ലെവി കുടിശ്ശിക ആനുകൂല്യം ലഭിക്കാൻ സ്വദേശിവത്കരണ നിബന്ധന പാലിക്കണം: തൊഴില്‍ മന്ത്രാലയം
text_fieldsറിയാദ്: സൗദിയില്‍ മഞ്ഞ, ചുവപ്പ് ഗണത്തിലുള്ള സ്ഥാപനങ്ങൾക്ക് ലെവി കുടിശ്ശിക ആനുകൂല്യം ലഭിക്കാൻ സ്വദേശിവത്ക രണ നിബന്ധന പാലിക്കണമെന്ന് തൊഴില്‍ മന്ത്രാലയം. സ്വദേശിവത്കരണ നിബന്ധന പാലിച്ച പ്ലാറ്റിനം, പച്ച കാറ്റഗറിയില്‍ പെട്ട മൂന്ന് ലക്ഷത്തിലേറെ സ്ഥാപനങ്ങള്‍ക്ക് ലെവി കുടിശ്ശിക ഉടന്‍ തിരിച്ചു കിട്ടും. തിങ്കളാഴ്ച പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് തൊഴില്‍ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
സൗദി തൊഴില്‍ മന്ത്രാലയത്തിെൻറ കണക്കുപ്രകാരം 3,16,000 സ്ഥാപനങ്ങള്‍ക്കാണ് കഴിഞ്ഞ വര്‍ഷത്തെ ലെവി കുടിശ്ശിക ഉടന്‍ തിരിച്ചു കിട്ടുക. ഈ കമ്പനികളെല്ലാം പ്ലാറ്റിനം, പച്ച കാറ്റഗറിയിലാണ്. മഞ്ഞ, ചുകപ്പ് കാറ്റഗറിയിലുള്ള കമ്പനികള്‍ക്കും സംഖ്യ തിരിച്ചുകിട്ടും. അടക്കാൻ ബാക്കിയുള്ള കാലത്തേത് ഒഴിവാക്കി നൽകുകയും ചെയ്യും. 48,000 സ്ഥാപനങ്ങളാണ് ഈ ഗണത്തിലുള്ളത്.
മതിയായ സ്വദേശികളെ നിയമിക്കാത്തതിനാലാണ് ഇവര്‍ മഞ്ഞ, ചുവപ്പ് എന്ന് താഴ്ന്ന ഗണത്തില്‍പെടുന്നത്. മതിയായ സ്വദേശികളെ നിയമിക്കുന്നതോടെ ഈ കമ്പനികള്‍ക്കും പച്ച, പ്ലാറ്റിനം കാറ്റഗറികളിലേക്ക് മാറാം. ഇതോടെ ഇവര്‍ക്കും ലെവി കുടിശ്ശിക ഒഴിവാക്കും. ഈ ആനുകൂല്യം ലഭിക്കാൻ 52 മാസക്കാലം സ്വദേശി അനുപാതം ആവശ്യമായ തോതിൽ ഉള്ളതായി രേഖ സമർപ്പിക്കണം. നിബന്ധനകൾ പൂർത്തീകരിച്ച സ്ഥാപനങ്ങൾക്ക് തൊഴിൽ മന്ത്രാലയത്തിെൻറ കീഴിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന ‘തഹ് ഫീസ്’ വഴിയാണ് സംഖ്യ തിരിച്ചു ലഭിക്കുക^തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.