Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിവത്കരണം:...

സൗദിവത്കരണം: പരിശോധന കർശനം, രണ്ടാം ദിവസവും കടകൾ അടഞ്ഞുതന്നെ

text_fields
bookmark_border
soudi-shop
cancel
camera_alt??????????? ???? ????????? ?????????

റിയാദ്: വ്യാപാരമേഖലയിലെ സമഗ്ര സ്വദേശിവത്കരണം തുടങ്ങിയതിെൻറ രണ്ടാം ദിവസവു ം സൗദി അറേബ്യയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും കടകൾ തുറന്നില്ല. വസ്ത്രം, പാദരക്ഷകൾ, വാഹനങ്ങൾ, ഫർണിച്ചർ, വീട്ടുപകരണങ്ങൾ തുടങ്ങിയവയുെട വിൽപനശാലകളിലാണ് സെപറ്റംബർ 11 മുതൽ 70 ശതമാനം സ്വദേശിവത്കരണം നടപ്പായത്. ഇൗ മേഖലയിൽ ചെറുകിട സ്ഥാപനങ്ങൾ നടത്തുന്ന വിദേശികൾക്കാണ് വലിയ തിരിച്ചടി. ഇതിൽ മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരുടെ എണ്ണം ലക്ഷക്കണക്കാണ്. ഭൂരിഭാഗത്തിനും കട അടച്ചുപൂട്ടുകയല്ലാതെ നിവൃത്തിയില്ലാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. നിയമം പ്രാബല്യത്തിലായതോടെ തൊഴിൽ മന്ത്രാലയവും സുരക്ഷാവകുപ്പുകളും ചേർന്ന് പരിേശാധന കർശനമാക്കി.

നിയമം ലംഘിക്കുന്നവർക്ക് 20,000 മുതൽ 25,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയതിനാൽ പകൽസമയങ്ങളിൽ ഭൂരിഭാഗം മേഖലകളിലും കടകൾ അടഞ്ഞുകിടക്കുകയാണ്. അതേസമയം, ഹാജിമാർ മടങ്ങിപ്പോകാൻ ബാക്കിയുള്ളതിനാലാവണം മക്ക, മദീന മേഖലകളിൽ കർശന പരിശോധനകൾ ആരംഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അവിടെ കടകൾ തുറന്നുപ്രവർത്തിക്കുന്നുണ്ട്. ജിദ്ദയിൽ മലയാളികളുടെ പ്രധാന കച്ചവടമേഖലയായ ഷറഫിയയിലും ഹാജിമാരുടെ പ്രധാന സന്ദർശക വിപണിയായ ജിദ്ദ ബലദിലും കടകൾ സാധാരണപോലെ പ്രവർത്തിക്കുന്നുണ്ട്.

സ്വദേശികൾക്ക് അഞ്ചുലക്ഷം തൊഴിലവസരം ലക്ഷ്യമിട്ടാണ് സർക്കാർ 12 വ്യാപാര വാണിജ്യമേഖലകളിൽ സൗദിവത്കരണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിെൻറ ആദ്യഘട്ടം ആരംഭിച്ചതോടെതന്നെ സ്വദേശികൾക്ക് വസ്ത്ര വ്യാപാരമേഖലയിലുൾപ്പെടെ പരിശീലനവും സാമ്പത്തിക സഹായവും പിന്തുണയും സർക്കാർ പ്രഖ്യാപിച്ചു. സൗദി ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെൻറ് ഫണ്ടാണ് ചൊവ്വാഴ്ച ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കിയത്.

സൗദി വിഷൻ 2030െൻറ ഭാഗമായ പദ്ധതിയായതിനാൽ സ്വദേശിവത്കരണം വെറും പ്രഖ്യാപനത്തിലൊതുങ്ങില്ലെന്നാണ് സർക്കാർ നൽകുന്ന സൂചന. ഇത് മുൻകൂട്ടിക്കണ്ട് മലയാളികൾ ഉൾപ്പെടെ വിദേശികളോട് നാടണയാൻ സ്പോൺസർമാർതന്നെ ആവശ്യപ്പെട്ടുതുടങ്ങി. വസ്ത്രമേഖലയിലാണ് പ്രധാനമായും മലയാളികളുടെ ആധിപത്യം. പ്രത്യേകിച്ച് യൂനിഫോം മേഖലയിൽ ആയിരക്കണക്കിന് മലയാളികളാണ് സൗദിയിൽ ജോലി ചെയ്യുന്നത്.

