Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2019 2:09 AM GMT Updated On
date_range 14 March 2019 2:09 AM GMTകിങ് അബ്ദുൽ അസീസ് ഒട്ടകമേള 23ന് അവസാനിക്കും
text_fieldsbookmark_border
റിയാദ്: ലോകശ്രദ്ധ ആകർഷിച്ച കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഒട്ടകമേളയുടെ മൂന്നാംപതിപ്പ് ഇൗ മാസം 23ന് അവസ ാനിക്കും. ഫെബ്രുവരി അഞ്ചിന് സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്ത 46 ദിവസത്തെ ഉത്സവം റിയാദ്, റൂമ റൂട്ടിൽ 150 കിലോമീറ് ററകലെ സായാഹ്ദ ഡിസ്ട്രിക്റ്റിലെ അൽദഹ്ന മരുഭൂമിയിലൊരുക്കിയ സ്ഥിരം നഗരിയിൽ പുരോഗമിക്കുകയാണ്. രാജാവി െൻറ രക്ഷാകർതൃത്വത്തിൽ സൗദി കാമൽ ക്ലബ് സംഘാടകരായ മേളയിൽ ഒട്ടകങ്ങളുടെ സൗന്ദര്യ, ഒാട്ട മത്സരങ്ങളായിരുന്നു ഏറ്റവും പ്രധാനപെട്ട ഇനങ്ങൾ. ഒട്ടകയോട്ട മത്സരത്തിൽ അമീറ സെറീൻ ബിൻത് അബ്ദുറഹ്മാൻ ബിൻ ഖാലിദ് അൽസഉൗദിെൻറ നാലുവയസുള്ള ഒട്ടകമാണ് ഒന്നാംസ്ഥാനം നേടിയത്. സൗദി അറേബ്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു വനിതാ ഒട്ടകയുടമ ഇത്തരമൊരു പുരസ്കാരം സ്വന്തമാക്കുന്നത്. ഒട്ടക സൗന്ദര്യമത്സരം തുടരുകയാണ്. ‘മസായേൻ’ എന്ന പേരിലാണ് ഇൗ മത്സരം നടക്കുന്നത്. മജാഹിം, വാദ്, ഷാൽ, സിഫ്ർ, ഷഖഹ്, ഹുംറ് എന്നീ ആറിനം ഒട്ടകങ്ങൾ ഇൗ മത്സരത്തിൽ അണിനിരക്കുന്നു. ആരാണ് ആ സുന്ദരിയും അതിെൻറ ഉടമയുമെന്ന് വ്യക്തമാകാനിരിക്കുന്നതേയുള്ളൂ. ലോകോത്തര നിലവാരത്തിൽ ഒട്ടകങ്ങളുടെ പ്രദർശനവും ലേലവും വിൽപനയുമാണ് മറ്റ് പ്രധാന പരിപാടികൾ. ഒട്ടകശരീരത്തിലെ രോമങ്ങളിൽ ശിൽപികൾ കത്തികൾ കൊണ്ട് ചിത്രവേല നടത്തുന്നത് മറ്റൊരു ആകർഷകയിനമാണ്. ഒട്ടകതീറ്റ, അനുബന്ധ ഉൽപന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിൽപനയും കൂട്ടത്തിലുണ്ട്. മേള നഗരി ആറ് ഭാഗങ്ങളായി തിരിച്ച് വാണിജ്യ പരിപാടികൾ, ഡെസർട്ട് പാർക്ക് വിനോദങ്ങൾ, ഗ്രാമീണ ചന്ത, വിവിധ കലാപരിപാടികൾ, പാരമ്പ്യര്യ ഭക്ഷ്യ, കരകൗശല മേള എന്നിവ നടക്കുന്നു.ഖാൻ അൽഖലീൽ എന്ന പേരിൽ ഉത്സവനഗരിയിലുള്ള പവലിയനിൽ എല്ലാദിവസവും വൈകീട്ട് ഇൗജിപ്ഷ്യൻ നാടോടി കലാരൂപങ്ങളാണ് അരങ്ങ് കൊഴുപ്പിക്കുന്നത്. ഇതിന് പുറമെ പഴയ ക്ലാസിക് കാറുകളുടെ പവലിയനും ഒരുക്കിയിട്ടുണ്ട്. ഒരു നൂറ്റാണ്ട് പഴക്കമുള്ളവ മുതൽ ഇൗ കൂട്ടത്തിലുണ്ട്.
