Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ക്വിദ്ദിയ’ വിനോദ...

‘ക്വിദ്ദിയ’ വിനോദ മഹാനഗരം: രൂപരേഖ പുറത്തുവിട്ടു

text_fields
bookmark_border
‘ക്വിദ്ദിയ’ വിനോദ മഹാനഗരം: രൂപരേഖ പുറത്തുവിട്ടു
cancel
camera_alt?????????? ?????????????? ???????????? ??????

റിയാദ്: സൗദി അറേബ്യയുടെ ബൃഹത് സാംസ്കാരിക വിനോദ കായിക നഗരി ക്വിദ്ദിയയുടെ പദ്ധത ി വിശദാംശങ്ങൾ ക്വിദ്ദിയ ഇൻവെസ്റ്റ്മെൻറ് കമ്പനി റിയാദിൽ നടന്ന ചടങ്ങിൽ പുറത്തു വിട്ടു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച നിയോം സ്മാർട്ട് സിറ്റി, ചെ ങ്കടൽ പദ്ധതി എന്നിവയോടൊപ്പമുള്ള രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ പദ്ധതിയാണി ത്. റിയാദ് നഗരമധ്യത്തിൽ നിന്ന് വടക്കുമാറി 40 കിലോമീറ്റർ അകലെയാണ് ക്വിദ്ദിയ നഗരം നിർമിക്കുന്നത്. ഡെന്മാർക്ക് കമ്പനിയായ ജാർക്ക് ഏംഗ്ൾസ് ഗ്രൂപ്പാണ് മാസ്റ്റർ പ്ലാൻ തയാറാക്കിയത്. നൂതന ആഗോള നിലവാരത്തിൽ സാമ്യതകളില്ലാത്ത രീതിയിൽ നിർമിക്കാനാവും വിധമാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നതെന്നും പദ്ധതി പ്രദേശം അഞ്ച് പ്രത്യേക ഭാഗങ്ങളായി തിരിച്ചാണ് നഗരം നിർമിക്കുന്നതെന്നും അഡ്വൈസറി ബോർഡ് ചെയർമാൻ ബോബ് വാർഡ് പറഞ്ഞു. ക്വിദ്ദിയ നഗരത്തിെൻറ ഹൃദയഭാഗം പ്രത്യേകം സജ്ജീകരിച്ച സുഖവാസ മേഖലയായിരിക്കും. ഹോട്ടലുകൾ, ഭക്ഷണശാലകൾ, കലാസാംസ്കാരിക വിനോദകേന്ദ്രങ്ങൾ, കായിക വിനോദത്തിനുവേണ്ടിയുള്ള സൗകര്യങ്ങൾ ഉൾപ്പെടുന്ന നാല് കവാടങ്ങളുള്ള വലിയ എൻറർടൈൻമെൻറ് സിറ്റിയായിരിക്കും ഇത്.


40,000 വരെ ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന ഒൗട്ട്ഡോർ എൻറർടൈൻമെൻറ് വെന്യു ഉൾപ്പെടുന്ന വലിയ പാർക്കാണ് പ്രധാന ആകർഷണം. ലോകോത്തര നിലവാരത്തിലെ നിരവധി റൈഡുകളും മറ്റുമുള്ള വാട്ടർ തീം അമ്യുസ്മെൻറ് പാർക്കാണ് മറ്റൊരു ആകർഷണം. വന്യമൃഗങ്ങളുള്ള സഫാരി പാർക്ക്, അമ്യൂസ്മെൻറ് പാർക്ക്, കാറോട്ട വിനോദ പദ്ധതികൾ, സിനിമ ശാലകൾ, ഹോട്ടലുകൾ, ഭക്ഷണശാലകൾ, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ വിനോദ പദ്ധതികൾ എന്നിവയും നഗരത്തിലുണ്ടാവും. 2022ൽ ആദ്യ ഘട്ടം പൂർത്തീകരിക്കും. ആകെ 334 ചതുരശ്ര കിലോമീറ്റർ വലുപ്പമുണ്ടാകും 2030ൽ ക്വിദ്ദിയ പൂർത്തിയാകുേമ്പാൾ. 110 ചതുരശ്ര കിലോമീറ്റർ മാത്രം വലുപ്പമുള്ള ഫ്ലോറിഡയിലെ വാൾട്ട് ഡിസ്നി വേൾഡിനെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ വിനോദ കേന്ദ്രമായി ഇത് മാറും.

