ദവാദ്മി പട്ടണത്തിൽ നിന്ന് 160 കിലോമീറ്ററകലെ നെസി പട്ടണത്തിന് സമീപം അബൂറഖബിൽ ബുധനാഴ ്ച രാവിലെ തൊഴിലാളികൾ സഞ്ചരിച്ച ഡബിൾ ഡോർ പിക്കപ്പ് വാൻ മറിഞ്ഞാണ് അപകടം. കൂടെയുണ്ടായിരുന്ന രണ്ട് ഉത്തർപ ്രദേശ് സ്വദേശികൾക്കും ഒരു ബംഗ്ലാദേശിക്കും പരിക്കേറ്റു.
ആശുപത്രികൾക്ക് സാേങ്കതിക വിദഗ്ധരായ തൊഴിലാളികളെ സപ്ലൈ ചെയ്യുന്ന അൽമജാൽ അൽഅറബി ഗ്രൂപ്പ് എന്ന കമ്പനിയിലെ ജീവനക്കാരാണ് ഇവരെല്ലാവരും. യു.പി സ്വദേശികളിൽ ഒരാളാണ് വാഹനം ഒാടിച്ചിരുന്നത്. ജോലിസ്ഥലത്തേക്ക് പോവുകയായിരുന്ന വാഹനം നിയന്ത്രണംവിട്ട് കീഴ്മേൽ മറിഞ്ഞാണ് അപകടം.
ഗുരുതര പരിക്കേറ്റ വിനീത് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബാക്കി മൂന്നുപേരിൽ അതീവ ഗുരുതര പരിക്കേറ്റയാളെ റിയാദിലെ ആശുപത്രിയിലും മറ്റൊരാളെ ദവാദ്മി ജനറൽ ആശുപത്രിയിലും താരതമ്യേന ചെറിയ പരിക്കേറ്റയാളെ നെസി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. റിയാദിലെയും ദവാദ്മിയിലെയും ആശുപത്രികളിൽ കഴിയുന്നവർ തീവ്രപരിചരണ വിഭാഗത്തിലാണ്.
വിനീതിെൻറ മൃതദേഹം നെസി ആശുപത്രി മോർച്ചറിയിൽ. അപകടമുണ്ടായ ഉടനെ സ്ഥലത്തെത്തിയ പൊലീസാണ് പരിക്കേറ്റവരെയും മൃതദേഹത്തെയും ആശുപത്രിയിലെത്തിച്ചത്. മരണപ്പെട്ട വിനീത് നാലുവർഷം മുമ്പാണ് ഇൗ കമ്പനിയിലേക്ക് സാേങ്കതിക തൊഴിലാളിയുടെ വിസയിലെത്തിയത്. രണ്ട് വർഷം മുമ്പ് അവധിക്ക് നാട്ടിൽ പോയി മടങ്ങി.
അടുത്തയാഴ്ച ഇഖാമയുടെ കാലാവധി കഴിയും. അപ്പോൾ ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനത്തിലായിരുന്നു. അതിനായി കമ്പനിയിൽ രാജിനൽകി, എക്സിറ്റ് വിസക്ക് വേണ്ടിയുള്ള കാത്തിപ്പിലായിരുന്നു. അതിനിടയിലാണ് വിധിയുടെ ക്രൂരതയുണ്ടായത്.
അവിവാഹിതനാണ്. വിജയകുമാരിയാണ് അമ്മ. മൂന്ന് മക്കളിൽ മൂത്തയാളാണ് വിനീത്. രണ്ടാമൻ ഒമാനിൽ ജോലി ചെയ്യുന്നു. മൃതദേഹം നാട്ടിൽ അയക്കുന്നതിന് ദവാദ്മി കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.