സൗദി പാരമ്പര്യ കലാരൂപങ്ങളുടെ പവലിയനും സന്ദർശകരെ ആകർഷിക്കുന്നു. അൽഅർദ അകാദമി എന്നാണ് ഇൗ പവലിയെൻറ പേര്. അർദ നൃത്തം ഉൾപ്പെടെ എല്ലാ സൗദി പൈതൃക കലാരൂപങ്ങളും ഇവിടെ അരങ്ങ് സജീവമാക്കുന്നു.
എന്നാൽ ഇൗ വർഷം മുതൽ ഏർപ്പെടുത്തിയ വിവിധ ലോകരാഷ്ട്രങ്ങളുടെ പ്രതിനിധ്യമുള്ള ഗോത്രപാരമ്പര്യ കലാകായിക ശാസ്ത്രമേള സന്ദർശകർക്ക് വേറിട്ട കാഴ്ചാനുഭവങ്ങളാണ് സമ്മാനിക്കുന്നത്. ഗോത്രമേള ഇൗ മാസം ഒമ്പതിനാണ് തുടങ്ങിയത്. 19ന് അവസാനിക്കും. തിങ്കളാഴ്ച നടന്ന പഞ്ചഗുസ്തി, ബെൽറ്റ് റെസലിങ് മത്സരങ്ങളിൽ ഇന്ത്യ ഉൾപ്പെടെ 17 രാജ്യങ്ങൾ പെങ്കടുത്തു. പഞ്ചഗുസ്തിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് മലയാളിയായ ദേശീയ ചാമ്പ്യൻ ദിൽഷാദ് അബൂബക്കറാണ്. ലോകത്തിെൻറ വിവിധഭാഗങ്ങളിൽ നിന്നുള്ള ഗോത്ര സംഘങ്ങൾ ഇൗ സെഷനിൽ പെങ്കടുക്കുന്നുണ്ട്. 90 രാജ്യങ്ങളിൽ നിന്ന് പാരമ്പര്യ കലാകായിക ശാസ്ത്രയിനങ്ങളിലെ 2,000 പ്രതിഭകളാണ് എത്തിയിട്ടുള്ളത്. ഗോത്ര പാരമ്പര്യ കായികയിനങ്ങളുടെ മത്സരം ലോകതലത്തിൽ ‘നൊമാഡ് ഗെയിംസ്’ എന്ന പേരിൽ 2014ൽ കിർഗിസ്ഥാനിലാണ് ആദ്യമായി സംഘടിപ്പിക്കുന്നത്.
19 രാജ്യങ്ങളിൽ നിന്ന് അന്ന് 580 അത്ലറ്റുകളാണ് അതിൽ പെങ്കടുത്തത്. നാടൻ കായികയിനങ്ങൾക്കുവേണ്ടിയുള്ള ഒളിമ്പിക്സ് എന്ന നിലയിൽ ഇത് ലോകശ്രദ്ധയാകർഷിക്കുകയും രണ്ടുവർഷ ഇടവേളകളിൽ ഒാരോ രാജ്യങ്ങൾ ആതിഥേയരായി ആഗോളതലത്തിൽ ‘നൊമാഡ് ഗെയിംസ്’ എന്ന പേരിൽ തന്നെ സംഘടിപ്പിക്കാനും തീരുമാനമുണ്ടായി. തുടർന്ന് ഇത്തവണ സൗദി അറേബ്യ ആതിഥേയരാകുകയും റിയാദിൽ ഒട്ടകമേളയുടെ അനുബന്ധമായി നടത്താനും തീരുമാനിക്കുകയായിരുന്നു. 2020ൽ തുർക്കിയിലാണ് അടുത്ത നൊമാഡ് ഗെയിംസ്. എന്നാൽ കിങ് അബ്ദുൽ അസീസ് ഒട്ടകമേളയുടെ ഭാഗമായി വരും വർഷങ്ങളിലും ഇൗ നാടൻ കലാകായിക മേളയും തുടരും.
രാവിലെ 10 മുതൽ രാത്രി 10 വരെയാണ് സന്ദർശന സമയം. റിയാദ് നഗരത്തിൽ നിന്ന് കിഴക്കുദിക്കിൽ റൂമയിലേക്ക് പോകുന്ന റോഡിൽ 150 കിലോമീറ്റർ പോകുേമ്പാൾ റൂമക്കും അൽഹെഫ്നക്കും ഇടയിലാണ് ഉത്സവനഗരി.
