Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രതിപക്ഷ മുന്നണിേയാഗം...

പ്രതിപക്ഷ മുന്നണിേയാഗം വിളിക്കാൻ കത്ത് നൽകും –ഇ.ടി. മുഹമ്മദ് ബഷീർ

text_fields
bookmark_border
പ്രതിപക്ഷ മുന്നണിേയാഗം വിളിക്കാൻ കത്ത് നൽകും –ഇ.ടി. മുഹമ്മദ് ബഷീർ
cancel
camera_alt?????????? ?????? ??????? ??????? ????????????????? ??.??????????? ?.??? ???????????? ?????? ???????? ? ????????? ??????????????????

ദമ്മാം: ജനാധിപത്യത്തേയും പാർലെമൻറിനേയും വെല്ലുവിളിച്ച് ഭരണകൂടം തേരോട്ടം നടത്തുേമ്പാൾ ശക്തമായ പ്രതിരോധം ഉയർത്താൻ പ്രതിപക്ഷ കക്ഷികൾ ഒന്നിക്കണമെന്ന ആവശ്യവുമായി മുന്നണിയോഗം വിളിക്കാൻ മുസ്ലിം ലീഗ് കത്ത് നൽകുമെന്ന്  ദേശീയ ജനറൽ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. ദമ്മാം മീഡിയ ഫോറം സംഘടിപ്പിച്ച ‘മീറ്റ് ദ പ്രസി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി സർക്കാർ എല്ലാവരേയും പേടിപ്പിച്ച് നിർത്താൻ ശ്രമിക്കുകയാണ്. നിയമ നിർമാണങ്ങളിൽ പോലും പച്ചയായ വർഗീയത അജണ്ടയാകുന്നു. ഇന്ത്യയുടെ മൂല്യങ്ങളെ തകർത്തെറിഞ്ഞ് ഏക രാഷ്ട്രമെന്ന ഉേട്ടാപ്യൻ ആശയത്തെ മുന്നോട്ടുവെക്കുന്നു. ജനങ്ങളുമായി ബന്ധപ്പെട്ട ഒരു വിഷയവും ഉയർത്താതെ ബി.ജെ.പിയുടെ ഗൂഢതന്ത്രങ്ങൾ രൂപപ്പെടുത്താനുള്ള ഉപാധിയായി ഭരണസംവിധാനത്തെ മാറ്റുന്നു. ഇൗ സാഹചര്യത്തിൽ ഇതിനെ പ്രതിരോധിക്കാനും രാജ്യത്തെ സംരക്ഷിക്കാനും ക്രിയാത്മക പ്രതിപക്ഷം രൂപപ്പെടേണ്ടിയിരിക്കുന്നു. 17 പാർട്ടികൾ ചേരുന്ന െഎക്യ സംവിധാനം കേവലം തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമാകാതെ പുതിയ സാഹചര്യത്തിൽ ക്രിയാത്മക പ്രതിപക്ഷമായിത്തീരണം എന്നാണ് മുസ്ലീം ലീഗിെൻറ ആവശ്യം.


ജനാധിപത്യത്തിെൻറ നാലാം തൂണായ മാധ്യമങ്ങളെപ്പോലും ഇത്രയേറെ വേട്ടയാടുന്ന കാലം വേറെയില്ല. കശ്മീരിൽ മാധ്യമങ്ങളെ വിലക്കിയിരിക്കുന്നു. മോദിസർക്കാർ പറയുന്നത് വിശ്വസിച്ചുകൊള്ളുക. അല്ലാതെ എന്ത് പറഞ്ഞാലും രാജ്യദ്രോഹമാകും. ഇത് ഒരു ജനാധിപത്യ രാജ്യത്തിലാണ് നടക്കുന്നതെന്നോർക്കണം. ഇന്ത്യയിലെ മനുഷ്യാവകാശ ധ്വംസന വിഷയങ്ങളെ പാർലെമൻറിൽ ഉയർത്തിക്കാട്ടാൻ ധൈര്യം കാട്ടിയിട്ടുള്ള പാർട്ടിയാണ് മുസ്ലിം ലീഗെന്ന് അദ്ദേഹം പറഞ്ഞു. അബ്ദുന്നാസിർ മഅ്ദനിയോട് രാജ്യം ചെയ്യുന്നത് ക്രൂരതയാണ്. സഞ്ജീവ് ഭട്ടിെൻറ വിഷയം പാർലമെൻറിൽ ഉന്നയിക്കാൻ പലരും മടിച്ചപ്പോൾ ധൈര്യപൂർവം അതേറ്റെടുത്ത പാർട്ടിയാണ് ലീഗ്. ദേശീയതലത്തിൽ ചെറിയ പാർട്ടിയാെണങ്കിലും നിലപാടുകളിൽനിന്ന് അൽപംപോലും പിന്നോട്ടുപോകാൻ തയാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


അഴിമതിയെ സാമാന്യവത്കരിക്കാൻ വേണ്ടിയാണ് പാലാരിവട്ടം പാലത്തിെൻറ കേസിൽ മുൻമന്ത്രിയും ലീഗ് നേതാവുമായ ഇബ്രാഹിംകുഞ്ഞിനെതിരെ ആരോപണം ഉന്നയിക്കുന്നത്. ഏത് അന്വേഷണവും നടക്കെട്ട. പിണറായി ഭരിച്ചിട്ടും എന്തുകൊണ്ടാണ് അന്വേഷണസംഘം ഇബ്രാഹിംകുഞ്ഞിെൻറ അടുത്ത് എത്താത്തതെന്നും അദ്ദേഹം ചോദിച്ചു. മീഡിയാഫോറം പ്രസിഡൻറ് ചെറിയാൻ കിടങ്ങന്നൂർ അധ്യക്ഷത വഹിച്ചു. അനിൽ കുറിച്ചിമുട്ടം ഇ.ടിക്ക് ബൊക്കെ നൽകി സ്വീകരിച്ചു. സാജിദ് ആറാട്ടുപുഴ സ്വാഗതവും ഹബീബ് ഏലംകുളം നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmeet the press
News Summary - meet the press-saudi-gulf news
Next Story