Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാംബു റോയൽ...

യാംബു റോയൽ കമീഷനിൽ കണ്ടൽക്കാടുകൾ വ്യാപകമാക്കാൻ പദ്ധതി

text_fields
bookmark_border
യാംബു റോയൽ കമീഷനിൽ കണ്ടൽക്കാടുകൾ   വ്യാപകമാക്കാൻ പദ്ധതി
cancel
camera_alt

യാംബു റോയൽ കമീഷൻ തീരങ്ങളിൽ കണ്ടൽക്കാടുകളുടെ വ്യാപനം ലക്ഷ്യംവെച്ചുള്ള

കാമ്പയിന് തുടക്കം കുറിച്ചപ്പോൾ

യാംബു : 'മാൻ ഗ്രോവ് ഫോറസ്്റ്റ്' എന്നറിയപ്പെടുന്ന കണ്ടൽക്കാടുകൾ യാംബു കടൽ തീരങ്ങളിലും ബീച്ചുകളിലും വ്യാപകമാക്കാൻ പദ്ധതി ഒരുങ്ങുന്നു. യാംബു റോയൽ കമീഷനിലെ ചെങ്കടൽ തീരങ്ങളിൽ പ്രകൃതിദത്തമായ വർണാഭമായ കാഴ്ച ഒരുക്കുന്ന 'മാൻജുറൂഫ്' എന്ന് അറബിയിൽ വിളിക്കുന്ന കണ്ടൽക്കാടുകളുടെ സംരക്ഷണം ഇതിനകം ഏറെ ശ്രദ്ധേയമാണ്. നിരവധി സമുദ്ര ജീവികൾക്കും പക്ഷികൾക്കുമുള്ള സംയോജിത ആവാസവ്യവസ്ഥയാണിത്.

1970കളുടെ അവസാനത്തിൽ യാംബു ഇൻഡസ്ട്രിയൽ സിറ്റി സ്ഥാപിതമായതു മുതൽ ഇവിടത്തെ കടൽത്തീരങ്ങളിൽ കണ്ടൽശേഖരം നില നിർത്താൻ യാംബു റോയൽ കമീഷൻ അധികൃതർ ഏറെ ശ്രദ്ധിക്കുന്നുണ്ട്. ശാസ്ത്രീയ പഠനത്തിനും പ്രകൃതിയുടെ നന്മക്കും വേണ്ടി ഇവ ഉപയോഗപ്പെടുത്താനും അതിനായി നല്ല പരിപാലനം ചെയ്യാനും ബന്ധപ്പെട്ടവർ ഏറെ ജാഗ്രത കാണിക്കുന്നത് ഏറെ പ്രശംസനീയമാണ്. പ്രകൃതിയുടെ മനോഹാരിത നിലനിർത്താനും ദേശാടനപ്പക്ഷികൾക്കും മറ്റും താവളമൊരുക്കാനും കണ്ടൽക്കാടുകളുടെ സംരക്ഷണം ഏറെ അനിവാര്യമാണ്.

കണ്ടൽക്കാടുകളുടെ മഹത്തരമായ പരിസ്ഥിതി പ്രാധാന്യം തിരിച്ചറിഞ്ഞതുകൊണ്ടു തന്നെയാണ് അത് കൂടുതൽ വ്യാപകമാക്കാൻ യാംബുവിലെ റോയൽ കമീഷ‍െൻറ പരിസ്ഥിതി സംരക്ഷണ നിയന്ത്രണ വകുപ്പ് ഇപ്പോൾ പദ്ധതികൾ ആവിഷ്‌കരിക്കുന്നത്. റോയൽ‌ കമീഷനിലെ പ്രമുഖ കെമിക്കൽ കമ്പനിയായ ലൂബ്രഫുമായും മറ്റു സന്നദ്ധപ്രവർത്തകരുമായും സഹകരിച്ച് കണ്ടൽക്കാടുകളുടെ വ്യാപനം വർധിപ്പിക്കാൻ പുതിയ കാമ്പയിന് കഴിഞ്ഞദിവസം തുടക്കം കുറിച്ചു.

പ്രകൃതിയുടെ ആവാസവ്യവസ്ഥക്ക് ചെടികളും മരങ്ങളും സമുദ്രവിഭവങ്ങളും സംരക്ഷിക്കേണ്ടതിെൻറ പ്രാധാന്യത്തെക്കുറിച്ചും അവബോധം വളർത്തുന്നതും കാമ്പയിൻ ലക്ഷ്യമായി ബന്ധപ്പെട്ടവർ അറിയിച്ചു. റോയൽ കമീഷ‍െൻറ കടൽത്തീരങ്ങളിൽ വ്യാപിച്ചുകിടക്കുന്ന കണ്ടൽസസ്യങ്ങളുടെ വിലയിരുത്തൽ പരിശോധിക്കുന്ന ഒരു പഠനം കാമ്പയിനുമായി നടത്തി. ഉയർന്ന അളവിലുള്ള കാർബൺ ഡൈ ഓക്സൈഡും ആഗോളതാപനം കുറക്കുന്നതിനും കണ്ടൽക്കാടുകൾ ഉണ്ടാവേണ്ടതി‍െൻറ അനിവാര്യത ചർച്ചചെയ്തു. യാംബു റോയൽ കമീഷൻ സി.ഇ.ഒ ഡോ. ഫഹദ് ബിൻ ദൈഫുല്ല അൽ ഖുർഷി, എൻജിനീയർ സാമി അൽ ജുഹാനി, എൻജിനീയർ മുഹമ്മദ് അൽ സാഹിം, എൻജിനീയർ സുലൈമാൻ നൂറി എൻജിനീയർ ഫഹദ് അൽ ഉതൈബി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yamburo Royal CommissionPlan to expand
Next Story