ലോക പ്രശസ്ത ഇറ്റാലിയൻ ഒാപറ റിയാദിൽ: സുന്ദര രാവിെൻറ അരങ്ങിൽ മധുരസംഗീതമായി ‘ലാ സ്കാല’
text_fieldsറിയാദ്: ഏറ്റവും മികച്ച ഇറ്റാലിയൻ ഒാപറ സ്വന്തം മണ്ണിൽ ദർശിക്കാനായതിെൻറ അവാച്യമ ായ അനുഭൂതിയിലാണ് റിയാദിലെ കലാപ്രേമികൾ. ലോകത്തെ ഏറ്റവും പഴക്കം ചെന്നതും അതിപ്രശ സ്തവുമായ ഇറ്റലിയിലെ ‘തിയേറ്ററോ അല്ല സ്കാല അക്കാദമി’ എന്ന ഒാപറ ഹൗസ് ഇതാദ്യമാ യി സൗദി അറേബ്യയിൽ അവതരിപ്പിച്ച നൃത്തസംഗീത പരിപാടി വെള്ളിയാഴ്ച രാവിനെ അവിസ്മര ണീയമാക്കി.
റിയാദിലെ കിങ് ഫഹദ് കൾചറൽ സെൻററിെൻറ കൂറ്റൻ വേദിയിലാണ് സംഗീത പ്രേ മികളുടെ മനം കവർന്ന് സിംഫണി ഒാർക്കസ്ട്ര അരങ്ങേറിയത്. വയലിൻ വീചികളുടെ സ്വരലയ വും നടനമുദ്രകളുടെ ലാസ്യതയും വേദിയിലെ അതിസുന്ദര പ്രകാശ മിശ്രണവും സംഗീത നാടക ശിൽപത്തിെൻറ യഥാർഥ ചാരുത പകർന്ന് ആസ്വാദക മനസ്സുകളെ പുളകം കൊള്ളിച്ചു. അങ്ങനെ സൗദി അറേബ്യൻ രാവുകളിലൊന്ന് കലാസ്വാദന ചരിത്രത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരേടായി അടയാളപ്പെട്ടു.
250 വർഷം പഴക്കമുള്ള, ഇന്ന് ലോകത്ത് അവശേഷിക്കുന്നതിൽ ഏറ്റവും പ്രശസ്തമായ സ്കാല അക്കാദമിക്കുവേണ്ടി ഏറ്റവും പ്രശസ്തരായ സംഗീതജ്ഞരാണ് വേദിയിൽ അണിനിരന്നത്. സൗദി സാംസ്കാരിക മന്ത്രാലയം േനരിട്ടാണ് ‘ലാ സ്കാല ഒാപെറ’ക്ക് വേദിയൊരുക്കിയത്. ഒരു മണിക്കൂർ ദൈർഘ്യമുണ്ടായിരുന്ന പരിപാടി ആസ്വദിക്കാൻ സൗദി കലാകാരന്മാരും കവികളും സംഗീത പ്രേമികളും സാമൂഹിക പ്രമുഖരും ഉൾപ്പെടെ 3,000ത്തിലേറെ ആളുകളാണ് കിങ് ഫഹദ് കൾചറൽ സെൻററിലെത്തിയത്.
പരിപാടി തുടങ്ങുന്നതിനും മണിക്കൂറുകൾക്കു മുേമ്പ ഒാഡിറ്റോറിയം നിറഞ്ഞുകവിഞ്ഞതിനാൽ അകത്തേക്ക് പ്രവേശനം ലഭിക്കാതെ നിരാശരായി മടങ്ങിയത് നൂറുകണക്കിനാളുകളാണ്. സൗദി ഒാപറ ഗായകൻ സാവ്സാൻ അൽബാഹിതി ആലപിച്ച സൗദി ദേശീയ ഗാനത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. ഒാപറയിലെ ഒാർക്കസ്ട്രയെ നയിച്ചത് സംഗീതജ്ഞരായ പിയാട്ര മൈനറ്റി, ഫ്രാൻസിസ്ക മാൻസോ, റികാർഡോ ഡെല്ല സക്യൂക എന്നിവരാണ്. 19ാം ശതകത്തിൽ ഇറ്റാലിയൻ ഒാപെറയിലെ ഏറെ കീർത്തികേട്ട ഇനങ്ങൾ അവതരിപ്പിക്കപ്പെട്ടു.
‘ഒരിക്കൽകൂടി’ എന്ന ആരവവും കരഘോഷവുമായി സദസ്സ് ഇളകിമറിഞ്ഞു. പരിപാടി അവസാനത്തിലേക്കെത്തുേമ്പാഴേക്കും സദസ്സിൽനിന്ന് നിർത്താതെയുള്ള കരഘോഷവും ‘അവസാനിപ്പിക്കരുതേ’, ‘ഒരിക്കൽകൂടി’ എന്നിങ്ങനെ ഉച്ചത്തിലുള്ള വിളികളും ഉച്ചസ്ഥായിയിലായി. ലാ സ്കാല ഒാപെറയോടൊപ്പം ഒരു മനോഹര രാവാണ് കിങ് ഫഹദ് കൾചറൽ സെൻററിൽ കഴിഞ്ഞുപോയതെന്നും വിസ്മയിപ്പിക്കുന്ന ജനക്കൂട്ടത്തിനു മുന്നിൽ അസാധാരണമായ പ്രകടനമാണ് ഇറ്റാലിയൻ അതിഥികൾ കാഴ്ചവെച്ചതെന്നും സാംസ്കാരിക മന്ത്രാലയം സഹമന്ത്രി ഹാമിദ് ഫയാസ് ട്വീറ്ററിൽ കുറിച്ചു.
ലോകോത്തര കലാപരിപാടികളെ രാജ്യത്തേക്ക് കൊണ്ടുവരാനും സൗദി സാംസ്കാരികതലങ്ങളെ പുഷ്ടിപ്പെടുത്താനും സാമൂഹിക ജീവിതത്തിെൻറ ഗുണനിലവാരം മെച്ചപ്പെടുത്താനും മന്ത്രാലയം അവിഷ്കരിക്കുന്ന ബഹുമുഖ പദ്ധതികളുടെ ഭഗമാണിതെന്നും രാജ്യത്തെ ആദ്യത്തെ ഒാപറ ഹൗസ് ജിദ്ദയിൽ 2022ൽ പണി പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആഭ്യന്തര സംഗീതലോകത്തിെൻറ പുതിയ ഗേഹമായി ആ ഒപെെറ ഹൗസ് മാറും. പ്രശസ്ത ഇൗജിപ്ഷ്യൻ വയലിനിസ്റ്റ് മഹമ്മൂദ് സുറൂറിെൻറ നേതൃത്വത്തിൽ ഒരു മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് സൗദിയിൽ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞതായും രണ്ടാമതൊരു സ്ഥാപനം ആരംഭിക്കുന്നതിനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.