Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകീഴുപറമ്പ്...

കീഴുപറമ്പ് പഞ്ചായത്ത് കെ.എം.സി.സി വളന്റിയർമാരെ ആദരിച്ചു

text_fields
bookmark_border
inauguration
cancel
camera_alt

ജിദ്ദ കീഴുപറമ്പ് പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി ഹജ്ജ് വളന്റിയർമാരെ ആദരിക്കുന്ന ചടങ്ങ് ഇസ്മാഈൽ മുണ്ടുപറമ്പ് ഉദ്ഘാടനം ചെയ്യുന്നു

ജിദ്ദ: ഏറനാട് മണ്ഡലത്തിലെ കീഴുപറമ്പ് പഞ്ചായത്തിൽനിന്ന് ഈ വർഷം ഹജ്ജ് സേവനം ചെയ്ത കെ.എം.സി.സി വളന്റിയർമാർക്ക് ജിദ്ദ കീഴുപറമ്പ് പഞ്ചായത്ത് കെ.എം.സി.സി ഫലകം നൽകി ആദരിച്ചു. ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്റ് ഇസ്മാഈൽ മുണ്ടുപറമ്പ് ഉദ്ഘാടനം ചെയ്തു.

കീഴുപറമ്പ് പഞ്ചായത്ത് കെ.എം.സി.സി പ്രസിഡന്റ് അലി പത്തനാപുരം അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മുഖ്യപ്രഭാഷണം നടത്തി. ചെയർമാൻ കെ.കെ. മുഹമ്മദ്, വൈസ് പ്രസിഡന്റ് സൈതലവി പുളിയങ്കോട്, ഏറനാട് മണ്ഡലം ഭാരവാഹികളായ സുൽഫീക്കർ ഒതായി, മൊയ്തീൻകുട്ടി കാവനൂർ എന്നിവർ സംസാരിച്ചു.

എം.കെ. അഷ്‌റഫ്, അലി പത്തനാപുരം, സലിം കുറുമാടൻ എന്നിവരെ ഷാൾ അണിയിച്ച് ആദരിച്ചു. പഞ്ചായത്തിലെ യുവസംരംഭകനായ സർജാസ് തയ്യിലിനെയും നാട്ടിൽനിന്ന് ഉംറക്ക് വന്ന ജബ്ബാർ വലിയകുന്ന് എന്നിവരെയും ആദരിച്ചു. പരിപാടിയിൽ ഗാനസന്ധ്യയും അരങ്ങേറി.

കെ.എം.സി.സി കീഴുപറമ്പ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഫസലുറഹ്മാൻ കുനിയിൽ സ്വാഗതവും ശഫീഖ് കീഴുപറമ്പ് നന്ദിയും പറഞ്ഞു. എം.പി. സമദ്, എം.ടി. സഹീർ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Keezhuparambu Panchayat felicitated KMCC Volunteers
Next Story