സൗദിയില്‍ ഗതാഗത മേഖലയിലും സമ്പൂര്‍ണ സ്വദേശിവത്കരണം
text_fieldsറിയാദ്: സൗദി അറേബ്യയിലെ ഗതാഗത മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായി ഗതാഗത അതോറിറ്റി മേധാവിയും സൗദി െറയിൽവേ പ്രസിഡൻറുമായ ഡോ. റുമൈഹ് അല്‍റുമൈഹ്. െറൻറ് -എ-കാര്‍ മേഖലയില്‍ 45 ദിവസത്തിനകം പൂര്‍ണമായും സ്വദേശികളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വനിതകള്‍ക്ക് ഡ്രൈവിങ് അനുവദിക്കുന്നതിെൻറ ഭാഗമായി രാജ്യത്ത് വനിതാടാക്സിയും നിലവില്‍ വരും. എന്നാല്‍ ഈ ജോലിക്ക് വിദേശി വനിതകളെ റിക്രൂട്ട്ചെയ്യുമെന്ന വാര്‍ത്ത അതോറിറ്റി മേധാവി നിഷേധിച്ചു. സ്വദേശി വനിതകള്‍ ടാക്സി ഒാടിക്കാൻ തയാറാണെന്നിരിക്കെ വിദേശ റിക്രൂട്ടിങ്ങിനെ അവലംബിക്കില്ല. അന്താരാഷ്ട്ര നിലവാരമുള്ള ഓണ്‍ലൈന്‍ ആപ് വഴിയുള്ള ടാക്സി സര്‍വീസില്‍ സ്വദേശികള്‍ കഴിവുതെളിയിച്ചിട്ടുണ്ട്. റെൻറ് -എ-കാര്‍ മേഖലയില്‍ നിരവധി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
പെര്‍മിറ്റില്ലാത്ത സ്ഥാപനങ്ങള്‍, സ്വദേശിവത്കരണ തോത് പാലിക്കാത്തവര്‍, ഇന്‍ഷൂറന്‍സ് നിയമം നടപ്പാക്കാത്തവര്‍, താമസ മേഖലകളിൽ വാഹനങ്ങളുടെ തിരക്കുണ്ടാക്കുന്ന രീതിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നവര്‍ എന്നിവ ഇതില്‍ ചിലതാണ്. എന്നാല്‍ സ്വദേശിവത്കരണത്തിന് നിശ്ചയിച്ച മാര്‍ച്ച് 18ഓടെ (റജബ് ഒന്ന്) ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാവുമെന്നും പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തിൽ അല്‍റുമൈഹ് പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
