ആരവമുയർത്തി മല്ലൂസ്
text_fieldsറിയാദ്: സ്റ്റേഡിയത്തിൽ പ്രിയതാരത്തെ കണ്ട് മലയാളികളടക്കം പ്രവാസികൾ തകർത്താടിയതോടെ അര്‍ജൻറീന- ബ്രസീൽ സൂപ്പര്‍ ക്ലാസികോ ഫുട്ബാള്‍ മത്സരം ആവേശക്കളിയായി.
കളിയുടെ ആദ്യ പകുതിയിൽ ലഭിച്ച പെനാൽ ട്ടി കിക്കിൽ അർജൻറീനക്ക് വേണ്ടി ലെയണൽ മെസ്സി ആദ്യഗോൾ നേടിയതോടെ ഗാലറി ഇളകി മറിഞ്ഞു. മലയാളികൾ നിറഞ്ഞു കവിഞ്ഞ വേദിയിൽ വഞ്ചിപ്പാട്ടും അറബ് സംഗീതവും ഇടകലർന്ന സംഗീതത്തിെൻറ അകമ്പടി അപൂർവാനുഭവമായി. അർജൻറീനയുടെയുംബ്രസീലിെൻറയും ലക്ഷത്തോളം വരുന്ന ഫുട്ബാൾ ആരാധകരുടെ ആർപ്പുവിളികളും ഹർഷാരവങ്ങളും റിയാദിന് വ്യത്യസ്തമായ ഫുട്ബാൾ അനുഭവമാണ് സമ്മാനിച്ചത്.
കിങ് സഊദ് ഇൻറര്‍നാഷനല്‍ സ്റ്റേഡിയത്തിലാണ് സൗഹൃദ മത്സരം അരങ്ങേറിയത്. നെയ്മറില്ലാതെയാണ് ബ്രസീല്‍ ടീം ഇറങ്ങിയത്. സൗദിയുടെ നാനാഭാഗങ്ങളിൽനിന്ന് മലയാളികൾ വെള്ളിയാഴ്ച രാവിലെ മുതൽ റിയാദിലേക്ക് ഒഴുകി. ഗാലറികൾ വൈകീട്ട് മുതൽ നിറഞ്ഞുതുടങ്ങി. ഇരുടീമുകളുടെയും ആരാധകരുടെ കൊമ്പുകോർക്കലും ആവേശപ്രകടനങ്ങളും മത്സരത്തിന് ചൂടുപകർന്നു. മെസ്സിയുടെ ആരാധകരുടെ ആവേശപ്രകടനങ്ങളായിരുന്നു കൂടുതൽ ശ്രദ്ധേയമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.