ദുരിതങ്ങൾകൊടുവിൽ ജോഷ്നയും മാർത്തമ്മയും നാട്ടിലേക്ക് മടങ്ങി
text_fieldsദമ്മാം: സൗദിയിൽ ഗാർഹിക വിസയിലെത്തി ദുരിതത്തിലായ മലയാളികളടക്കം രണ്ട് ഇന്ത്യൻ സ്ത്രീകൾ സാമൂഹികപ്രവർത്തകരുടെ സഹായത്തോടെ സ്വദേശത്തേക്ക് മടങ്ങി. കൊല്ലം സ്വദേശിനി ജോഷ്ന ദമ്മാമിലെ ഒരു ബ്യുട്ടി പാർലറിലേക്കെന്ന് പറഞ്ഞാണ് നാല് മാസം മുമ്പ് ദമ്മാമിലെത്തിയത്. എന്നാൽ ഒരു സ്വദേശി വീട്ടിലേക്കാണ് കൊണ്ടുവന്നതെന്നും ഗാർഹിക തൊഴിലാണ് എടുക്കേണ്ടതെന്നും എത്തിയ ശേഷമാണ് മനസിലായത്. ആ വലിയ വീട്ടിൽ പരിചയമില്ലാത്ത വീട്ടുജോലികൾ ചെയ്യാൻ സാധിക്കാതെ വന്നപ്പോൾ ഒരു മാസത്തിനു ശേഷം ആരുമറിയാതെ രക്ഷപ്പെട്ട് ഇന്ത്യൻ എംബസി ഹെൽപ് ഡെസ്ക്കിൽ അഭയം തേടുകയായിരുന്നു.
ഹൈദരാബാദ് സ്വദേശിനിയായ മാർത്തമ്മ കുവൈത്തിലാണ് വീട്ടുജോലിക്കായി എത്തിയത്. എന്നാൽ സ്പോൺസർ അവരെ സൗദിയിലേക്ക് കടത്തി ദമ്മാമിലൊരു സ്വദേശിക്ക് വിൽക്കാൻ ശ്രമിക്കുകയായിരുന്നു. അപകടം മനസിലാക്കിയ മാർത്തമ്മ അവിടെനിന്ന് രക്ഷപ്പെട്ട് എംബസ്സി ഹെൽപ് ഡെസ്ക്കിൽ അഭയം പ്രാപിച്ചു. അവിടെ നിന്ന് സ്ത്രീകളുടെ അഭയകേന്ദ്രത്തിൽ എത്തിച്ചു. സാമൂഹിക പ്രവർത്തക മഞ്ജു മണിക്കുട്ടൻ ഇടപെട്ട് എംബസി വഴി രണ്ടുപേർക്കും ഔട്ട്പാസ് ലഭ്യമാക്കുകയും അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ എക്സിറ്റ് വിസ നേടി നാട്ടിൽ പോകാൻ വഴിയൊരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.