മലപ്പുറം കെ.എം.സി.സി സെമിനാർ സംഘടിപ്പിച്ചു
text_fieldsജിദ്ദ: ഇന്ത്യൻ മുസൽമാെൻറ കാര്യം നോക്കാൻ ഇന്ത്യയിലെ നേതാക്കൾ തന്നെ പ്രാപ്തമാണ് എന്ന് വിഭജന കാലത്ത് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ പ്രഖ്യാപിച്ചതിെൻറ ഏറ്റവും വലിയ ഉദാഹരണമാണ് മലപ്പുറം ജില്ല എന്ന് ഗോപി നെടുങ്ങാടി. മലപ്പുറം ജില്ലാ കെ.എം.സി.സി നടത്തിയ ‘അമ്പതിെൻറ നിറവിൽ മലപ്പുറം ജില്ല’ എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കെ.എം.സി.സി പ്രസിഡൻറ് വി.പി.മുസ്തഫയുടെ അധ്യക്ഷതയിൽ നടന്ന സെമിനാർ ചെയർമാൻ ഉബൈദുല്ല തങ്ങൾ ഉദ്ഘാടനം ചെയ്തു.
മുസ്തഫ വാക്കാലൂർ വിഷയം അവതരിപ്പിച്ചു. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര മോഡറേറ്ററായിരുന്നു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വി.കെ.അബ്്ദുറഊഫ്, സക്കീർ ഹുസൈൻ എടവണ്ണ, ബഷീർ വള്ളിക്കുന്ന്, മുസ്തഫ ഹുദവി കൊടക്കാട്, ഇസ്മാഈൽ കല്ലായി, നാസർ വെളിയങ്കോട് എന്നിവർ സംസാരിച്ചു. ജില്ലാ ഓർഗനൈസിങ് സെക്രട്ടറി ലത്തീഫ് മുസ്ലിയാരങ്ങാടി സ്വാഗതവും സെക്രട്ടറി ഇല്യാസ് കല്ലിങ്ങൽ നന്ദിയും പറഞ്ഞു.
ജില്ലാ ഭാരവാഹികളായ പി.എം.എ ഗഫൂർ പട്ടിക്കാട്, പി.സി.എ റഹ്‌മാൻ ഇണ്ണി, അബൂബക്കർ അരീക്കോട്, ജലാൽ തേഞ്ഞിപ്പലം, ലത്തീഫ് ചാപ്പനങ്ങാടി, മജീദ് അരിമ്പ്ര എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.