Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആടുജീവിതം...

ആടുജീവിതം അവസാനിക്കുന്നില്ല; കണ്ണിചേർന്ന് മുഹമ്മദ് ഉസ്മാനും

text_fields
bookmark_border
ആടുജീവിതം അവസാനിക്കുന്നില്ല; കണ്ണിചേർന്ന് മുഹമ്മദ് ഉസ്മാനും
cancel
camera_alt???????????? ?????????? ?????????? ?????????????????? ????????, ?????? ?????????????????????

ബുറൈദ: മരുഭൂമിയിൽ ഒറ്റപ്പെട്ട് തളക്കപ്പെട്ടവെൻറ ൈദന്യത വരച്ചു കാട്ടിയ േനാവൽ ആടുജീവിതത്തിന് പുതിയ അധ്യായം എഴുതിച്ചേർത്ത് മുഹമ്മദ് ഉസ്മാൻ. വർഷങ്ങൾ നീണ്ട ദുരിതത്തിെൻറ മരുഭൂമിയിൽനിന്നും ഇയാൾ ജന്മനാടിെൻറ തണലിലേക്ക് മടങ്ങി. ഒരു പതിറ്റാണ്ടു മുമ്പ് മരുഭൂമിയിലെ ആട്ടിൻപറ്റങ്ങളുടെയും ഒട്ടകക്കൂട്ടങ്ങളുടെയും ഇടയിലേക്ക് വന്നുപെട്ട തിരുവനന്തപുരം ജില്ലയിലെ പെരുമാതുറക്കടുത്ത് ചേരമാൻ തുരുത്ത് സ്വദേശിയായ ഇയാൾ ഞായറാഴ്ചയാണ് നാട്ടിലെത്തിയത്. ബുറൈദയിൽനിന്ന് 120 കി.മീറ്ററകലെ അൽഹൈർ പഴയ റോഡിൽ ഷേരിയ എന്ന സ്ഥലത്തെ മരുഭൂമിയിൽ അകപ്പെട്ടുപോയ ഇൗ 54കാരനെ ഏഴുമാസത്തെ ശ്രമങ്ങൾക്കൊടുവിൽ അൽഖസീം പ്രവാസി സംഘം പ്രവർത്തകരാണ് രക്ഷപ്പെടുത്തിയത്.

മൂന്ന് ആൺമക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തിെൻറ ഏക ആശ്രയമായ മുഹമ്മദ് ഉസ്മാൻ 11 വർഷം മുമ്പ് കൃഷിത്തൊഴിലാളി വിസയിലാണ് സൗദിയിലേക്ക് വിമാനം കയറിയത്. ഷേരിയ മരുഭൂമിയിലെ തീറ്റപ്പുൽ കൃഷി നടക്കുന്നയിടത്താണ് എത്തിപ്പെട്ടത്. സ്പോൺസറുടെ ഉടമസ്ഥതയിലുള്ള കൃഷിേത്താട്ടത്തിൽ ആടുകളെയും ഒട്ടകങ്ങെളയും മേയ്ക്കലായിരുന്നു ജോലി. ആയിരത്തോളം ആടുകളും നൂറിലേറെ ഒട്ടകങ്ങളുമുണ്ടായിരുന്നു. ഇവയെ കൊണ്ടുനടന്ന് പുല്ല് തീറ്റിക്കലും തിരികെ കൂടുകളിലേക്ക് ആട്ടിത്തെളിക്കലുമായിരുന്നു പ്രധാന ജോലി. ഇതെല്ലാം ചെയ്യാൻ അയാൾ മാത്രമേയുണ്ടായിരുന്നുള്ളൂ. സ്പോൺസർ കൊണ്ടുകൊടുക്കുന്ന ഖുബ്സും തൈരുമായിരുന്നു ഭക്ഷണം. കൃഷിത്തോട്ടത്തോട് ചേർന്നുള്ള തമ്പിൽ താമസവും. ശമ്പളം 1000 റിയാലും. വീട്ടിലെ പ്രാരബ്ധം ഒാർത്ത് എല്ലാംസഹിച്ച് പിടിച്ചുനിൽക്കാൻ തീരുമാനിച്ചു.

രണ്ടരവർഷം കഴിഞ്ഞപ്പോൾ നാട്ടിൽ പോകണമെന്ന് ആവശ്യെപ്പട്ടു. ലീവ് അനുവദിച്ച തൊഴിലുടമ മടങ്ങിവന്നാൽ ശമ്പളം കൂട്ടിത്തരാമെന്നും കൂട്ടിന് ഒരു തൊഴിലാളിയെ കൂടി നിയമിക്കാമെന്നും വാഗ്ദാനം നൽകി. ഇത് വിശ്വസിച്ചും കുടുംബത്തിെൻറ അവസ്ഥയോർത്തും അവധികഴിഞ്ഞ് തിരിച്ചുവന്നു. എന്നാൽ സ്പോൺസർ വാക്കുപാലിച്ചില്ല. ജോലിക്കാരായി വേറെ ആരെയും നിയമിച്ചില്ല. ശമ്പളം കൂട്ടി കൊടുത്തതുമില്ല. ചതി തിരിച്ചറിഞ്ഞ് തിരിച്ചുപോകാനൊരുങ്ങിയപ്പോൾ സ്പോൺസർ തടഞ്ഞു. അതോടെ, എട്ടര വർഷമാണ് ആടുജീവിതത്തിൽ തളക്കപ്പെട്ടത്. ശമ്പളം കൃത്യമായി കിട്ടില്ലായിരുന്നു. 10 മാസം കൂടുേമ്പാൾ കിട്ടും. അത് നാട്ടിലേക്ക് അയച്ചുകൊടുക്കും. മരുഭൂമിയിലായതിനാൽ ഫോണിന് പലപ്പോഴും റെയ്ഞ്ചുണ്ടാവില്ല.

