Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചില്ലയിൽ...

ചില്ലയിൽ വൈവിധ്യങ്ങളുടെ ജൂൺ വായന

text_fields
bookmark_border
books
cancel
camera_alt

ചില്ല ജൂൺ വായനയിൽ അഖിൽ ഫൈസലും സ്നിഗ്ധ വിപിനും വായനാനുഭവങ്ങൾ പങ്കുവെക്കുന്നു

റിയാദ്: ചില്ല സർഗവേദി പ്രതിമാസ വായനയുടെ ജൂൺ ലക്കം പുതുതലമുറയുടെ വായനയിലെ വൈവിധ്യം, വിശകലനരീതി എന്നിവകൊണ്ട് ശ്രദ്ധേയമായി. ഡാനിഷ് തത്ത്വചിന്തകൻ സോറൻ കിർകെഗാഡിന്റെ ‘ഫിയർ ആൻഡ് ട്രംബ്ലിങ്’ എന്ന പുസ്തകത്തിന്റെ വായനാനുഭവം പങ്കുവെച്ച് അഖിൽ ‘എന്റെ വായന’ക്ക് തുടക്കംകുറിച്ചു.

മനുഷ്യജീവിതത്തിന്റെ അടിസ്ഥാന ബോധത്തിലും ചിന്തയിലും വലിയ പൊളിച്ചെഴുത്ത് നടത്തിയ കിർകെഗാഡ് വിശ്വാസത്തിന്റെ മനഃശാസ്ത്രപരമായ അപഗ്രഥനം നടത്തുകയാണ് ഈ കൃതിയിൽ എന്ന് അഖിൽ അഭിപ്രായപ്പെട്ടു. വിഖ്യാത പത്രപ്രവർത്തക അനിത പ്രതാപിന്റെ ‘ഐലൻഡ് ഓഫ് ബ്ലഡി’ന്റെ വായനാനുഭവം സ്നിഗ്ധ വിപിൻ പങ്കുവെച്ചു.

ശ്രീലങ്കയിലോ അഫ്ഗാനിസ്താനിലോ ആകട്ടെ യുദ്ധവും ആഭ്യന്തരകലാപവുമെല്ലാം ആദ്യം ബാധിക്കുക ആ പ്രദേശത്തെ കുട്ടികളെയും സ്ത്രീകളെയും ദാരിദ്രരായ മനുഷ്യരെയുമായിരിക്കുമെന്നാണ് ഈ പുസ്തകവായനയിലൂടെ തനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞതെന്ന് സ്നിഗ്ധ പറഞ്ഞു. റിയാദിൽ സ്കൂൾ വിദ്യാർഥിയായ ഹാദിഖ് ജബ്ബാർ എഴുതിയ ‘മ’ എന്ന ചെറുകഥാ സമാഹാരത്തിന്റെ വായനാനുഭവം അൻസാർ അബ്ദുൽ സത്താർ പങ്കുവെച്ചു.

ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ സോഷ്യോ ഹൊറർ നോവൽ ‘ബ്രഹ്മരക്ഷസ്സി’ന്റെ വായനാനുഭവം അവതരിപ്പിച്ചത് കൊമ്പൻ മൂസയാണ്. കോർപറേറ്റുകൾ നടത്തുന്ന പുത്തൻ അധിനിവേശങ്ങൾ ഇരകളെ വലയിട്ടുപിടിക്കാൻ ബ്രഹ്മരക്ഷസ്സ് എന്ന മിത്തിനെ വരെ ആയുധമാക്കുന്ന കൗതുകകരമായ അനുഭവമാണ് തന്റെ നോവലിലൂടെ ശിഹാബുദ്ദീൻ പറയുന്നതെന്ന് മൂസ അഭിപ്രായപ്പെട്ടു.

നമുക്ക് പ്രിയപ്പെട്ടതായതുകൊണ്ട് ശരിയാണെന്ന് നാം ഉറച്ചുവിശ്വസിക്കുന്ന ധാരണകളെ ചോദ്യം ചെയ്യാനും തിരുത്താനും പ്രേരിപ്പിക്കുന്ന പുസ്തകമാണ് മൈത്രേയന്റെ ‘മനുഷ്യരറിയാൻ’ എന്ന് അതിന്റെ വായനാനുഭവം പങ്കുവെച്ച ശിഹാബ് കുഞ്ചിസ് പറഞ്ഞു.

ബീന, വിപിൻ, സമീർ, ബഷീർ കാഞ്ഞിരപ്പുഴ, വിനോദ് കുമാർ മലയിൽ, സുനിൽ, വിദ്യ വിപിൻ, റജുല, മനാഫ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ടി.ആർ. സുബ്രഹ്മണ്യൻ പുസ്തകാവതരണങ്ങളെയും ചർച്ചകളെയും അവലോകനം ചെയ്തു. നാസർ കാരക്കുന്ന് പരിപാടിയുടെ മോഡറേറ്ററായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:booksreadingchilla
News Summary - June Reading of Varieties in Chilla
Next Story