മലയാളി ഹാജിമാർക്ക് ഹൃദ്യമായ സ്വീകരണമൊരുക്കും–കെ.എം.സി.സി
text_fieldsമക്ക: മക്കയിലെത്തുന്ന ആദ്യ മലയാളീ ഹജ്ജ് സംഘത്തിന് മക്ക കെ.എം.സി.സി ഊഷ്മള സ്വീകരണം നൽ കും. മുഴുവന്‍ ഹാജിമാർക്കും മുസല്ലയടങ്ങിയ കിറ്റ് നല്കി സ്വീകരിച്ച് ലഘുപാനീയങ്ങ ളും ഭക്ഷണവും വിതരണം ചെയ്യും. മലയാളീ ഹാജിമാരെത്തുന്നതോടെ മക്ക കെ.എം.സി.സി ഹജ്ജ് സെല്‍ കൂടുതൽ സജീവമാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മക്ക കെ.എം.സി.സി ഹെൽപ് െലെൻ നമ്പറുകളിൽ ഹാജിമാർക്ക് 24 മണിക്കൂറും സഹായം തേടാം. 0502336683, 055506 9786, 0504777316.0501349328 എന്നിവയാണ് നമ്പറുകൾ.
ഹറം പരിസരത്തും അസീസിയ്യ കാറ്റഗറിയിലും ബസ് സ്റ്റാൻഡുകള്‍ കേന്ദ്രീകരിച്ച് 24 മണിക്കൂറും ഹാജിമാരെ സഹായിക്കാൻ കെ.എം.സി.സി വളൻറിയർ സംഘം സജീവമായി രംഗത്തുണ്ടാവും. വഴി തെറ്റുന്ന ഹാജിമാരെ താമസസ്ഥലത്ത് എത്തിക്കുന്നതിന് മക്ക കെ.എം.സി.സി ഹജ്ജ് സെല്‍ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഹറമിെൻറ ഗേറ്റ് നമ്പർ ഒന്നിെൻറ തൊട്ടടുത്ത് കെ.എം.സി.സി ഇൻഫർമേഷൻ സെൻറർ പ്രവർത്തിക്കുമെന്ന് കമ്മിറ്റി അറിയിച്ചു. പ്രായാധിക്യമുള്ള ഹാജിമാരെ സഹായിക്കാന്‍ വനിതാവളൻറിയർമാരും കർമങ്ങള്‍ നിർവഹിക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കാന്‍ പ്രേത്യക വളൻറിയർ സംഘങ്ങളും പ്രവർത്തിക്കും. മക്കയിലെ വിവിധ ഹോസ്പിറ്റലുകൾ കേന്ദ്രീകരിച്ചും ഡയാലിസിസ് സെൻറർ കേന്ദ്രീകരിച്ചും മെഡിക്കൽ വിങ് അംഗങ്ങൾ സേവനമനുഷ്ഠിക്കും. വെള്ളിയാഴ്ച അസീസിയ്യ കാറ്റഗറിയില്‍നിന്ന് ഹറമിലേക്കും തിരിച്ചും യാത്രചെയ്യുന്ന ബസ്പോയൻറുകളിൽ ഹാജിമാർക്ക് സഹായവുമായി വളൻറിയർമാരെ നിയോഗിക്കും.
ഹറം പരിസരത്തും അസീസിയ്യയിലും കുടിവെള്ളവും ലഘുപാനീയങ്ങളും വിതരണം ചെയ്യുന്നതിനുപുറമെ ചെരുപ്പ് നഷ്ടപ്പെടുന്ന ഹാജിമാർക്ക് ചെരുപ്പുകളും വിതരണം ചെയ്യും. അവശ്യഘട്ടങ്ങളിൽ 24 മണിക്കൂറും ഹെൽപ് െലെൻ നമ്പറിൽ ബന്ധപ്പെടാം. മക്ക കെ.എം.സി.സി വളൻറിയർ വിങ് അവസാനവട്ട പരിശീലന ക്ലാസ് കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡൻറ് കുഞ്ഞിമോൻ കാക്കിയ അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി ഹജ്ജ് സെൽ ജനറൽ കൺവീനർ മുജീബ് പൂക്കോട്ടൂർ വളൻറിയർ പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തു.
നാസർ കിൻസാറ, ഹംസ മണ്ണാർമ, മുസ്തഫ പട്ടാമ്പി, മുഹമ്മദ് മുക്കം, അശ്റഫ് മൗലവി, മൊയ്തിൻകുട്ടി കോഡൂർ എന്നിവർ സംസാരിച്ചു. മക്ക ഹജ്ജ് സെൽ കൺവീനർ സുലൈമാൻ മാളിയേക്കൽ സ്വാഗതവും ഹംസ സലാം നന്ദിയും
പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.