Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചൊവ്വയും ശുക്രനും...

ചൊവ്വയും ശുക്രനും ചന്ദ്രനും ഒന്നിച്ചെത്തുന്നു;​ കണ്ണുനട്ട്​ അറബ് ലോകവും

text_fields
bookmark_border
ചൊവ്വയും ശുക്രനും ചന്ദ്രനും ഒന്നിച്ചെത്തുന്നു;​ കണ്ണുനട്ട്​ അറബ് ലോകവും
cancel

യാംബു: ഗ്രഹങ്ങളായ ചൊവ്വയും ശുക്രനും ഉപഗ്രഹമായ ചന്ദ്രനും അടുത്തടുത്ത് വരുന്ന ആകാശക്കാഴ്ച ഞായറാഴ്ച അറബ് ലോകത്തും ദൃശ്യമാകുമെന്ന് ബഹിരാകാശ നിരീക്ഷകർ അറിയിച്ചു. സൗദിയിലും മറ്റ്​ അറബ് മേഖലയിലും ഞായറാഴ്ച പുലർച്ചെ പ്രപഞ്ച വിസ്‌മയം കാണാൻ ആകാംക്ഷയോടെ ഉറ്റു നോക്കുകയാണ് ബഹിരാകാശ നിരീക്ഷകർ.

സൂര്യോദയത്തിന് ഏകദേശം രണ്ടര മണിക്കൂർ മുമ്പ് സൗരയൂഥത്തിലെ ചൊവ്വയുടെയും ശുക്രന്‍റെയും അടുത്തുകൂടെ ചന്ദ്രൻ കടന്നുപോകുമെന്നും നഗ്​ന നേത്രങ്ങളാൽ ഈ ദൃശ്യം കാണാൻ കഴിയുമെന്നും ജിദ്ദയിലെ അസ്‌ട്രോണമിക്കൽ സൊസൈറ്റി മേധാവി എൻജി. മാജീദ് അബൂ സാഹിറ പറഞ്ഞു. മൂന്നു ഗ്രഹങ്ങളെ ഒരുമിച്ചു കാണുമ്പോൾ അവ അടുത്തടുത്താണെന്ന തോന്നലാണുണ്ടാക്കുക. എന്നാൽ ലക്ഷക്കണക്കിന് കിലോമീറ്റർ അകലമാണ് ഗ്രഹങ്ങൾക്കിടയിലുള്ളതെന്നതാണ് യാഥാർഥ്യം. ആകാശത്തെ ഈ വിസ്മയം അപൂർവമായി വരുന്നതാണെന്നും അതിശയിപ്പിക്കുന്ന ആകാശചിത്രം കാണാൻ ശാസ്ത്രകൗതുകങ്ങളിൽ താല്പര്യമുള്ളവർ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചന്ദ്രൻ ചൊവ്വയോട് ഈ ദിനം അടുക്കുമെങ്കിലും അവ തമ്മിലുള്ള അകലം ഏകദേശം മൂന്ന്​ ഡിഗ്രി ആയിരിക്കും. അവക്കിടയിലുള്ള ദൃശ്യമായ ദൂരം വളരെ കൂടുതലാണ്. ദൂരദർശിനി വഴി ഈ അകലം കാണാനാവും. അതേസമയം ശുക്രൻ ചന്ദ്രനിൽനിന്ന് അഞ്ച്​ ഡിഗ്രി വ്യത്യാസത്തിലായിരിക്കും അകലമെന്നും സൊസൈറ്റി മേധാവി വ്യക്തമാക്കി. ചെറിയ തോതിലുള്ള പ്രാപഞ്ചിക പ്രതിഭാസങ്ങൾ ഈ ആകാശ വിസ്‌മയം സംഭവിക്കുമ്പോൾ പ്രകടമാകുമെന്നും ബഹിരാകാശ നിരീക്ഷകർ വ്യക്തമാക്കുന്നു. വേലിയേറ്റവും കാറ്റിന്‍റെ ഗതിയും വർധിക്കാൻ ഈ ആകാശ പ്രതിഭാസം നടക്കുന്ന ദിവസങ്ങളിൽ കൂടുതൽ സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MoonVenusMars
News Summary - Mars, Venus and the Moon come together
Next Story