തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിൽ മുനിസിപ്പൽ പരിശോധന
text_fieldsജിദ്ദ: തൊഴിലാളികളുടെ താമസ ഇടങ്ങളിൽ ജിദ്ദ മുനിസിപ്പാലിറ്റി നടത്തിയ പരിശോധനകളുടെ എണ്ണം 798 കവിഞ്ഞു. തൊഴിലാളികളുടെ താമസകേന്ദ്രങ്ങൾക്ക് നിശ്ചയിച്ച നിബന്ധനകൾ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താൻ വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് പരിശോധന. നിയമലംഘനങ്ങൾ കണ്ടെത്തിയ 164 ലധികം സ്ഥലങ്ങൾ ഒഴിപ്പിച്ചതായി ജിദ്ദ മേയറുടെ ഉപദേഷ്ടാവ് എൻജി. മുഹമ്മദ് ഇബ്രാഹിം അൽ സഹ്റാനി പറഞ്ഞു.
നിയമലംഘനങ്ങൾക്ക് പിഴ ചുമത്തിയിട്ടുണ്ട്. അനധികൃതമായി തൊഴിലാളികളെ താമസിപ്പിച്ചവർ തുടർ നടപടികൾ ഒഴിവാക്കാൻ എത്രയും വേഗം പിഴ അടച്ച് പദവി ശരിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പൗരന്മാർക്ക് നൽകുന്ന സേവനങ്ങൾ മികച്ചതാക്കുന്നതിനും നഗരങ്ങളിലെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും പൊതുജനാരോഗ്യം നിലനിർത്തുന്നതിനും നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ ഭാഗമാണ് തൊഴിലാളികളുടെ താമസകേന്ദ്രങ്ങളുടെ സ്ഥിതി പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.