Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രവാസിയുടെ ഓണം: ...

പ്രവാസിയുടെ ഓണം: ദൂരങ്ങൾക്കപ്പുറത്തെ നാട്ടുപച്ച

text_fields
bookmark_border
പ്രവാസിയുടെ ഓണം:   ദൂരങ്ങൾക്കപ്പുറത്തെ നാട്ടുപച്ച
cancel
camera_alt

അർഷാദ്

ദേശമംഗലം

അൽ അഹ്സ

നാടും വീടും വിട്ട് മറുനാടുകളിൽ കഴിയുന്ന ഓരോ മലയാളിക്കും ഓണം കേവലമൊരു ഉത്സവമല്ല; അത് തീവ്രമായ നോവിെൻറയും ഗൃഹാതുരത്വത്തിെൻറയും ഓർമപ്പെടുത്തലാണ്. കാറ്റിൽ പെയ്യുന്ന തുമ്പപ്പൂവിെൻറ മണവും മുറ്റത്തെ ഊഞ്ഞാലും തൊടിയിലെ പൂക്കളുമെല്ലാം കൈവിട്ടുപോകുമ്പോഴും, പ്രവാസി തെൻറ മനസ്സിലെ ഓണത്തെ ഒട്ടും മങ്ങാതെ ചേർത്തുവെക്കുന്നു.

നാട്ടിൻപുറങ്ങളിലെ തൊടികളിൽനിന്ന് പൂക്കൾ പറിച്ച് പൂക്കളമിട്ട പഴയ ബാല്യം പ്രവാസത്തിൽ ഓർമ മാത്രമാണ്. സൂപ്പർമാർക്കറ്റുകളിൽ പ്ലാസ്റ്റിക് കവറുകളിൽ വിൽക്കാൻ വെച്ച തമിഴ്നാടൻ ചെണ്ടുമല്ലിയും വാടിയ റോസാപ്പൂക്കളുമാണ് ഇന്ന് പ്രവാസിയുടെ അത്തപ്പൂക്കളം. എങ്കിലും, ഫ്ലാറ്റുകളിലെ ടൈൽസ് പാകിയ സ്വീകരണമുറികളിൽ ആ പൂക്കൾ കൊണ്ട് അവർ ഒരുക്കുന്ന അത്തപ്പൂക്കളത്തിന് നാട്ടിലെ മുറ്റങ്ങളേക്കാൾ കൂടുതൽ സ്നേഹത്തിെൻറ നിറമുണ്ടാകും. ഓഫിസ് തിരക്കുകളുടെയും സമയക്കുറവിെൻറയും ഇടയിലും ബാച്ചിലർ മുറികളിൽ ഓണം ജീവൻ വെക്കാറുണ്ട്. തലേദിവസം രാത്രി മുതൽ തുടങ്ങുന്ന പച്ചക്കറി അരിയലും തമാശകളും, നാട്ടിലെ വീട്ടുകാരെ ഫോൺ വിളിച്ച് പാചകക്കുറിപ്പുകൾ ചോദിച്ചറിയുന്നതുമെല്ലാം പ്രവാസത്തിെൻറ മാത്രം പ്രത്യേകതയാണ്.

നാട്ടിൽനിന്ന് എത്തുന്ന വാഴയിലയിൽ 28 കൂട്ടം വിഭവങ്ങൾ തികച്ചുവെക്കാൻ കഴിഞ്ഞില്ലെങ്കിലും, ഒന്നിച്ചിരുന്ന് കഴിക്കുന്ന ആ സാമ്പാറിനും പായസത്തിനും സ്നേഹത്തിെൻറ മാധുര്യം ഏറെയാണ്. ഓണക്കോടിയുടുത്ത് നാട്ടിലേക്ക് വിളിക്കുന്ന വീഡിയോ കാളുകളിൽ ഒരു ചിരി ബാക്കിവെക്കുമ്പോഴും പ്രവാസിയുടെ ഉള്ളിലൊരു വിങ്ങൽ അവശേഷിക്കും. നാട്ടിലെ അച്ഛനമ്മമാരുടെയും മക്കളുടെയും കൂടെ ഓണമുണ്ണാൻ കഴിയാത്തതിെൻറ സങ്കടം ഒരു നിമിഷം കണ്ണുനിറയ്ക്കുമെങ്കിലും, കൂടെയുള്ള സുഹൃത്തുക്കളെ സ്വന്തം കുടുംബമായി കണ്ട് അവർ ആ ശൂന്യത മറികടക്കുന്നു.

പ്രവാസലോകത്ത് ഓണം ചിങ്ങമാസത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. ജാതിയും മതവും രാഷ്ട്രീയവും മറന്ന് മലയാളി എന്ന ഒറ്റ വികാരത്തിൽ അവർ ഒന്നാകുന്ന കാഴ്ച പ്രവാസത്തിലെ ഓണത്തിന് കൂടുതൽ മിഴിവേകുന്നു. ചുരുക്കത്തിൽ, ഓരോ പ്രവാസിയുടെയും നെഞ്ചിലെ മായാത്ത നാട്ടുനന്മ തന്നെയാണ് പ്രവാസത്തിലെ ഓരോ ഓണാഘോഷവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expatriateonamgulfsaudiarabia
News Summary - Onam for the expatriate
Next Story