Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2019 1:44 AM GMT Updated On
date_range 30 May 2019 1:44 AM GMTമക്ക ഉച്ചകോടിക്ക് ഇന്ന് തുടക്കം
text_fieldsbookmark_border
ജിദ്ദ: അറബ് ഇസ്ലാമിക രാജ്യങ്ങളുടെ ഐക്യവും പ്രതിസന്ധികളും ചർച്ച ചെയ്യുന്ന ഗൾഫ്, അ റബ്, ഇസ്ലാമിക ഉച്ചകോടികൾക്ക് ഇന്ന് മക്കയിൽ തുടക്കമാവും. അടിയന്തര ജി.സി.സി ഉച് ചകോടിയും അറബ് ഉച്ചകോടിയും വ്യാഴാഴ്ച നടക്കും. വെള്ളിയാഴ്ച ഇസ്ലാമിക രാഷ്ട്ര ങ്ങളുടെ ഉച്ചകോടിയാണ്. സമ്മേളനങ്ങളിൽ പെങ്കടുക്കാൻ വിവിധ രാഷ്ട്രനേതാക്കൾ മക്ക യിലെത്തി. ഖത്തറും ഉച്ചകോടിയിൽ പെങ്കടുക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.
പശ്ചിമേഷ്യൻ മേഖലയിൽ ഇറാൻ ഉയർത്തുന്ന ഭീഷണിയാണ് അടിയന്തര ജി.സി.സി യോഗം ചർച്ചചെയ്യുക. ഖത്തറുൾപ്പെെട ആറ് രാഷ്ട്രങ്ങളാണ് ഇതിൽ പെങ്കടുക്കുക. 21 അംഗരാഷ്ട്രങ്ങൾ പെങ്കടുക്കുന്ന അറബ് ലീഗ് ഉച്ചകോടിയും വ്യാഴാഴ്ച നടക്കും.
വെള്ളിയാഴ്ച നടക്കുന്ന ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയിൽ 56 രാഷ്ട്രങ്ങൾ പെങ്കടുക്കുന്നുണ്ട്. ഇതിന് മുന്നോടിയായുള്ള വിദേശകാര്യ മന്ത്രിമാരുടെ യോഗം ബുധനാഴ്ച രാത്രി ജിദ്ദയില്‍ ചേര്‍ന്നു. ഖത്തർ ഉപരോധവിഷയം ഉച്ചകോടി എങ്ങനെ ചർച്ചചെയ്യുമെന്നത് ശ്രദ്ധേയമാവും.
കഴിഞ്ഞ ആഴ്ചകളിൽ സൗദിക്കുനേരെ നടന്ന ആക്രമണങ്ങളാണ് അടിയന്തര ജി.സി.സി, അറബ് ഉച്ചകോടികൾ ചേരാൻ കാരണം. ഇറാൻ പിന്തുണയോടെ സൗദിക്കുനേരെ ഹൂതികൾ ആക്രമണ പരമ്പരതന്നെ നടത്തിയ വാരങ്ങളാണ് പിന്നിട്ടത്. അരാംകോ എണ്ണക്കുഴലുകൾക്കുനേരെയും ദുബൈ തീരത്ത് സൗദിയുെടതടക്കം ചരക്ക് കപ്പലുകൾക്ക് നേരെയുമായിരുന്നു ആക്രമണം.
സൗദി, യമൻ അതിർത്തിയിലെ നജ്റാൻ, ജീസാൻ വിമാനത്താവളങ്ങൾക്ക് നേരെയും ആക്രമണശ്രമങ്ങളുണ്ടായി. ഇൗ സാഹചര്യങ്ങളെല്ലാം ഉച്ചകോടിയെ പ്രസക്തമാക്കുന്നു.
പശ്ചിമേഷ്യൻ മേഖലയിൽ ഇറാൻ ഉയർത്തുന്ന ഭീഷണിയാണ് അടിയന്തര ജി.സി.സി യോഗം ചർച്ചചെയ്യുക. ഖത്തറുൾപ്പെെട ആറ് രാഷ്ട്രങ്ങളാണ് ഇതിൽ പെങ്കടുക്കുക. 21 അംഗരാഷ്ട്രങ്ങൾ പെങ്കടുക്കുന്ന അറബ് ലീഗ് ഉച്ചകോടിയും വ്യാഴാഴ്ച നടക്കും.
വെള്ളിയാഴ്ച നടക്കുന്ന ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയിൽ 56 രാഷ്ട്രങ്ങൾ പെങ്കടുക്കുന്നുണ്ട്. ഇതിന് മുന്നോടിയായുള്ള വിദേശകാര്യ മന്ത്രിമാരുടെ യോഗം ബുധനാഴ്ച രാത്രി ജിദ്ദയില്‍ ചേര്‍ന്നു. ഖത്തർ ഉപരോധവിഷയം ഉച്ചകോടി എങ്ങനെ ചർച്ചചെയ്യുമെന്നത് ശ്രദ്ധേയമാവും.
കഴിഞ്ഞ ആഴ്ചകളിൽ സൗദിക്കുനേരെ നടന്ന ആക്രമണങ്ങളാണ് അടിയന്തര ജി.സി.സി, അറബ് ഉച്ചകോടികൾ ചേരാൻ കാരണം. ഇറാൻ പിന്തുണയോടെ സൗദിക്കുനേരെ ഹൂതികൾ ആക്രമണ പരമ്പരതന്നെ നടത്തിയ വാരങ്ങളാണ് പിന്നിട്ടത്. അരാംകോ എണ്ണക്കുഴലുകൾക്കുനേരെയും ദുബൈ തീരത്ത് സൗദിയുെടതടക്കം ചരക്ക് കപ്പലുകൾക്ക് നേരെയുമായിരുന്നു ആക്രമണം.
സൗദി, യമൻ അതിർത്തിയിലെ നജ്റാൻ, ജീസാൻ വിമാനത്താവളങ്ങൾക്ക് നേരെയും ആക്രമണശ്രമങ്ങളുണ്ടായി. ഇൗ സാഹചര്യങ്ങളെല്ലാം ഉച്ചകോടിയെ പ്രസക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story