Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ്വദേശി...

സ്വദേശി സഹതടവുകാരെൻറ കാരുണ്യം: വാഹന കുടിശ്ശിക തീർത്ത് നൗഷാദ് നാട്ടിലെത്തി

text_fields
bookmark_border

ദമ്മാം: വാഹനം എടുത്തതിെൻറ കുടിശ്ശിക അടച്ചുതീർക്കാത്തതിനാൽ കേസിലകപ്പെട്ട മലയ ാളിക്ക് സാമ്പത്തിക കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന സ്വദേശിയുടെ കാരുണ്യം. ദമ്മാമിൽ കച്ചവടം നടത്തിയിരുന്ന കാസർകോട് സ്വദേശിക്കാണ് തടവ് ജീവിതം അനുഗ്രഹമായി മാറി യത്. നല്ലരീതിയിൽ ട്രേഡിങ് ബിസിനസ് ചെയ്യുന്നതിനിടയിലാണ് നൗഷാദ് സ്വന്തമായി ഒരു വാഹനം അടവിന് എടുത്തത്. മൂന്നുവർഷംകൊണ്ട് 50,000 റിയാൽ നൗഷാദ് അടച്ചെങ്കിലും കച്ചവടം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്തതിനാൽ വാഹനം യൂസർക്ക് തിരികെ നൽകി. 35,000 റിയാലാണ് ബാക്കി അടക്കാൻ ഉണ്ടായിരുന്നത്. ശേഷം അവധിക്ക് നാട്ടിൽ പോയി വന്നപ്പോഴേക്കും യാത്രാവിലക്ക് സഹിതം കേസായി മാറി. വാഹനം തിരികെ നൽകിയെങ്കിയും 35,000 റിയാൽകൂടി നൽകിയാലേ കേസിൽനിന്ന് ഒഴുവാകാനാകൂ എന്നാണ് കമ്പനി അറിയിച്ചത്. പണം കെണ്ടത്താൻ സാധിക്കാതെ വരുകയും ഇഖാമ പുതുക്കാനാകാതെ വരുകയും ചെയ്തതോടെ സ്പോൺസർ ഹുറൂബാക്കി കൈയൊഴിഞ്ഞു. ഇതിനിടയിൽ ഉംറക്ക് പോയ നൗഷാദ് ത്വാഇഫിൽ പൊലീസ് പിടിയിലായി. അവിടെനിന്ന് ദമ്മാമിലെ നാടുകടത്തൽ കേന്ദ്രത്തിലേക്കും സെൻട്രൽ ജയിലിലേക്കും എത്തപ്പെട്ടു.

റമദാൻ ആരംഭിക്കുന്നതിനും ദിവസങ്ങൾക്ക് മുമ്പാണ് നൗഷാദിനെ ദമ്മാം സെൻട്രൽ ജയിലിൽ എത്തിച്ചത്. വൻ തുകയുടെ സാമ്പത്തിക കേസിൽപെട്ട് തടവിൽ കഴിയുന്ന സ്വദേശി പൗരൻ ഉൾപ്പെടുന്ന സെല്ലിലാണ് നൗഷാദിനെ പാർപ്പിച്ചത്. നൗഷാദിെൻറ കുലീനമായ പെരുമാറ്റവും വിനയവും സഹതടവുകാരുടെ പെെട്ടന്നുള്ള സ്നേഹം പിടിച്ചുപറ്റുന്നതിന് കാരണമായി. കേസിെൻറ വിവരങ്ങൾ ചോദിച്ചറിഞ്ഞ ഇയാൾ പുറത്തുള്ള ബന്ധുക്കളിൽനിന്ന് സകാത്തിെൻറ വിഹിതം ശേഖരിച്ച് നൗഷാദ് കമ്പനിക്ക് നൽകാനുള്ള പണം അടക്കുകയായിരുന്നു. സാമ്പത്തിക കേസായതിനാൽ പണം നൽകാതെ മോചനവും സാധ്യമായിരുന്നില്ല.

മാത്രമല്ല മൂന്ന് മാസത്തിലൊരിക്കൽ മാത്രമാണ് കേസ് വിചാരണക്കായി കോടതിയിൽ എത്തുന്നത്. വിധി വരാനും മാസങ്ങളുടെ കാലതാമസം വേണ്ടി വന്നേനെ. മാതാവ് മാത്രമുള്ള നൗഷാദിന് നാട്ടിൽനിന്ന് പണം കണ്ടെത്താനും സാധിക്കുമായിരുന്നില്ല. പണം അടച്ചതോടെ കേസിൽനിന്ന് മോചിതനായ നൗഷാദിനെ തിരികെ നാടുകടത്തൽ കേന്ദ്രത്തിൽ കൊണ്ടുവന്നെങ്കിലും സുരക്ഷ പരിശോധനക്കിടെ അന്നേദിവസം പിടികൂടിയ ആളുകൾെക്കാപ്പം പുറത്തേക്ക് പറഞ്ഞുവിട്ടു.

തന്നെ സെൻട്രൽ ജയിലിൽനിന്ന് കൊണ്ടുവന്നതാണന്ന അപേക്ഷ പോലീസുകാരൻ കൈക്കൊണ്ടില്ല. തുടർന്ന് സാമൂഹിക പ്രവർത്തകൻ മഞ്ജു മണിക്കുട്ടെൻറ സഹായത്തോടെ അൽ ഖോബാർ പൊലീസിൽ ഹാജരായി കാര്യങ്ങൾ ബോധ്യപ്പെടുത്തി വീണ്ടും ഡീപോേട്ടഷൻ സെൻററിൽ എത്തുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് നൗഷാദ് നാടണഞ്ഞത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsnaoushad
News Summary - naoushad-saudi-gulf news
Next Story