Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യൻ തടവുകാരുടെ...

ഇന്ത്യൻ തടവുകാരുടെ ശിഷ്ടകാല ശിക്ഷ സ്വന്തം നാട്ടിൽ; നടപടി തുടങ്ങി

text_fields
bookmark_border
ഇന്ത്യൻ തടവുകാരുടെ ശിഷ്ടകാല ശിക്ഷ സ്വന്തം നാട്ടിൽ; നടപടി തുടങ്ങി
cancel

ദമ്മാം: സൗദിയിലെ ഇന്ത്യൻ തടവുകാരുടെ ശിഷ്ടകാല ജയിൽശിക്ഷ ഇനി സ്വന്തം നാട്ടിൽ അനുഭവിച്ചുതീർക്കാം. ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്രാപിക്കുന്നതിനിടയിലാണ് 12 വർഷം മുമ്പ് ഒപ്പുവെച്ച തടവുപുള്ളികളെ കൈമാറാനുള്ള കരാർ ഇപ്പോൾ പ്രയോഗതലത്തിലാക്കാൻ നടപടി തുടങ്ങിയത്. ഇതനുസരിച്ച് സൗദിയിലെ ജയിലുകളിൽ തടവ് അനുഭവിച്ചുകൊണ്ടിരിക്കുന്നവർക്ക് ബാക്കിയുള്ള ശിക്ഷാകാലം ഇന്ത്യയിലെ ജയിലിൽ അനുഭവിച്ചാൽ മതിയാകും.

2010ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെ സൗദി സന്ദർശനവേളയിലാണ് ഇരുരാജ്യങ്ങളും തടവുപുള്ളികളെ പരസ്പരം കൈമാറുന്ന കരാറിൽ ഒപ്പുവെച്ചത്. ഇതുമായി ബന്ധപ്പെട്ട് അന്നുതന്നെ നടപടികൾ ആരംഭിച്ചെങ്കിലും നടപടിക്രമങ്ങളുടെ നൂലാമാലയിൽ കുടുങ്ങി കരാർ പ്രാബല്യത്തിലാകുന്നത് നീണ്ടുപോവുകയായിരുന്നു. എന്നാലിപ്പോൾ അതിന് മൂർത്തമായ രൂപം കൈവരുകയും ഇത്തരത്തിൽ ജയിൽപുള്ളികളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ തുടങ്ങുകയും ചെയ്തിരിക്കുകയാണ്. ഇന്ത്യൻ എംബസി ഇതുമായി ബന്ധപ്പെട്ട് സൗദിയിലെ വിവിധ ജയിൽ മേധാവികൾക്ക് കത്തയച്ചിട്ടുണ്ട്.

സാമ്പത്തിക ഇടപാടോ ക്രിമിനൽ കുറ്റങ്ങളോ അല്ലാത്ത കേസുകളിൽപെട്ട് ജയിലിൽ കഴിയുന്നവർക്കാണ് ഈ ആനുകൂല്യം പ്രയോജനപ്പെടുക. ഇത്തരത്തിൽ നാട്ടിലെ ജയിലിലേക്ക് മാറാൻ ആഗ്രഹിക്കുന്നവരുടെ കണക്കുകൾ ലഭ്യമാക്കാൻ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എംബസി വൃത്തങ്ങൾ വ്യക്തമാക്കി.

നേരത്തേ ഇത്തരത്തിൽ കണക്കെടുപ്പുകൾ നടത്തിയെങ്കിലും ഇത് ഏത് രൂപത്തിൽ നടപ്പിൽവരുത്തുമെന്ന കാര്യത്തിൽ വ്യക്തത ഉണ്ടാകാത്തതിനാൽ നടപടികൾ നീണ്ടുപോവുകയായിരുന്നു. അന്ന് ലിസ്റ്റിൽപെട്ട പലരും ശിക്ഷാകാലാവധി കഴിഞ്ഞ് നാട്ടിലെത്തുകയും ചെയ്തിട്ടുണ്ട്.

നിലവിൽ ഇതുമായി ബന്ധപ്പെട്ട് തങ്ങൾക്ക് നിർദേശം കിട്ടിയതായി ജയിൽ അധികൃതരും സമ്മതിച്ചിട്ടുണ്ട്. ജയിൽ പുള്ളികളിൽനിന്ന് നാട്ടിലെ ജയിലുകളിലേക്ക് പോകാൻ താൽപര്യമുള്ളവരുടെ വിവരങ്ങൾ ശേഖരിക്കാൻ തങ്ങളോട് ജയിൽ അധികൃതർ ആവശ്യപ്പെട്ടതായി സാമൂഹിക പ്രവർത്തകൻ മണിക്കുട്ടൻ പറഞ്ഞു. പിഴസംഖ്യകൾ അടക്കുകയും തടവുശിക്ഷ മാത്രം അനുഭവിക്കുകയും ചെയ്യുന്നവർക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താനാകും.

ഇത്തരത്തിൽ കൂടുതലും മദ്യവുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെട്ടവരാണുള്ളത്. ഏറെ ശ്രദ്ധിക്കപ്പെട്ട ചില കേസുകളിൽ ദീർഘകാല തടവുശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികൾക്കും ഇത്തരത്തിൽ ആനുകൂല്യം ലഭിക്കുമെന്നാണ് കരുതുന്നത്.

എന്നാൽ, നാട്ടിലെ ഏത് ജയിലുകളിലേക്കാണ് ഇവരെ മാറ്റുക എന്നത് സംബന്ധിച്ച് ഇപ്പോൾ ഒന്നും പറയാനാവില്ലെന്ന് എംബസി വൃത്തങ്ങൾ പറഞ്ഞു.

ഓരോരുത്തർക്കും അവരവരുടെ സംസ്ഥാനങ്ങളിലുള്ള ജയിലുകളിലാണോ അതോ സർക്കാർ നിശ്ചയിക്കുന്ന ജയിലുകളിലാണോ എന്നത് ഇപ്പോഴും തീരുമാനമായിട്ടില്ല.

ഏറെ താമസിയാതെ ഇതിന്‍റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. ഇരുരാജ്യങ്ങളിലെയും തടവുകാർക്ക് ഇതിന്‍റെ ആനുകൂല്യം ലഭിക്കും.

എങ്കിലും, ഇന്ത്യൻ തടവറകളിൽ സൗദിയിൽനിന്നുള്ള തടവുകാർ ഇല്ലെന്നാണ് പ്രാഥമിക വിവരം. അതുകൊണ്ടു തന്നെ സൗദി ജയിലുകളിൽ കഴിയുന്ന ഇന്ത്യൻ തടവുകാർക്കാണ് ഈ നിയമം ഏറെ പ്രയോജനപ്പെടുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian prisoners
News Summary - Life imprisonment of Indian prisoners in their own country; The action began
Next Story