Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right40 വർഷം തോട്ടപ്പണി...

40 വർഷം തോട്ടപ്പണി ചെയ്തയാളെ ആരോഗ്യം ക്ഷയിച്ചപ്പോൾ തെരുവിൽ തള്ളി

text_fields
bookmark_border
40 വർഷം തോട്ടപ്പണി ചെയ്തയാളെ ആരോഗ്യം ക്ഷയിച്ചപ്പോൾ തെരുവിൽ തള്ളി
cancel
camera_alt???????????? ????????

ദമ്മാം: 40 വർഷത്തോളം തോട്ടത്തിൽ പണിയെടുത്തയാളെ ആരോഗ്യം ക്ഷയിച്ചതോടെ തെരുവിൽ ഉപേ ക്ഷിച്ചു. ഉത്തർപ്രദേശ് അലഹബാദ് സ്വദേശിയായ മുഹമ്മദ് ഇർഫാൻ എന്ന 70കാരനാണ് ഇൗ ഹത ഭാഗ്യൻ. ഒാർമ ക്ഷയിച്ച ഇൗ വൃദ്ധൻ ഇപ്പോൾ മലമൂത്ര വിസർജനം പോലും നിയന്ത്രിക്കാനാവാ ത്തത്ര ക്ഷീണിതനാണ്. റിയാദിൽനിന്ന് 100 കിലോമീറ്റർ അകലെയുള്ള ഒരു തോട്ടത്തിൽ 40 കൊല്ല ം മുമ്പ് എത്തിയതാണ് ഇയാൾ. നല്ലവനായ സ്പോൺസറും കൃത്യമായ ശമ്പളവുമായി സന്തോഷകരമായിരുന്നു ജീവിതം. രണ്ട് വർഷത്തിലൊരിക്കൽ നാട്ടിലേക്ക് പോകുന്നതിനുള്ള ടിക്കറ്റും മറ്റാനുകൂല്യങ്ങളും സ്പോൺസർ നൽകിയിരുന്നു. ശേഷം 12 െകാല്ലം മുമ്പ് പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോയ ഇദ്ദേഹത്തെ അധികം താമസിയാതെ പുതുതായി തോട്ടം വാങ്ങിയയാൾ വിസയിൽ വീണ്ടും എത്തിക്കുകയായിരുന്നു.

എന്നാൽ, സൗദിയിൽ തിരിച്ചെത്തി അധികം കഴിയും മുമ്പ് പുതിയ സ്പോൺസർ മരിച്ചതോടെയാണ് കാര്യങ്ങൾ അവതാളത്തിലായത്. ഇതോടെ ഇദ്ദേഹത്തിെൻറ കഷ്ടകാലവും ആരംഭിച്ചു. ഇഖാമയുടെ കാലാവധി കഴിഞ്ഞിട്ട് പുതുക്കി നൽകാതിരിക്കുകയും, ശമ്പളം തടഞ്ഞുവെക്കുകയും ചെയ്തു. അതോടെ ചികിത്സ തേടാനോ നാട്ടിൽ പോകാനോ കഴിയാത്ത അവസ്ഥയിലായി ഇൗ വൃദ്ധൻ. ആരോഗ്യം ക്ഷയിച്ച് ജോലിചെയ്യാൻ കഴിയാതെ വന്നതോടെ രണ്ടുമൂന്ന് മാസങ്ങൾക്കു മുമ്പ് സ്പോൺസറുടെ മറ്റൊരു ജോലിക്കാരൻ ഇയാളെ വാഹനത്തിൽ കയറ്റി റിയാദ് റോഡിൽ ഒരിടത്ത് ഉപേക്ഷിച്ച് പോവുകയായിരുന്നത്രേ. ഭക്ഷണം പോലുമില്ലാതെ അലഞ്ഞ ഇയാളെ വഴിയാത്രക്കാരിൽ ചിലർ കണ്ടെത്തി റിയാദിൽ ഇയാളുടെ ബന്ധുവിനടുത്ത് എത്തിക്കുകയായിരുന്നു. അവരാണ് ഇദ്ദേഹത്തെ റിയാദ് ഇന്ത്യൻ എംബസിയിൽ എത്തിച്ചത്. ഇദ്ദേഹത്തെ നാട്ടിലയക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ ദമ്മാമിലെ സാമൂഹിക പ്രവർത്തകനായ നാസ് വക്കത്തിനോട് ആവശ്യപ്പെടുകയായിരുന്നു.

റിയാദിൽ നിന്ന് ഇയാളെ ദമ്മാമിലെത്തിച്ച നാസ് വക്കം നേരെ ഡീപോർേട്ടഷൻ അധികാരികളുടെ മുന്നിൽ എത്തിക്കുകയായിരുന്നു. നിവർന്നിരിക്കാൻ പോലും കഴിയാത്തത്ര ക്ഷീണിതനായിരുന്നു ഇദ്ദേഹം. അവസ്ഥ ബോധ്യപ്പെട്ട അധികൃതർ എക്സിറ്റ് നൽകാൻ തയാറാവുകയായിരുന്നു. തിരികെ ബദർ അൽ റാബി ആശുപത്രിയിൽ ഡോക്ടർ ബിജുവിെൻറ നേതൃത്വത്തിൽ നൽകിയ ചികിത്സ ഇേദ്ദഹത്തെ അൽപം ഉൗർജസ്വലനാക്കിയിട്ടുണ്ട്.
നാസിെൻറ താമസസ്ഥലത്ത് നാട്ടിലേക്കുള്ള യാത്രയും കാത്തു കഴിയുന്ന അന്തേവാസികളാണ് ഇപ്പോൾ ഇൗ വൃദ്ധനെ പരിചരിക്കുന്നത്. ഇദ്ദേഹത്തിന് പാംപർ കെട്ടിക്കൊടുക്കുന്നതും കുളിപ്പിക്കുന്നതും ഭക്ഷണം വാരിക്കൊടുക്കുന്നതുമൊക്കെ ഇവിടത്തെ അന്തേ വാസികളായ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.

ദീപാവലി സീസൺ ആയതിനാൽ ഡൾഹി സെക്ടറുകളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഇപ്പോൾ വളരെ കൂടുതലാണ്. നിരക്കിൽ കുറവ് വന്നാലുടൻ ഇദ്ദേഹത്തെ നാട്ടിലെത്തിക്കുമെന്ന് നാസ് വക്കം പറഞ്ഞു. അഞ്ചു മക്കളും ഭാര്യയും ചെറുമക്കളും അടങ്ങുന്ന കുടുംബം മുഹമ്മദ് ഇർഫാനെയും കാത്തിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmuahammed irfan
News Summary - muahammed irfan-saudi-gulf news
Next Story