റെയ്ഞ്ച് കിട്ടുേമ്പാൾ നാട്ടിലേക്ക് വിളിക്കും. ഒരു മണിക്കൂർ മരുഭൂമിയിലൂടെ നടന്ന് ഷേരിയ റോഡിലെ പെട്രോൾ പമ്പിലുള്ള ചെറിയ ബഖാലയിലെത്തിയാണ് ഫോൺ റീചാർജ് ചെയ്തിരുന്നത്. കഴിഞ്ഞ മൂന്നുവർഷമായി ശമ്പളം തീർത്തും മുടങ്ങിയിരുന്നു. 30 മാസത്തെ ശമ്പളമാണ് ഒടുവിൽ കിട്ടാനുണ്ടായിരുന്നത്. ഇത് കാരണം കഴിഞ്ഞ മൂന്നുവർഷമായി നാട്ടിലേക്ക് പണമൊന്നും അയച്ചിരുന്നില്ല. ഇദ്ദേഹത്തെ കണ്ടെത്തി നാട്ടിലെത്തിക്കണമെന്ന കുടുംബത്തിെൻറ അഭ്യർഥനയെ തുടർന്ന് അൽഖസീം പ്രവാസി സംഘം അയ്നുൽ ജുവ യൂനിറ്റ് അംഗമായ നാട്ടുകാരെൻറ ഇടപെടലാണ് വഴിത്തിരിവുണ്ടാക്കിയത്. സംഘം ജീവകാരുണ്യ കൺവീനർ മുജീബ് കുറ്റിച്ചിറയും സഹപ്രവർത്തകൻ നൈസാം തൂലികയും ഇക്കഴിഞ്ഞ ഡിസംബർ 25നാണ് ഇയാളെ അന്വേഷിച്ചിറങ്ങിയത്. ഇടക്കിടെ റെയ്ഞ്ച് പോകുമായിരുന്നതിനാൽ ഫോണിൽ വിളിച്ചാൽ കൂടുതൽ സംസാരിക്കാൻ കഴിയുമായിരുന്നില്ല.

മാത്രമല്ല, ഇത്രയുംകാലം മരുഭൂമിയിൽ ഒറ്റക്ക് കഴിഞ്ഞതിനാൽ മലയാളംതന്നെ ഏതാണ്ട് മറന്നുംപോയിരുന്നു. ഫോൺ റീചാർജ്ചെയ്യാൻ വരുന്ന ബഖാലയിലെ മലയാളി ജീവനക്കാരെൻറ നമ്പർ കിട്ടിയത് സഹായമായി. അയാളിൽനിന്ന് സ്ഥലം മനസ്സിലാക്കി മുജീബും നൈസാമും കൂടി ഡിസംബർ 27ന് ഇയാളുള്ള സ്ഥലം കണ്ടെത്തി അവിടെ ചെന്നു. ചെല്ലുന്നു എന്നറിഞ്ഞപ്പോൾ ചോറും മീൻകറിയും വാങ്ങിക്കൊണ്ടുവരുമോ എന്നാണ് മുഹമ്മദ് ഉസ്മാൻ ചോദിച്ചത്. എട്ടുവർഷത്തിനുശേഷം ആദ്യമായാണത്രെ ചോറ് കഴിച്ചത്. തുടർന്ന് നാട്ടിൽ അയക്കാൻ ശ്രമം തുടങ്ങി. ആദ്യമൊന്നും പിടിതരാതിരുന്ന സ്പോൺസർ ഒടുവിൽ വഴങ്ങി. ബുറൈദയിലുള്ള അയാളുടെ വീട്ടിൽ പോയി മുജീബ് സംസാരിച്ചു. നാലുവർഷം മുമ്പ് പാസ്പോർട്ടിെൻറയും മൂന്നുവർഷം മുമ്പ് ഇഖാമയുടെയും കാലാവധി കഴിഞ്ഞിരുന്നു.

രണ്ടും പുതുക്കി ഫൈനൽ എക്സിറ്റ് അടിക്കാമെന്ന് സമ്മതിച്ചു. എക്സിറ്റ് വിസയും വിമാന ടിക്കറ്റും ശമ്പള കുടിശ്ശികയായി 27,000 റിയാൽ മൂന്ന് തവണയായും നൽകി. 3,000 റിയാൽ വിമാന ടിക്കറ്റിനും രേഖകൾ ശരിയാക്കിയതിനുമുള്ള ചെലവുകളുടെ പേരിൽ കുറവ് ചെയ്യുകയായിരുന്നു. ശനിയാഴ്ച ബുറൈദ കേരള മാർക്കറ്റിൽ എത്തിയ ഉസ്മാന് പല വ്യാപാരസ്ഥാപനങ്ങളും പുതുവസ്ത്രവും ഉപഹാരങ്ങളും നൽകി. ശനിയാഴ്ച രാത്രി 10ന് റിയാദിൽനിന്ന് ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിലാണ് പോയത്. ഞായറാഴ്ച രാവിലെ വീട്ടിലെത്തി. ഒരു മകൻ കുവൈത്തിൽ ജോലി ചെയ്യുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmuhammad usman
News Summary - muhammad usman-saudi-gulf news
Next Story