കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നവർ നാട്ടിൽ അരാജകത്വം സൃഷ്്ടിക്കുന്നു -സി. മോയിൻകുട്ടി
text_fieldsമക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളം ഭരിക്കുന്ന പിണറായി വിജയനും ജനങ്ങളെ തമ്മിലടിപ്പിക്കുകയും മതവിദ്വ േഷം സൃഷ്്ടിക്കുകയും ചെയ്യുന്നുവെന്ന് മുസ്ലീംലീഗ് സംസ്ഥാന വെസ്പ്രസിഡൻറ് സി. മോയിൻകുട്ടി പറഞ്ഞു. മക്ക കെ.എം.സി. സി സംഘടിപ്പിച്ച ഇ. അഹമ്മദ് അനുസ്മരണസമ്മേളനം ഉദ്ഘാടചനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയുടെ പേരിൽ വിശ്വാസി സമൂഹത്തെ പൂർണമായും നശിപ്പിച്ച് ഇല്ലാതാക്കാൻ ശ്രമം നടത്തുകയാണ് പിണറായി വിജയൻ.
ഇന്ത്യയെന്ന മതേതര രാജ്യത്ത് എല്ലാ ജനവിഭാഗങ്ങളും തമ്മിലടിക്കുന്ന സാഹചര്യം സംജാതമാക്കി എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണ നേട്ടം. തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദി ഇതിെൻറ പ്രത്യാഘാതം ഏറ്റുവാങ്ങേണ്ടി വരും. മുസ്‌ലിം സമുദായത്തിന് അഭിമാനകരമായ നിലനിൽപ്പാണ് മുസ്ലീം ലീഗിെൻറ ലക്ഷ്യം. മക്ക കെ.എം.സി. സിപ്രസിഡൻറ് അബ്്ദുൽ മുഹൈമിൻ (കുഞ്ഞിമോൻ) അധ്യക്ഷത വഹിച്ചു. ലൗഷോർ ജനറൽ സെക്രട്ടറി യു.എ.മുനീർ, സൗദി കോ ഒാർഡിനേറ്റർ അസീസ് വയനാട്, സുലൈമാൻ മാളിയേക്കൽ, മൊയ്തീൻകുട്ടി കോഡുർ, നാസർ കിൻസാറ, മുഹമ്മദ്ഷ മുക്കം, ഹംസസലാം എന്നിവർ സംസാരിച്ചു. മക്ക കെ.എം.സി.സി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ സ്വാഗതവും മുസ്തഫ മുഞ്ഞകുളം നന്ദിയുംപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.