തൊഴിൽ മേഖലക്ക് ഉണർവേകും
റിയാദ്: ക്വിദ്ദിയ പദ്ധതി പ്രത്യക്ഷത്തിലും പരോക്ഷമായും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കും. റിയൽ എസ്റ്റേറ്റ് മേഖലയിലും വലിയ ചലനമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. വിഷൻ 2030‍െൻറ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് വിനോദ വ്യവസായ വികസനം. ആകെ ജനസംഖ്യയുടെ മൂന്നിൽ രണ്ടും 35 വയസ്സിന് താഴെയുള്ളവരാണ്. നിലവിലേയും ഭാവിയിലേയും ഇൗ സമൂഹത്തിെൻറ വിനോദ, സാംസ്കാരിക ആവശ്യങ്ങൾ നിവർത്തിക്കാൻ ക്വിദ്ദിയ പോലുള്ള പദ്ധതികൾക്ക് കഴിയും. ഏതാണ്ട് 57,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. രാജ്യം അനുഭവിക്കുന്ന തൊഴിൽരാഹിത്യത്തിന് ഒരു പരിധിവരെ ഇത് പരിഹാരം കാണുമെന്നാണ് അനുമാനം. ക്വിദ്ദിയ നഗരത്തിൽ 2025ഒാടെ 4,000ഉം 2030ൽ 11,000ഉം പാർപ്പിടങ്ങൾ വേണ്ടിവരും. ഇതാണ് റിയൽ എസ്റ്റേറ്റ് മേഖലക്ക് നൽകുന്ന ഉൗർജം. സാധാരണഗതിയിൽ ഒാരോ വർഷവും അവധിക്കാലത്ത് സൗദി പൗരന്മാർ വിദേശങ്ങളിലേക്ക് പോയി ചെലവഴിക്കുന്നത് 30 ശതേകാടി ഡോളറാണ്.


അതേസമയം, രാജ്യത്തിനുള്ളിൽ തന്നെ വിനോദ സൗകര്യങ്ങളുണ്ടായാൽ പൗരന്മാരും നിലവിൽ രാജ്യത്തുള്ള മറ്റു രാജ്യക്കാരും അവധിക്കാലങ്ങൾ ഇവിടെത്തന്നെ ചെലവഴിക്കാൻ സന്നദ്ധരാവും. 2030ൽ പദ്ധതി പൂർത്തിയാവുേമ്പാൾ ക്വിദ്ദിയ നഗരം പ്രതിവർഷം 17 ദശലക്ഷം സന്ദർശകരെ വിനോദ രംഗത്തും 12 ദശലക്ഷത്തെ ഷോപ്പിങ് മേഖലയിലും രണ്ട് ദശലക്ഷം ആളുകളെ ഹോസ്പിറ്റാലിറ്റി സെക്ടറിലും പ്രതീക്ഷിക്കുന്നുണ്ട്. എണ്ണയിതര വരുമാന സ്രോതസ്സുകളിലൊന്നെന്ന നിലയിൽ വിനോദ വ്യവസായം രാജ്യത്തിെൻറ സാമ്പത്തിക നെട്ടല്ലിന് കരുത്തുപകരും. റിയാദ് നഗരം ലോകത്തെ ജീവിക്കാൻ കൊള്ളാവുന്ന ഏറ്റവും മികച്ച 100 നഗരങ്ങളിലൊന്നായി ഉയരുകയും
ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssaudi newskiddiya
News Summary - kiddiya-gulf news-saudi news
Next Story