വന്യജീവികളെ വളർത്തിയ സൗദി പൗരൻ പിടിയിൽ
text_fieldsഅനധികൃതമായി സൂക്ഷിച്ചിരുന്ന വന്യമൃഗങ്ങളെ പിടികൂടി ദേശീയ വന്യജീവി കേന്ദ്രത്തിലേക്ക് മാറ്റുന്നു
ജിദ്ദ: വംശനാശഭീഷണി നേരിടുന്ന വന്യജീവികളെ കൈവശം വെച്ച സൗദി പൗരൻ പിടിയിൽ. റിയാദിന് സമീപം മുസാഹ്മിയയിലെ ഒരു വിശ്രമ കേന്ദ്രത്തിൽ ഇയാൾ വളർത്തിയ എട്ട് സിംഹങ്ങളെയും ഒരു ചെന്നായെയും കണ്ടെത്തി. വന്യജീവി സംരക്ഷണ, പരിസ്ഥിതി സുരക്ഷാ നിയമങ്ങൾ ലംഘിച്ചാണ് ഇയാൾ വന്യമൃഗങ്ങളെ സ്വന്തമാക്കിയതും വളർത്തിവന്നതെന്നും കണ്ടെത്തി പൊലീസിെൻറ സഹായത്തോടെ പരിസ്ഥിതി സുരക്ഷക്കുള്ള പ്രത്യേക സേനയാണ് പിടികൂടിയത്. മൃഗങ്ങളെ ദേശീയ വന്യജീവി വികസന കേന്ദ്രത്തിന് കൈമാറി.
പ്രതിക്കെതിരെ നിയമപരമായ നടപടിക്രമങ്ങൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തതായി പരിസ്ഥിതി സുരക്ഷാസേന വക്താവ് കേണൽ അബ്ദുറഹ്മാൻ അൽഉതൈബി പറഞ്ഞു. വംശനാശഭീഷണി നേരിടുന്ന വന്യജീവികളെ കൈവശം വയ്ക്കുന്നത് നിയമലംഘനമാണ്. ഇതിന് മൂന്ന് കോടി റിയാൽ വരെ പിഴയും 10 വർഷം വരെ തടവും അല്ലെങ്കിൽ ഈ രണ്ട് പിഴകളിൽ ഒന്നോ ശിക്ഷയുണ്ടാകുമെന്നും വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

