ദമ്മാമിൽ രോഗികളുടെ എണ്ണം കൂടുന്നു; പരിേശാധനകളും
text_fieldsദമ്മാം: കോവിഡ് -19െൻറ വ്യാപനം അധികമായതോടെ കിഴക്കൻ പ്രവിശ്യയിൽ സുരക്ഷ പരിശോധനക ൾ ശക്തമാക്കി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം ബലദിയ, പൊലീസ്, സൈനിക, അർധ െെ സനിക വിഭാഗങ്ങളും രംഗത്തിറങ്ങിയിട്ടുണ്ട്. ഓരോ പ്രദേശങ്ങളും പ്രത്യേകം വളഞ്ഞ് പരിശോധന കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. പ്രധാന നിരത്തുകളിലെല്ലാം രണ്ടും മൂന്നും കിലോമീറ്ററുകൾ ഇടവിട്ട് പരിേശാധന കേന്ദ്രങ്ങളുണ്ട്. താമസസ്ഥലത്തു നിന്ന് പുറത്തിറങ്ങി ഒരു കിലോമീറ്ററിലധികം സഞ്ചരിക്കുന്ന ആർക്കും പൊലീസ് പരിേശാധന കൂടാതെ പോവുക സാധ്യമല്ലാത്ത രീതിയിലാണ് സംവിധാനങ്ങൾ. പരിശോധനകൾ കർശനമാക്കിയതോടെ നിരത്തുകളിൽ വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്. ഇളവ് കാലങ്ങളെ ദുരുപയോഗപ്പെടുത്തിയ എല്ലാവർക്കും കർശന താക്കീതാണ് പൊലീസ് നൽകുന്നത്. പഴം, പച്ചക്കറി മാർക്കറ്റുകളിലേക്ക് കച്ചവട അനുമതിയുള്ളവർക്കു മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഉപഭോക്താക്കൾക്ക് ഇവിടന്ന് നേരിട്ട് സാധനങ്ങൾ വാങ്ങാൻ സാധിക്കുകയില്ല. മത്സ്യ മാർക്കറ്റുകൾക്ക് രണ്ടോ മൂന്നോ മണിക്കൂറുകളാണ് പ്രവർത്തനാനുമതി. അതും ഉപഭോക്താക്കൾക്ക് മാർക്കറ്റിലെത്തി മീൻ വാങ്ങാൻ അനുമതിയില്ല. മറിച്ച്, ഫോണിൽ ഓർഡറുകൾ ശേഖരിച്ച് പുറത്ത് കൊണ്ടുകൊടുക്കണം. ഇതോടെ ടയോട്ട മീൻ മാർക്കറ്റിലെ ഭൂരിപക്ഷ സ്റ്റാളുകളും പ്രവർത്തനം അവസാനിപ്പിച്ചിട്ടുണ്ട്.
രണ്ട് ദിവസങ്ങൾക്ക് മുമ്പ് ദമ്മാമിൽ രോഗികളുെട എണ്ണം പെെട്ടന്ന് വർധിച്ചതോടെ അപൂർവമായി തുറന്നു പ്രവർത്തിച്ചിരുന്ന ബൂഫിയകളും പൂട്ടിച്ചു. വിലക്ക് വകവെക്കാതെ ആളുകൾ കൂട്ടം കൂടിയിരുന്നിടത്തൊക്കെ കർശന നിബന്ധനകൾ നടപ്പാക്കിയിട്ടുണ്ട്. അനുമതിപത്രം ഉള്ളവരെത്തന്നെ വിശദമായ ചോദ്യം ചെയ്യലുകൾക്കു ശേഷം മാത്രമേ വിട്ടയക്കുന്നുള്ളൂ. അകാരണമായി പുറത്തിറങ്ങിയെന്ന് ബോധ്യപ്പെടുന്നവർക്ക് ദാക്ഷിണ്യവുമില്ലാതെ പിഴ നൽകുന്നുമുണ്ട്. ഇഖാമ നമ്പർ ശേഖരിച്ചതിനു ശേഷം ഇത്തരക്കാരെ പോകാൻ അനുവദിക്കുകയാണ്. അൽപ സമയങ്ങൾക്കകം മൊബൈലിൽ സന്ദേശമെത്തുേമ്പാഴാണ് തങ്ങൾക്ക് പിഴ ലഭിച്ച വിവരം പലരും അറിയുന്നത്. ഇതിനിടയിൽ മലയാളികൾ ഉൾെപ്പടെ നിരവധി പേർക്ക് പിഴ ലഭിച്ചുകഴിഞ്ഞു. ലേബർ ക്യാമ്പുകളിൽ പരിശോധന തുടരുകയാണ്. മുറികളിൽ അധികമായി താമസിച്ചിരുന്ന തൊഴിലാളികളെ മറ്റിടങ്ങളിലേക്ക് മാറ്റുന്ന പ്രക്രിയകൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. നിബന്ധനകൾ കൃത്യമായി പാലിച്ച് മുറികളിൽ ഇരിക്കുകയാണ് സാമൂഹിക വ്യാപനം തടയുന്നതിന് ചെയ്യാവുന്ന ഏറ്റവും വലിയ സഹായമെന്നാണ് അധികൃതർ ആവർത്തിച്ച് പറയുന്നത്. ദമ്മാമിൽ പൂർണമായും അടച്ചിട്ട ഭാഗങ്ങളിൽ ആളുകൾക്ക് ആവശ്യമുള്ള മരുന്നുകളും ഭക്ഷ്യവസ്തുക്കളും എത്തിച്ചുകൊടുക്കാനും സുരക്ഷ ഉേദ്യാഗസ്ഥർ ശ്രദ്ധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.