അൽഉലയുടെ മണ്ണിൽ സംഗീതമഴ പെയ്യിച്ച് ‘മാർവൽസ് ഓഫ് സൗദി ഓർക്കസ്ട്ര’
text_fieldsഅൽഉലയിൽ സൗദി മ്യൂസിക് കമീഷൻ സംഘടിപ്പിച്ച ‘മാർവൽസ് ഓഫ് സൗദി ഓർക്കസ്ട്ര’ സംഗീതക്കച്ചേരിയിൽനിന്ന്
അൽഉല: സൗദി അറേബ്യയുടെ സാംസ്കാരിക ഭൂപടത്തിലെ വിസ്മയമായ അൽഉലയിൽ ചരിത്രവും കലയും കൈകോർത്തപ്പോൾ പിറന്നത് സമാനതകളില്ലാത്ത ഒരു സംഗീതാനുഭവമായിരുന്നു. സൗദി മ്യൂസിക് കമീഷൻ സംഘടിപ്പിച്ച ‘മാർവൽസ് ഓഫ് സൗദി ഓർക്കസ്ട്ര’ കച്ചേരി, അൽഉല പൗരാണിക ടൂറിസം മേഖലയിലെ വിഖ്യാതമായ മരായ ഹാളിലാണ് അരങ്ങേറിയത്. സാംസ്കാരിക മന്ത്രിയും മ്യൂസിക് കമ്മീഷൻ ചെയർമാനുമായ അമീർ ബദർ ബിൻ അബ്ദുള്ള ബിൻ ഫർഹാെൻറ പ്രത്യേക സാന്നിധ്യവും മേൽനോട്ടവും ഈ ചടങ്ങിന് വലിയ പ്രാധാന്യം നൽകി. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ അൽഉലയുടെ പശ്ചാത്തലത്തിൽ, സൗദിയുടെ സംഗീതലോകത്തെ പരിണാമവും ദേശീയ കലയുടെ ഉന്നതിയും വിളിച്ചോതുന്നതായിരുന്നു ഈ പരിപാടി.
സൗദി നാഷനൽ ഓർക്കസ്ട്രയുടെയും ക്വയറിെൻറയും വിപുലമായ പര്യടനങ്ങളുടെ തുടർച്ചയായാണ് ഈ സംഗീത നിശ സംഘടിപ്പിക്കപ്പെട്ടത്. തനതായ സൗദി ഈണങ്ങളെ ആധുനിക ഓർക്കസ്ട്ര ശൈലിയിലേക്ക് സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രകടനങ്ങൾ പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു. പാരമ്പര്യത്തിെൻറ തനിമ ചോരാതെ തന്നെ ആഗോള നിലവാരത്തിലുള്ള സംഗീത ബോധവുമായി ഈണങ്ങളെ കോർത്തിണക്കിയത് കാണികൾക്ക് പുതിയൊരു അനുഭൂതിയാണ് സമ്മാനിച്ചത്. രാജ്യത്തിെൻറ സാംസ്കാരിക വൈവിധ്യത്തെയും കലാപരമായ ആഴത്തെയും പ്രതിഫലിപ്പിക്കുന്നതിനൊപ്പം, സൗദി പ്രതിഭകളുടെ ഉയർന്ന നിലവാരത്തിലുള്ള പ്രകടനം അന്താരാഷ്ട്ര സംഗീത വേദികളിൽ ഇടംപിടിക്കാൻ പ്രാപ്തമാണെന്നും ഈ ചടങ്ങിലൂടെ ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടു. സൗദി വിഷൻ 2030െൻറ ലക്ഷ്യങ്ങളുമായി ചേർന്നുനിൽക്കുന്ന വലിയൊരു സാംസ്കാരിക ദൗത്യമായാണ് മ്യൂസിക് കമീഷൻ ഇതിനെ കാണുന്നത്. കലയെയും സംഗീതത്തെയും കേവലം വിനോദമെന്നതിലുപരി ജനങ്ങൾ തമ്മിലുള്ള സാംസ്കാരിക വിനിമയത്തിനുള്ള ഉപാധിയായി സൗദി വികസിപ്പിക്കുകയാണ്. അൽഉലയുടെ ആഴത്തിലുള്ള ചരിത്ര വേരുകളും മനുഷ്യ സംസ്കാരത്തിെൻറ പൈതൃകവും ഈ സംഗീത യാത്രയ്ക്ക് വലിയൊരു ഊർജ്ജമാണ് നൽകിയത്. പ്രാദേശികമായ കലാസൃഷ്ടികളെ ലോകോത്തര വേദികളിൽ എത്തിക്കുന്നതിലൂടെ സൗദിയുടെ സാംസ്കാരിക സ്വത്വം ആഗോളതലത്തിൽ കൂടുതൽ ശക്തമാകുകയാണ്. അൽഉലയിലെ ഈ വിജയം ‘മാർവൽസ് ഓഫ് സൗദി ഓർക്കസ്ട്ര’യുടെ ജൈത്രയാത്രയിലെ മറ്റൊരു പൊൻതൂവലായി മാറിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