സൗദി പാരമ്പര്യ കലാരൂപങ്ങളുടെ പവലിയനും സന്ദർശകരെ ആകർഷിക്കുന്നു. അൽഅർദ അകാദമി എന്നാണ് ഇൗ പവലിയെൻറ പേര്. അർദ നൃത്തം ഉൾപ്പെടെ എല്ലാ സൗദി പൈതൃക കലാരൂപങ്ങളും ഇവിടെ അരങ്ങ് സജീവമാക്കുന്നു.
എന്നാൽ ഇൗ വർഷം മുതൽ ഏർപ്പെടുത്തിയ വിവിധ ലോകരാഷ്ട്രങ്ങളുടെ പ്രതിനിധ്യമുള്ള ഗോത്രപാരമ്പര്യ കലാകായിക ശാസ്ത്രമേള സന്ദർശകർക്ക് വേറിട്ട കാഴ്ചാനുഭവങ്ങളാണ് സമ്മാനിക്കുന്നത്. ഗോത്രമേള ഇൗ മാസം ഒമ്പതിനാണ് തുടങ്ങിയത്. 19ന് അവസാനിക്കും. തിങ്കളാഴ്ച നടന്ന പഞ്ചഗുസ്തി, ബെൽറ്റ് റെസലിങ് മത്സരങ്ങളിൽ ഇന്ത്യ ഉൾപ്പെടെ 17 രാജ്യങ്ങൾ പെങ്കടുത്തു. പഞ്ചഗുസ്തിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് മലയാളിയായ ദേശീയ ചാമ്പ്യൻ ദിൽഷാദ് അബൂബക്കറാണ്. ലോകത്തിെൻറ വിവിധഭാഗങ്ങളിൽ നിന്നുള്ള ഗോത്ര സംഘങ്ങൾ ഇൗ സെഷനിൽ പെങ്കടുക്കുന്നുണ്ട്. 90 രാജ്യങ്ങളിൽ നിന്ന് പാരമ്പര്യ കലാകായിക ശാസ്ത്രയിനങ്ങളിലെ 2,000 പ്രതിഭകളാണ് എത്തിയിട്ടുള്ളത്. ഗോത്ര പാരമ്പര്യ കായികയിനങ്ങളുടെ മത്സരം ലോകതലത്തിൽ ‘നൊമാഡ് ഗെയിംസ്’ എന്ന പേരിൽ 2014ൽ കിർഗിസ്ഥാനിലാണ് ആദ്യമായി സംഘടിപ്പിക്കുന്നത്.
19 രാജ്യങ്ങളിൽ നിന്ന് അന്ന് 580 അത്ലറ്റുകളാണ് അതിൽ പെങ്കടുത്തത്. നാടൻ കായികയിനങ്ങൾക്കുവേണ്ടിയുള്ള ഒളിമ്പിക്സ് എന്ന നിലയിൽ ഇത് ലോകശ്രദ്ധയാകർഷിക്കുകയും രണ്ടുവർഷ ഇടവേളകളിൽ ഒാരോ രാജ്യങ്ങൾ ആതിഥേയരായി ആഗോളതലത്തിൽ ‘നൊമാഡ് ഗെയിംസ്’ എന്ന പേരിൽ തന്നെ സംഘടിപ്പിക്കാനും തീരുമാനമുണ്ടായി. തുടർന്ന് ഇത്തവണ സൗദി അറേബ്യ ആതിഥേയരാകുകയും റിയാദിൽ ഒട്ടകമേളയുടെ അനുബന്ധമായി നടത്താനും തീരുമാനിക്കുകയായിരുന്നു. 2020ൽ തുർക്കിയിലാണ് അടുത്ത നൊമാഡ് ഗെയിംസ്. എന്നാൽ കിങ് അബ്ദുൽ അസീസ് ഒട്ടകമേളയുടെ ഭാഗമായി വരും വർഷങ്ങളിലും ഇൗ നാടൻ കലാകായിക മേളയും തുടരും.
രാവിലെ 10 മുതൽ രാത്രി 10 വരെയാണ് സന്ദർശന സമയം. റിയാദ് നഗരത്തിൽ നിന്ന് കിഴക്കുദിക്കിൽ റൂമയിലേക്ക് പോകുന്ന റോഡിൽ 150 കിലോമീറ്റർ പോകുേമ്പാൾ റൂമക്കും അൽഹെഫ്നക്കും ഇടയിലാണ് ഉത്സവനഗരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story