പുതിയഘട്ടം സൗദിവത്കരണം: തൊഴിൽ നഷ്ടപ്പെടുക 12 ലക്ഷം വിദേശികൾക്ക്
text_fieldsജിദ്ദ: സൗദി അറേബ്യയിലെ സ്വദേശിവത്കരണത്തിെൻറ ഇൗ മാസം ആരംഭിച്ച ഘട്ടത്തിൽ തൊഴിൽ നഷ്ടപ്പെടാൻ പോകുന്നത് 12 ലക്ഷം വിദേശികൾക്ക്. ചില്ലറ, മൊത്ത വിൽപന രംഗത്തെ 12 തൊഴിൽ മേഖലകളിലാണ് സെപ്റ്റംബർ 11 ന് സ്വദേശിവത്കരണം ആരംഭിച്ചത്. മൂന്നുഘട്ടങ്ങളിലായി ഇതു നടപ്പാക്കും. ഇതുവഴി 12,28,605 തസ്തികകളിൽ സ്വദേശികളെ നിയമിക്കുകയാണ് തൊഴിൽ മന്ത്രാലയത്തിെൻറ ലക്ഷ്യം. നിലവിൽ വ്യാപകമായി വിദേശികൾ തൊഴിലെടുക്കുന്ന ഇൗ രംഗത്തേക്ക് സ്വദേശികളെ സജ്ജരാക്കാൻ മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ ഉൗർജിത പരിശീലന പരിപാടികൾ പുരോഗമിക്കുകയാണ്.
കാർ, മോേട്ടാർബൈക്ക് ഷോറൂമുകൾ, പുരുഷൻമാർക്കും കുട്ടികൾക്കുമുള്ള റെഡിമെയ്ഡ് വസ്ത്രശാലകൾ, ഒാഫീസ്^ഗാർഹിക ഫർണിച്ചർ കടകൾ തുടങ്ങിയവയിലാണ് ആദ്യഘട്ടത്തിൽ സ്വദേശിവത്കരണം തുടങ്ങിയത്. മലയാളികൾ ഉൾപ്പെടെ പതിനായിരക്കണക്കിന് വിദേശികൾ തൊഴിലെടുക്കുന്ന റെഡിമെയ്ഡ് വസ്ത്ര ശാലകൾ പലതും ഇപ്പോൾ പൂട്ടിക്കിടക്കുകയാണ്.
ഭാഗികമായി പ്രവർത്തിക്കുന്ന കടകളിൽ പുതിയ സ്റ്റോക്ക് എടുക്കുന്നില്ല. ഉള്ളവ തന്നെ വൻ വിലക്കുറവിൽ വിറ്റഴിക്കുകയാണ്. സ്വദേശിവത്കരണം പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താൻ കടകളിൽ തൊഴിൽ മന്ത്രാലയത്തിെൻറ വ്യാപക പരിശോധന രാജ്യമെങ്ങും നടക്കുന്നുണ്ട്. ദേശീയദിനാവധി കഴിയുന്നതോടെ പരിശോധന കൂടുതൽ കർശനമാകും. ഇൗ സ്ഥാപനങ്ങളിൽ മൊത്തം 17 ലക്ഷത്തോളം പേർ തൊഴിലെടുക്കുന്നുവെന്നാണ് മന്ത്രാലയത്തിെൻറ കണക്ക്.
ഇതിെൻറ 74 ശതമാനവും, അഥവാ 12 ലക്ഷത്തിന് അടുത്ത് വിദേശികളാണ്. ചിലയിടങ്ങളിൽ സ്വദേശിവത്കരണത്തിൽ നേരിയ ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും ആത്യന്തികമായി ഇത്രയും തൊഴിലുകളിൽ വരുംമാസങ്ങളിൽ സ്വദേശികൾ മാത്രമാകും.
ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിെൻറ കണക്കുകൾ പ്രകാരം 95,298 കാർ, ബൈക്ക് ഷോറൂമുകളാണ് രാജ്യത്തുള്ളത്. ഇവിടങ്ങളിൽ ഏഴരലക്ഷത്തോളം വിദേശികൾ ജോലിക്കുണ്ട്. ഇൗ രംഗത്ത് 21 ശതമാനം മാത്രമാണ് നിലവിൽ സ്വദേശികളുടെ തോത്.
ഒക്ടോബറോടെ ഇലക്ട്രിക്, ഇലക്ട്രോണിക് രംഗത്തേക്കും സ്വദേശിവത്കരണ നടപടികൾ കടക്കും. മൊബൈൽ രംഗത്ത് സ്വദേശിവത്കരണം ഉണ്ടായപ്പോൾ മലയാളികൾ ഉൾപ്പെടെയുള്ളവർ തിരിഞ്ഞത് ഇലക്ട്രോണിക്സ് മേഖലയിലേക്കായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.