സ്കൂളുകൾ, തൊഴിൽ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് കോടിക്കണക്കിന് റിയാലിെൻറ യൂനിഫോം വ്യാപാരം നടക്കുന്ന മേഖലയാണിത്. ഇത്തരം കേന്ദ്രങ്ങളിലെല്ലാം കർശന പരിശോധന തുടങ്ങിയതിനാൽ പലരും അടച്ചുപൂട്ടി. റെഡിമെയ്ഡ്, പാദരക്ഷ വിപണികളിലും മലയാളികളുടെ ആധിപത്യമുണ്ടായിരുന്നു.

നവംബറോടെ പ്രതിസന്ധി രൂക്ഷമാവും
റിയാദ്: നവംബർ, ജനുവരി മാസങ്ങളോടെ സൗദി സ്വദേശിവത്കരണത്തിെൻറ ആഘാതം വിദേശികൾക്ക് താങ്ങാവുന്നതിലേറെയാവും. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, വാച്ച്, കണ്ണട വിൽപനകളിൽ നവംബർ ഒമ്പതുമുതൽ സ്വദേശിവത്കരണം യാഥാർഥ്യമാവും.

മെഡിക്കൽ ഉപകരണങ്ങൾ, നിർമാണ സാമഗ്രികൾ, കാർ സ്പെയർ പാർട്സുകൾ, കാർപറ്റ്, ബേക്കറി ഉൽപന്നങ്ങൾ എന്നീ കച്ചവടങ്ങളിൽ ജനുവരി ഏഴു മുതൽ സ്വദേശിവത്കരണം നടപ്പാവും. ഇത്രയും മേഖലകളിൽ കൂടി വിദേശികളുടെ ആധിപത്യം കുറയുന്നതോടെ അഞ്ചു ലക്ഷം സൗദികൾക്ക് ജോലി ലഭിക്കുമെന്നാണ് സർക്കാറിെൻറ കണക്ക്. ഇൗ മേഖലയിലെല്ലാം നല്ലൊരു പങ്ക് മലയാളികളുണ്ട്. പ്രവാസികളുടെ വൻതിരിച്ചുപോക്കിനാണ് ഇത് കാരണമാവുക.

മറ്റ് ‘ഒാപ്ഷനുകൾ’ കച്ചവട മേഖലയിൽ ഇനിയില്ല എന്നതാണിതിെൻറ പ്രത്യേകത. നേരത്തേ മലയാളികളുടെ ആധിപത്യമുണ്ടായിരുന്ന മൊബൈൽ ഫോൺ മേഖല സ്വദേശിവത്കരിച്ചപ്പോൾ പലരും പിടിച്ചുനിന്നത് മൊബൈൽ കടകൾ മാറ്റി മിഠായി, വസ്ത്രം, സ്റ്റേഷനറി കടകൾ ആരംഭിച്ചാണ്. ഇവയെല്ലാം ഒഴിവാക്കി നാടണയേണ്ട അവസ്ഥയാണിപ്പോൾ.

മിനി സൂപ്പർമാർക്കറ്റുകൾക്കും ലഘുഭക്ഷണ ശാലകൾക്കും താൽക്കാലികാശ്വാസം
റിയാദ്: മലയാളികൾ ഉൾപ്പെടെ വിദേശികൾക്ക് വലിയ പങ്കാളിത്തമുള്ള മിനി സൂപ്പർമാർക്കറ്റുകൾക്കും(ബഖാല), ലഘുഭക്ഷണ ശാലകൾക്കും (ബൂഫിയ), റസ്റ്റാറൻറുകൾക്കും തൽക്കാലം ഭീഷണിയില്ല. അതേസമയം, വിദേശ തൊഴിലാളികൾക്ക് ജോലിയില്ലാതാവുകയും തിരിച്ചുപോക്ക് ശക്തമാവുകയും ചെയ്യുന്നതോടെ ഇവരുടെ കച്ചവടത്തിൽ കാര്യമായ ഇടിവുണ്ടാവും. സെപ്റ്റംബർ 11 മുതൽ തന്നെ ഹോട്ടലുകളിൽ ഇതു പ്രകടമായി. അതു മാത്രമല്ല, െലവി, വാറ്റ് ഉൾപ്പെടെ ചെലവ് ഏറുകയും വൈദ്യുതി ചാർജ് കുത്തനെ കൂടുകയും ചെയ്ത സാഹചര്യത്തിൽ ഇൗ മേഖലയിലും പിടിച്ചു നിൽക്കൽ പ്രയാസമാണെന്ന് തൊഴിലാളികൾ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsSaudi Nationalization
News Summary - Nitaqat - Gulf News
Next Story