Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചരിത്രത്തിെൻറ...

ചരിത്രത്തിെൻറ ഒാർമപ്പെടുത്തലായി ഖത്വീഫിൽ ‘ഖറാമിത്തികളുടെ കഅ്ബ’

text_fields
bookmark_border
ചരിത്രത്തിെൻറ ഒാർമപ്പെടുത്തലായി  ഖത്വീഫിൽ ‘ഖറാമിത്തികളുടെ കഅ്ബ’
cancel
camera_alt???????????? ???????????????? ????????????????????? ?????????????? ????????????

ദമ്മാം: സ്വാർഥമോഹങ്ങളിൽ അതിരുവിട്ടുപോയ ഒരു ഭരണാധികാരിയുടെ രക്തപങ്കിലമായ അനീതികെളയും കാലത്തിെൻറ ചരിത്രനീതികളെയും അടയാളപ്പെടുത്തുന്ന ഒാർമകളുമായി ഖത്തീഫിൽ ‘ഖറാമിത്തികളുടെ കഅ്ബ’. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫ് നഗരത്തോടു ചേര്‍ന്ന ‘അൽ ജീഷ്’ ഗ്രാമത്തിലാണ് ചരിത്രശേഷിപ്പുള്ളത്.

രണ്ട് വർഷം മുമ്പാണ് സൗദി അധികൃതർ പൈതൃക പട്ടികയിൽ ഇതിനെ ഉൾപ്പെടുത്തിയത്. കമ്പിവേലിയാൽ ചുറ്റപ്പെട്ട സ്ഥലം കാണാൻ സന്ദർശകർ വന്നുതുടങ്ങിയിട്ടുണ്ട്. വിവിധ ചരിത്ര ഗ്രന്ഥങ്ങളിൽ ഇതിനെക്കുറിച്ചുള്ള വിവരണമുണ്ട്. ഇൗ പ്രദേശത്തെ ഭരണാധികാരിയായിരുന്ന സുലൈമാൻ അബുത്വാഹിർ ഖ;റാമിതിയാണ്  ഇൗ വ്യാജ ഖഅ്ബയുടെ നിർമാതാവ്. ഹിജ്റ 317ലാണ് ഇയാൾ ഇത് നിർമിച്ചതെന്ന് ചരിത്രം പറയുന്നു. അഹങ്കാരിയായിരുന്ന ഇൗ ഭരണാധികാരി ദുൽഹജ്ജ് 8ന് തെൻറ സൈന്യവുമായി മക്കയിൽ എത്തുകയും ഹജ്ജ് കർമങ്ങളിൽ ഏർപ്പെട്ടിരുന്നവരുൾപ്പെടെ മുപ്പതിനായിരത്തോളം ആളുകളെ കൊന്നൊടുക്കുകയും ചെയ്തു.

അബ്ബാസിയ ഭരണത്തിെൻറ പോരായ്മകളെ മുതലെടുത്തുകൊണ്ടായിരുന്നു ഇൗ ആക്രമണം. തെൻറ കൈയിലുള്ള മഴുകൊണ്ട് ഹജറുൽ അസ്വദ് ഇയാൾ വെട്ടിപ്പൊളിച്ചെടുത്തശേഷം 1283 കിലോമീറ്റർ അകലെ ‘അൽ ജീഷി’ലെത്തിച്ച് വ്യാജ ഖഅ്ബ പണിത് അതിൽ സൂക്ഷിക്കുകയായിരുന്നു. മക്ക ഹറമിലെ ‘മഖാം ഇബ്രാഹീം’ സ്തൂപത്തിെൻറ വ്യാജ നിര്‍മിതിയുമുണ്ടിവിടെ. സംസം കിണറിന് പകരമായി വെള്ളക്കെട്ടുമുണ്ടാക്കിയിട്ടുണ്ട്.

കഅ്ബയുടെ വ്യാജ പതിപ്പ് നിർമിച്ച ഇയാൾ താനാണ് ദൈവമെന്നും മക്കയിലേക്കു പോകുന്നതിനു പകരം ഇവിടേക്കു തീർഥാടനം നടത്താനും ആഹ്വാനം ചെയ്തു. എന്നാൽ, ഒരാൾപോലും വ്യാജ കഅ്ബയിലേക്ക് തീർഥാടനത്തിനായി വന്നില്ല. 22 കൊല്ലം ഇയാൾ വ്യാജ കഅ്ബയിലേക്ക് തീർഥാടകരെ കാത്തിരുന്നു. ചരിത്രെത്തയും സത്യെത്തയും വെല്ലുവിളിച്ച ഇൗ രാജാവ് അതി കഠിനമായ കുഷ്ഠരോഗം പിടിപെട്ട് ദുർഗന്ധം കാരണം ആളുകൾക്ക് അടുക്കാൻ പോലും പറ്റാത്ത രീതിയിൽ അവയവങ്ങൾ അടർന്നു വീണ് മരിച്ചു വീണതായാണ് ചരിത്രം. ഈ ഭരണാധികാരിയുടെ മരണശേഷം, ഫാത്തിമീ ഭരണാധികാരികളുടെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന്, ഖറാമിത്തികളുടെ പടയാളിതന്നെയായ സന്‍ബര്‍ എന്നയാളാണ് കഷണങ്ങളായി മുറിക്കപ്പെട്ട ഹജറുല്‍ അസ്വദ് മക്കയിലെത്തി തിരിച്ചേൽപിച്ചത്.

ഖത്തീഫിലെ ഈ ‘കഅ്ബ’യില്‍ നിന്ന് ഖര്‍മീത്ത് പടയാളി സന്‍ബര്‍ ഇത് മക്കയിലേക്ക് തിരിച്ചുകൊണ്ടുപോകും വഴി അല്‍ അഹ്സയിലെ ജവാത്തയിലെ പള്ളിയില്‍ സൂക്ഷിച്ചിരുന്നു. ഒരു വര്‍ഷത്തോളം ഇത് അവിടെക്കിടന്നു. അതിനിടയില്‍ ഒട്ടേറെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ അരങ്ങേറി. ഒരു വര്‍ഷത്തിനു ശേഷം കല്ല് മക്കയിലെത്തിച്ചു. ഈയൊരു സംഭവം 22 വര്‍ഷവും ഹജറുൽ അസ്വദ് അല്‍ അഹ്സയിലെ പള്ളിയിലാണ് സൂക്ഷിച്ചതെന്ന ധാരണ രൂപപ്പെടാനിടയാക്കിയിരുന്നു.

ദഹ്റാൻ ജുൈബൽ റോഡിൽ അൽ ജീഷ് എക്സിറ്റിൽ അൽപദൂരം ഉള്ളിലേക്ക് പോയാൽ ഇൗ വ്യാജ കഅ്ബ കാണാൻ കഴിയും. മണ്ണും കല്ലും കൊണ്ട് അർധ വൃത്താകൃതിയിൽ നിർമിച്ച ഇത് ഇന്നും അധികം കേടു കൂടാതെ നിലനിൽക്കുന്നുണ്ട്. ഇപ്പോൾ ജനവാസ കേന്ദ്രമായി മാറിക്കഴിഞ്ഞ മേഖലയിൽ ഇത് ചരിത്ര ശേഷിപ്പായി സംരക്ഷിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newskaramithikalude kaba
News Summary - karamithikalude kaba-saudi-gulf news
Next Story