സംയുക്ത സന്ദർശന വിസ: സൗദി–യു.എ.ഇ കരാർ ഒപ്പിട്ടു
text_fieldsറിയാദ്: ഇരു രാജ്യങ്ങളും സന്ദർശിക്കാവുന്ന ഒറ്റ വിസ പദ്ധതിക്ക് സൗദി അറേബ്യയും യു.എ. ഇയും കരാറിൽ ഒപ്പിട്ടു. യു.എ.ഇ ഒൗദ്യോഗിക വാർത്താ ഏജൻസി ‘വാം’ അറിയിച്ചതാണിത്.
ഇ രു രാജ്യങ്ങളിലെയും താമസക്കാർക്കാണ് സംയുക്ത വിസയുടെ ഗുണഫലം. സൗദി കിരീടാവകാശി അമീ ർ മുഹമ്മദ് ബിൻ സൽമാെൻറ യു.എ.ഇ സന്ദർശനത്തിനിടെയാണ് ഇൗ സുപ്രധാന നീക്കം. ആഭ്യന്തര വിനോദ സഞ്ചാര മേഖലയുടെ അഭിവൃദ്ധിയാണ് ലക്ഷ്യം.
സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ് നാഷനൽ ഹെറിറ്റേജും (എസ്.സി.ടി.എച്ച്) യു.എ.ഇയുടെ സാമ്പത്തിക മന്ത്രാലയവും ഇൗ ലക്ഷ്യത്തോടെ ഒരുമിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമാണ് സംയുക്ത വിസ. രണ്ട് രാജ്യങ്ങളുടെയും അതിർത്തി കവാടങ്ങളിലും വിമാനത്താവളങ്ങളിലും നടപടികൾ എളുപ്പത്തിലാക്കും. വിസ, എമിഗ്രേഷൻ നടപടികളിലെ സങ്കീർണതകൾ ഒഴിവാകും.
ഇരു രാജ്യങ്ങളിലും താമസിക്കുന്നവർക്ക് വളരെ എളുപ്പം അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കാൻ കഴിയും വിധം ഒറ്റ വിസ എന്ന സംവിധാനമാണ് കൊണ്ടുവരുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെട്ടിട്ടില്ല. യു.എ.ഇ പര്യടനത്തിനിടെ അമീർ മുഹമ്മദ് ബിൻ സൽമാൻ മറ്റ് അഞ്ച് സുപ്രധാന കരാറുകൾ കൂടി ഒപ്പിട്ടു.
ഭക്ഷ്യ സുരക്ഷയിന്മേലുള്ള തന്ത്രപ്രധാന കരാറാണ് ഒന്ന്. ഇരു രാജ്യങ്ങൾക്കുമിടയിൽ ഭക്ഷ്യസാധനങ്ങളുടെ അനധികൃത കടത്ത് തടയാനാണിത്.
സൈബർ ആക്രമണം തടയുന്നതിന് ആ രംഗത്തെ സുരക്ഷ ഉയർത്തുന്നതിനുള്ള നടപടികളുമായി ഒരുമിച്ച് നീങ്ങാനും ധാരണയായി. പണമിടപാട് എളുപ്പത്തിലാക്കാൻ ഡിജിറ്റൽ കറൻസിയിൽ പരീക്ഷണം നടത്താനും ധാരണയായിട്ടുണ്ട്. യുവജനകാര്യം, ആരോഗ്യ രംഗം, ബഹിരാകാശ പദ്ധതി എന്നി രംഗങ്ങളിലും ധാരണാ പത്രങ്ങളും ഉടമ്പടികളും ഒപ്പുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.