Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലൈല ബീവി നാടണഞ്ഞു;...

ലൈല ബീവി നാടണഞ്ഞു; തുണയായത് കെ.എം.സി.സി

text_fields
bookmark_border
ലൈല ബീവി നാടണഞ്ഞു; തുണയായത് കെ.എം.സി.സി
cancel

റിയാദ്: നാലരവർഷത്തെ ദുരിതങ്ങൾക്കൊടുവിൽ ലൈല ബീവി ഷാജഹാൻ നാടണഞ്ഞു. കൊല്ലം ഓച്ചിറ സ്വദേശി ലൈല ബീവി ഷാജഹാനാണ് കെ.എം.സി.സിയുടെ ഇടപെടലിനെ തുടർന്ന് നാട്ടിലെത്തിയത്.

നാലര വർഷം മുമ്പാണ് വീട്ടുജോലിക്കാരിയുടെ വിസയിൽ ലൈല ബീവി റിയാദിലെത്തിയത്. ജോലിസ്ഥലത്തെ നിരന്തരമായ പീഡനം കാരണം വീടുവിട്ടിറങ്ങി ടാക്സിയിൽ യാത്രചെയ്യവെ ഡ്രൈവർ പരിചയത്തിലുള്ള ഒരു പൊലീസുദ്യോഗസ്ഥ‍െൻറ വീട്ടിൽ ജോലി വാങ്ങിനൽകി.

കേസ് നിലനിൽക്കുന്നതിനാലും ഇഖാമ കാലാവധി അവസാനിച്ചതിനാലും നാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞില്ല. തുടർന്ന് ഇന്ത്യൻ എംബസി കമ്യൂണിറ്റി വിഭാഗം വളന്റിയറും റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാനുമായ സിദ്ദീഖ് തുവ്വൂരിനെ എംബസി ചുമതലപ്പെടുത്തി. ഇതിനിടെ, കൊല്ലം ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി ഫിറോസ് ഖാൻ കൊട്ടിയത്തെ സമീപിച്ച് ലൈല സഹായാഭ്യർഥന നടത്തിയിരുന്നു.

കൂടുതൽ അന്വേഷണത്തിൽ റിയാദിലെ പൊലീസ് സ്റ്റേഷനിൽ ലൈലക്കെതിരെ മോഷണക്കേസാണ് ചുമത്തിയിരിക്കുന്നത് എന്നറിയാൻ കഴിഞ്ഞു. അവരുടെ ആരോഗ്യസ്ഥിതിയും പ്രായവും പരിഗണിച്ച് വിട്ടുവീഴ്ച ചെയ്യണമെന്ന് ഉദ്യോഗസ്ഥരോട് സിദ്ദീഖ് തൂവൂർ സംസാരിച്ചതി‍െൻറ അടിസ്ഥാനത്തിൽ സ്പോൺസറുടെ നമ്പർ ലഭിക്കുകയും അദ്ദേഹത്തോട് സ്റ്റേഷനിൽ വരാൻ ആവശ്യപ്പെടുകയും ചെയ്തു.

മോഷണംപോയ സ്വർണവും വിസക്ക് ചെലവായ 14,000 റിയാലും സ്പോൺസർ ആവശ്യപ്പെട്ടെങ്കിലും നീണ്ട ചർക്കൊടുവിൽ സ്പോൺസറും ഭാര്യയും വിട്ടുവീഴ്ച ചെയ്യുകയും പാസ്പോർട്ടും ഇഖാമയും തിരിച്ചുനൽകുകയും ചെയ്തു. പ്രൈവറ്റ് കേസ് പിൻവലിച്ചെങ്കിലും പബ്ലിക് കേസ് തീരാത്തതിനാൽ സിദ്ദീഖി‍െൻറ ജാമ്യത്തിൽ ലൈലയെ പുറത്തിറക്കി. സ്പോൺസറിൽനിന്ന് ഒളിച്ചോടിയെന്ന കേസ് നിലനിൽക്കുന്നതിനാൽ ദമ്മാം തർഹീലിൽനിന്ന് ഫൈനൽ എക്സിറ്റടിച്ചു.

എംബസി ഉദ്യോഗസ്ഥരായ ആഷിഖ്, ഖാലിദ്, സാമൂഹിക പ്രവർത്തകരായ വെങ്കിടേഷ്, റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് കൺവീനർമാരായ ഫിറോസ് കൊട്ടിയം, യൂസുഫ് പെരിന്തൽമണ്ണ, അബ്ദുൽ സമദ് ചുങ്കത്തറ, ദമ്മാം കെ.എം.സി.സി കൊല്ലം ജില്ല നേതാക്കളായ ആഷിഖ് തൊടിയൂർ, സുധീർ പുനയം എന്നിവർ വിവിധ ഘട്ടങ്ങളിലായി സഹായത്തിനുണ്ടായിരുന്നു. ഒടുവിൽ എയർ ഇന്ത്യ വിമാനത്തിൽ ജനുവരി 20ന് റിയാദിൽനിന്ന് നാട്ടിലേക്ക് തിരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccreturns home
News Summary - Laila Beavis returns home; Contributed by KMCC
Next Story