കോവിഡ്-19: ക്രൂഡ് ഒായിൽ വില കുത്തനെ താഴേക്ക്
text_fieldsറിയാദ്: കോവിഡ്-19 (പുതിയ കൊറോണ വൈറസ്) വൻ സാമ്പത്തിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന് നതായി റിപ്പോർട്ട്. അസംസ്കൃത എണ്ണയുടെ (ക്രൂഡ് ഒായിൽ) വില ആഗോള വിപണിയില്‍ കുത്തനെ ഇ ടിയുന്നത് തുടരുകയാണ്. സൗദി അറേബ്യയുടെ ചൈനയിലേക്കുള്ള ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ അടുത്ത മാസം അഞ്ച് ലക്ഷം ബാരലിെൻറ കുറവ് വരുമെന്നാണ് കണക്ക്. കൊറോണ വൈറസ് പടരുന്നതിനാല്‍ ക്രൂഡ് ഒായിൽ ആവശ്യം കുറഞ്ഞതാണ് കാരണം. ഉൽപാദനം കുറക്കുന്നത് ചര്‍ച്ച ചെയ്യാന്‍ അടുത്ത മാസം എണ്ണ ഉൽപാദക രാജ്യങ്ങള്‍ യോഗം ചേരുന്നുണ്ട്. ആഗോള വിപണിയില്‍ അമേരിക്കൻ ക്രൂഡ് ഓയിലിെൻറ വില 14 ശതമാനമാണ് കഴിഞ്ഞ മാസം ഇടിഞ്ഞത്. 2011 മേയ് മാസത്തിന് ശേഷമുള്ള ഏറ്റവും വലിയ കുറവ്. ലോകത്ത് ഏറ്റവും കൂടുതല്‍ കയറ്റുമതി നടക്കുന്ന ബ്രൻറ് ക്രൂഡ് ഓയിൽ വില 50 ഡോളറിലേക്ക് എത്തുകയാണ്. 14 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. സൗദി അറേബ്യയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യുന്ന രാജ്യം.
ഏഷ്യയാണ് സൗദിയുടെ പ്രധാന വിപണി. ഇതില്‍ ചൈനയിലേക്ക് മാത്രം പ്രതിദിനം 18-20 ലക്ഷം ബാരല്‍ വരെയാണ് സൗദി അറേബ്യയുടെ കയറ്റുമതി. ഇതില്‍ അടുത്ത മാസം മുതല്‍ അഞ്ച് ലക്ഷം ബാരല്‍ പ്രതിദിനം കുറയുമെന്ന് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് അഞ്ച്, ആറ് തീയതികളില്‍ എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയും പുറമെനിന്ന് കൂട്ടായ്മയെ പിന്തുണക്കുന്നവരും യോഗം ചേരുന്നുണ്ട്. വില ഇടിയാതിരിക്കാന്‍ 1.7 ദശലക്ഷം ബാരലാണ് ഒപെക് രാജ്യങ്ങള്‍ ഉൽപാദിപ്പിക്കുന്നത്. റഷ്യയുള്‍പ്പെടെയുള്ളവര്‍ ഇതിനെ നിലവില്‍ പിന്തുണക്കുന്നു. വിലയിടിയുന്ന സാഹചര്യത്തില്‍ മാര്‍ച്ചില്‍ ചേരുന്ന യോഗത്തിലും ഉൽപാദന നിയന്ത്രണം തുടരാനാകും ഒപെക് നീക്കം. ഇതിന് റഷ്യയുടെ പിന്തുണ ഉണ്ടാകുമോ എന്നത് നിര്‍ണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.